Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ നിരോധിത ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവം: ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; ആരിഫിന്റെ കേരള ബന്ധം പരിശോധിക്കാൻ NIA


'സമീപവർഷങ്ങളിൽ കോൺഗ്രസ് കൂടുതൽ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറി'..വീണ്ടും ചില വിവാദ പരാമർശങ്ങളുമായി കോൺഗ്രസ് എംപി ശശി തരൂർ..


ട്രെയിൻ യാത്രയിൽ നേരിടുന്ന ഏറ്റവും വലി ബുദ്ധിമുട്ട് ബർത്തുകളിലെ മാറ്റമാണ്.. പുതുക്കിയ റെയിൽവേ നിയമങ്ങൾ പ്രകാരം ഇപ്പോൾ ലോവർ ബർത്തിൽ മുൻഗണന..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

'മക്കളാവുന്നതോടെ ഉത്തരവാദിത്തവും ഏറുകയാണ്. ഭർത്താവിന്റെ അഭാവത്തിൽ മക്കളെ ഒന്ന് ആശുപത്രിയിൽ കാണിക്കണമെങ്കിൽ പോലും ബന്ധുക്കളെ ആശ്രയിക്കേണ്ട അവസ്ഥ. അതും കഴിഞ്ഞു സ്വന്തമായി വീട് പണി തുടങ്ങുമ്പോൾ അതിനായുള്ള ഓട്ടങ്ങൾ. ഇതൊക്കെ ഒറ്റക്ക് നിർവ്വഹിക്കേണ്ടി വരുന്നു. ബാങ്കിൽ, വില്ലേജ് ഓഫീസിൽ, പഞ്ചായത്തിൽ, ഇക്ട്രിസിറ്റി ആപ്പീസിൽ....' വൈറലായി കുറിപ്പ്

09 MARCH 2022 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഇടമലക്കുടിയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അടിയന്തര ഇടപെടല്‍; ഗര്‍ഭിണിയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചു; അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

കേരളത്തിൽ നിരോധിത ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവം: ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; ആരിഫിന്റെ കേരള ബന്ധം പരിശോധിക്കാൻ NIA

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് ; കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല

കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിന്റെ അവകാശമാണ്; അത് ആരുടെയും ഔദാര്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി

കള്ളക്കടൽ പ്രതിഭാസം ; കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

ഇനിയും വനിതാദിനങ്ങൾ ഒരുപാട് കടന്നുപോകും. നമ്മുടെ ചുറ്റുവട്ടത്ത്, നമ്മുടെ വീടുകളിൽ ഒരേ സമയം മാതാവായും പിതാവായും വീട്ടുജോലിക്കാരിയായും നഴ്സ് ആയും അധ്യാപികയായും അങ്ങനെ പലവിധ വേഷങ്ങൾ കെട്ടിയാടുന്ന ഈ സ്ത്രീജന്മങ്ങളെ കുറിച്ച് ആരെങ്കിലും ഓർക്കുമോ? പത്തുനാല്പത് കൊല്ലം മുൻപ് 'പേർഷ്യക്കാരന്റെ ഓളാ'യി ഭർതൃവീട്ടിലേക്ക് കയറിച്ചെന്ന ഒരു പെണ്ണ് ഇപ്പോഴും നിങ്ങളുടെ വീടിനുള്ളിലൊ അയല്പക്കത്തോ ഉണ്ടാവും. മക്കളും പേരക്കുട്ടികളുമായി ചിലപ്പോൾ രോഗിയായി അവശയായി. ചോദിച്ചുനോക്കൂ അവർ കടന്നുപോന്ന വഴികളെ കുറിച്ച്... ഒറ്റയ്ക്ക് നീന്തിയ കടലിനെ കുറിച്ച്... ഈ വനിതാദിനത്തിലെങ്കിലും.. നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമത്തിൽ ശ്രദ്ധേയമാവുകയാണ്.

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം;

'പേർഷ്യക്കാരന്റെ ഓള്'

ഒരു വനിതാദിനത്തിലും എവിടെയും പരാമർശിക്കപ്പെടാത്ത, സ്ത്രീ മുന്നേറ്റങ്ങളെ കുറിച്ച് വാചാലരാകുന്നവരുടെയൊന്നും കണ്ണിൽ പെടാത്ത കുറെ പെണ്ണുങ്ങളെ കുറിച്ചാണ്. എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും കരുത്തരായ പെണ്ണുങ്ങളെ കുറിച്ച്. എഴുപതുകളിലൊക്കെ ഞങ്ങളുടെ നാട്ടുമ്പുറങ്ങളിൽ 'പേർഷ്യക്കാരന്റെ ഓള് എന്നും, പിന്നീട് ഗൾഫുകാരന്റെ ഭാര്യ എന്നും വിളിക്കപ്പെട്ട, എന്നാൽ ഗൾഫുകാരന് കിട്ടിയ ഒരു പത്രാസും കിട്ടാതെ പോയവർ. അന്നുമിന്നും ഭർത്താവ് വിദേശത്തായതിനാൽ നാട്ടിൽ വീടും കുടുംബവും മക്കളെയും നോക്കി കഴിയുന്ന എല്ലാ സ്ത്രീകളെ കുറിച്ചും.

നാട്ടിൽ പട്ടിണിക്കും ദാരിദ്ര്യത്തിനും ക്ഷാമമില്ലാതിരുന്ന, പഠിച്ചവരൊക്കെ പണി കിട്ടാതെ നിരാശരായി നടന്ന എഴുപതുകളിൽ ലോഞ്ചിലും പത്തേമാരിയിലും കടൽ കടന്നുപോയി മരുഭൂമിയിൽ കഷ്ടപ്പെട്ട് പൊന്നും പണവുമായി നാട്ടിലെത്തിയ കുറെ ചെറുപ്പക്കാർ. അടുപ്പിൽ പൂച്ച പെറ്റുകിടന്ന അവരുടെ ചെറ്റപ്പുരകളും കട്ടപ്പുരകളും അപ്പോഴേക്കും ഓടിട്ടതും വാർപ്പിട്ടതുമായ വമ്പൻ വീടുകളായി മാറിയിരുന്നു. ബെൽബോട്ടം പാന്റും കൂളിംഗ് ഗ്ലാസും 'ജന്നത്തുൽ ഫിർദൗസ്' അത്തറിന്റെ മണവും കയ്യിൽ 555 സിഗരറ്റിന്റെ പെട്ടിയുമായി നടന്ന ആ ചെറുപ്പക്കാരെ പെൺമക്കൾക്ക് വരനായി കിട്ടാൻ ആളുകൾ പരക്കം പാഞ്ഞകാലം. വിവാഹ മാർക്കറ്റിൽ തറവാട്ടുമഹിമക്കോ പഠിപ്പിനോ സർക്കാർ ജോലിക്കു പോലുമോ പേർഷ്യക്കാരന്റെ പകിട്ടിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതിരുന്ന കാലം. ആ പത്രാസുകാരുടെ ജീവിതസഖികളായി വന്നു കയറിയ പെൺകുട്ടികൾ നമുക്ക് കത്തുപാട്ടിലെ വിരഹിണി മാത്രമായിരുന്നു.

എന്നാൽ അവൾ അനുഭവിച്ചത് വിരഹദുഃഖം മാത്രമായിരുന്നില്ലെന്നും ഒരേസമയം ഗൃഹനാഥനും ഗൃഹനാഥയും മാതാവും പിതാവും ആയി അവൾ വേഷം കെട്ടേണ്ടി വന്നതിനെ കുറിച്ച് ആ കഠിനഭാരത്തെ കുറിച്ച് ആരാണ് പറഞ്ഞത്. കുടുംബത്തെ ഇല്ലായ്മകളിൽ നിന്ന് കരകയറ്റിയ മകന്റെ/സഹോദരന്റെ ജീവിതാവകാശിയായി കയറി വന്ന 'അന്യപെണ്ണി'നോടുള്ള മനോഭാവം പലവീടുകളിലും അത്ര സുഖകരമായിരുന്നില്ല. കൂട്ടുകുടുംബത്തിനകത്ത് അവൾ പലപ്പോഴും ഒറ്റപ്പെട്ടു. പ്രിയതമനോടൊന്ന് മനസ്സറിഞ്ഞു മിണ്ടണമെങ്കിൽ പോലും വിരുന്നിനോ സൽക്കാരത്തിനോ വേണ്ടി പുറത്തിറങ്ങുന്ന നേരം നോക്കേണ്ടി വന്നു. ഈ ശ്വാസം മുട്ടുന്ന അന്തരീക്ഷത്തിൽ പ്രിയതമയെ വിട്ടേച്ചു കൊണ്ടാണ് പല പ്രവാസികളും കടൽ കടന്നത്.

വലിയ വിദ്യാഭ്യാസമോ ലോകവിവരമോ ഇല്ലാത്ത, ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ആ പെൺകുട്ടിയിൽ ഒരേ സമയം വിരഹത്തിന്റെ നോവും അതോടൊപ്പം ഭർതൃവീട്ടിലെ പ്രശ്നങ്ങളും ഉണ്ടാക്കിയ മാനസിക തകർച്ച ഊഹിക്കാവുന്നതേ ഉള്ളൂ. മക്കളാവുന്നതോടെ ഉത്തരവാദിത്തവും ഏറുകയാണ്. ഭർത്താവിന്റെ അഭാവത്തിൽ മക്കളെ ഒന്ന് ആശുപത്രിയിൽ കാണിക്കണമെങ്കിൽ പോലും ബന്ധുക്കളെ ആശ്രയിക്കേണ്ട അവസ്ഥ. അതും കഴിഞ്ഞു സ്വന്തമായി വീട് പണി തുടങ്ങുമ്പോൾ അതിനായുള്ള ഓട്ടങ്ങൾ. ഇതൊക്കെ ഒറ്റക്ക് നിർവ്വഹിക്കേണ്ടി വരുന്നു. ബാങ്കിൽ, വില്ലേജ് ഓഫീസിൽ, പഞ്ചായത്തിൽ, ഇക്ട്രിസിറ്റി ആപ്പീസിൽ.... ജീവിതത്തിൽ ഇതൊന്നും പരിചയമില്ലാത്ത ഒരു പെണ്ണ് ഒറ്റക്ക് പലവട്ടം കയറി ഇറങ്ങിയാണ് ആരും സഹായമില്ലാതെ ഓരോ കാര്യങ്ങൾ നിർവ്വഹിച്ചത്.

വീട് വച്ചാലും ഭർത്താവിന്റെ മാതാപിതാക്കളുടെ ശുശ്രൂഷ പരിചരണം ആശുപത്രിവാസം ഇതിനൊക്കെ ഇവൾ തന്നെയാണ് കൂട്ട്. ഇങ്ങനെയുള്ള ആവശ്യത്തിന് ഒരു ഓട്ടോറിക്ഷ വിളിക്കേണ്ടി വന്നാൽ, മക്കളെ ആശുപത്രിയിൽ കാണിച്ചു തിരിച്ചു വരാൻ ഇരുട്ടായിപ്പോയാൽ അതൊക്കെ വെച്ച് അപവാദകഥകൾ ഉണ്ടാക്കുന്നവർ വേറെ. ആൺതുണയില്ലാതെ ചെറിയ മക്കളുമായി താമസിക്കുന്ന പെണ്ണിന്റെ വീട്ടിൽ പാതിരാക്ക് വാതിലിൽ മുട്ടാനും കല്ലെറിഞ്ഞു പേടിപ്പിക്കാനും നടക്കുന്നവരും കുറവായിരുന്നില്ല. ഇതൊന്നും കണ്ണെത്താദൂരത്തുള്ള ഭർത്താവിനെ അറിയിക്കാതെ ഉരുകിയാണ് ഈ പെണ്ണുങ്ങൾ- അന്യരുടെ കണ്ണിലെ പണക്കാരായ ഗൾഫുകാരന്റെ ഭാര്യ- ഓരോ ദിവസവും കഴിച്ചു കൂട്ടിയതെന്ന് ആരറിഞ്ഞു.

തങ്ങൾ പഠിച്ചില്ലെങ്കിലും മക്കൾ നാലക്ഷരം പഠിച്ചു കണ്ണ് തെളിയണം എന്നവർ ഉത്സാഹിച്ചത് ഇങ്ങനെ ഒരുപാട് കയ്പ്പേറിയ അനുഭവങ്ങൾ കൊണ്ട് കൂടിയാണ്. ബാങ്കിൽ, ആശുപത്രിയിൽ, സർക്കാർ ഓഫീസുകളിൽ അവർ അനുഭവിച്ച പുച്ഛവും അവഗണയും മക്കളെ ഡോക്ടറാക്കാൻ, സിവിൽ സർവീസ് എടുക്കാൻ, സർക്കാർ ഉദ്യോഗസ്ഥരാക്കാൻ അവരെ ഉത്സാഹിപ്പിച്ചു. പിതാവ് അടുത്തില്ലാത്ത ആൺമക്കൾ മുതിരും തോറും കാണിക്കുന്ന സ്വാതന്ത്ര്യം കൂട്ടുകെട്ട് തന്നിഷ്ടം ഇവിടെയൊക്കെ അവർ സഹിച്ചത്. ഇതൊക്കെ മേനേജ് ചെയ്തത്. പറഞ്ഞാൽ തീരാത്ത എത്ര അനുഭവങ്ങൾ ഉണ്ടാകും ഒറ്റക്കായിപ്പോയ ഓരോ പ്രവാസി ഭാര്യമാർക്കും.

ഒറ്റക്കായിപ്പോയ ഒരു പെണ്ണ് സമൂഹത്തിൽ നിന്നും ചിലപ്പോൾ ബന്ധുക്കളിൽ നിന്നും അനുഭവിക്കേണ്ടി വന്ന നോവിക്കുന്ന അനുഭവങ്ങൾ. ഇതിലെല്ലാം ഉപരി, നീണ്ട രണ്ടും മൂന്നും വർഷങ്ങൾ ഇണയുമായി പിരിഞ്ഞിരിക്കുന്നതിന്റെ മാനസിക ശാരീരിക പ്രശ്നങ്ങൾ ഇതൊക്കെ ഉള്ളിൽ ഒതുക്കിയാണ് അവർ കഴിഞ്ഞത്. നീണ്ട കത്തുകളിൽ കണ്ണീര് വീഴാതെ കരുതലോടെ സന്തോഷം മാത്രം അറിയിച്ചവർ. വർഷങ്ങൾക്ക് ശേഷം ഭർത്താവ് നാട്ടിൽ വരുമ്പോൾ എണ്ണിച്ചുട്ട അവധി ദിവസങ്ങളിൽ ഏറെയും പലപ്പോഴും ബന്ധുക്കൾക്കും സ്വന്തക്കാർക്കും വേണ്ടി തീർന്നുപോകുന്നത് വേദനയോടെ നോക്കി നിൽക്കേണ്ടി വന്നവൾ.

വിദ്യാഭ്യാസം കൊണ്ടോ വായന കൊണ്ടോ ക്ലാസുകൾ കേട്ടോ അല്ല. ആരുമില്ലാത്ത നിസ്സഹായവസ്ഥയെ, നിവൃത്തികേടിനെ മനസ്സിന്റെ കരുത്തു കൊണ്ട് മറി കടന്നാണ് അവൾ തന്റേടം ഉണ്ടാക്കിയത്. ലോകം കാണാത്ത ഒന്നുമറിയാത്ത പെൺകുട്ടിയിൽ നിന്ന്, വീടും കുടുംബവും മക്കളെയും സ്വത്തും എല്ലാം ഒറ്റക്ക് കൈകാര്യം ചെയ്യാനുള്ള പ്രാപ്തി നേടിയ സ്ത്രീയിലേക്ക് മാറിയ ആ പെണ്ണിനെ ആരും കാര്യമായി വിശകലനം ചെയ്തിട്ടില്ല. നിശബ്ദമായി സമൂഹത്തിൽ അവരുണ്ടാക്കിയ വിപ്ലവത്തെ കുറിച്ച് ആരും ചർച്ച ചെയ്തിട്ടില്ല. പ്രവാസം കൊണ്ട് രക്ഷപ്പെട്ട നാട്ടിലെ സിനിമാക്കാരും കഥയെഴുത്തുകാരും പ്രവാസിയുടെ ജീവിതം കാണാതെ പോയെങ്കിലും അവരുടെ ഭാര്യമാരെ അവിഹിതത്തിന് പ്രലോഭിപ്പിക്കുന്ന പെണ്ണായി വരച്ചു വച്ച് അശ്ലീലച്ചിരിചിരിച്ചു.

പോരാത്തതിന് ധൂർത്തയും പൊങ്ങച്ചക്കാരിയുമാക്കി. പുതിയ തലമുറ വിശേഷിച്ചും പെൺകുട്ടികൾ വിദ്യാഭ്യാസത്തിൽ മുന്നേറിയതടക്കം സമൂഹത്തിലുണ്ടായ എത്രയോ മാറ്റങ്ങൾക്ക് പിന്നിൽ ഈ പ്രവാസി ഭാര്യമാരുടെ പങ്കുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കും നമ്മുടെ സമൂഹ വിശകലന വിശാരദന്മാർ അതൊന്നും കാണാതെ പോയത്. അതെ കുറിച്ച് പഠിക്കാതെ പോയത്.

മാസത്തിൽ ഒന്നോ രണ്ടോ കത്തിന്റെ സ്ഥാനത്ത് വീഡിയോ കോൾ വിളിയിൽ എത്തി നിൽക്കുന്ന ഇക്കാലത്തും എത്രയോ സ്ത്രീകൾ പ്രവാസിയായ ഭർത്താവ് അകലെയായതിനാൽ ഒരേ സമയം അമ്മയും അച്ഛനുമായി നാട്ടിൽ കുടുംബം നടത്തുന്നുണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് കാര്യങ്ങൾ എളുപ്പമായിരിക്കാമെങ്കിലും മാനസിക സംഘർഷങ്ങൾക്ക് അവർക്കും കുറവുണ്ടാകില്ല. വനിതാദിനങ്ങൾ ഇനിയും ഒരുപാട് കടന്നുപോകും. നമ്മുടെ ചുറ്റുവട്ടത്ത്, നമ്മുടെ വീടുകളിൽ ഒരേ സമയം മാതാവായും പിതാവായും വീട്ടുജോലിക്കാരിയായും നഴ്സ് ആയും അധ്യാപികയായും അങ്ങനെ പലവിധ വേഷങ്ങൾ കെട്ടിയാടുന്ന ഈ സ്ത്രീജന്മങ്ങളെ കുറിച്ച് ആരെങ്കിലും ഓർക്കുമോ?

 

പത്തുനാല്പത് കൊല്ലം മുൻപ് 'പേർഷ്യക്കാരന്റെ ഓളാ'യി ഭർതൃവീട്ടിലേക്ക് കയറിച്ചെന്ന ഒരു പെണ്ണ് ഇപ്പോഴും നിങ്ങളുടെ വീടിനുള്ളിലൊ അയല്പക്കത്തോ ഉണ്ടാവും. മക്കളും പേരക്കുട്ടികളുമായി ചിലപ്പോൾ രോഗിയായി അവശയായി. ചോദിച്ചുനോക്കൂ അവർ കടന്നുപോന്ന വഴികളെ കുറിച്ച്... ഒറ്റയ്ക്ക് നീന്തിയ കടലിനെ കുറിച്ച്. ഈ വനിതാദിനത്തിലെങ്കിലും..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടമലക്കുടിയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അടിയന്തര ഇടപെടല്‍; ഗര്‍ഭിണിയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചു; അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്  (34 minutes ago)

കേരളത്തിൽ നിരോധിത ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവം: ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; ആരിഫിന്റെ കേരള ബന്ധം പരിശോധിക്കാൻ NIA  (46 minutes ago)

കര്‍ണാടകയിലെ സഫാരി യാത്രയ്ക്കിടെ പുള്ളിപ്പുലി ആക്രമണം  (1 hour ago)

ശബരിമല സ്വർണ്ണ കവർച്ച; ഇപ്പോൾ നടന്ന അറസ്റ്റുകൾ തിരഞ്ഞടുപ്പ് സമയത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളതെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് ; കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല  (2 hours ago)

കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിന്റെ അവകാശമാണ്; അത് ആരുടെയും ഔദാര്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി  (2 hours ago)

കള്ളക്കടൽ പ്രതിഭാസം ; കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (2 hours ago)

ബിജെപി യെ അധികാരത്തിൽ എത്തിക്കേണ്ടത് നഗരത്തിൻ്റെ വികസനം ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്വം; തിരുവനന്തപുരം നഗരസഭയിൽ ബിജെപി അധികാരത്തിൽ വന്നാൽ അനന്തമായ വികസനം; ഉറപ്പുമായി ബിജെപിനേതാവ് കെ സുരേന്ദ്രൻ  (2 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ലെന്ന്  (3 hours ago)

മഴ പെയ്യാൻ കൂട്ട പ്രാർത്ഥന പിന്നാലെ സൗദിയിൽ Red Alert പ്രളയം..!വാഹനങ്ങൾ ഒലിച്ചുപോയി 2 ദിവസം കൊടും മഴ  (3 hours ago)

ഇടത് സ്വഭാവമുള്ള പാർട്ടിയായി മാറി- ശശി തരൂര്‍  (3 hours ago)

സത്യത്തിൽ ആര്യാ രാജേന്ദ്രന് എന്താണ് സംഭവിച്ചത്? ഭാവി കുഴപ്പത്തിലായോ? പണമടിച്ചവർ ഊരി ... ആര്യ ഒറ്റയ്ക്കായി ....  (3 hours ago)

ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി  (3 hours ago)

മുതിർന്ന പൗരനാണോ..?  (3 hours ago)

Malayali Vartha Recommends