മകന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ..മരുമകൾക്ക് വിദേശത്ത് ജോലി...കാമുകനുമായി വിലസിനടക്കാൻ ചെറുമക്കൾ ഭാരമായി...ഒന്നര വയസ്സുകാരിയെ മുത്തശ്ശിയും കാമുകനും ചേർന്ന് വെള്ളത്തിൽ മുക്കിക്കൊന്നു..

തലോടേണ്ട കൈകളാൽ തന്നെ മക്കൾ ജീവനു വേണ്ടി പിടയുന്ന സംഭവങ്ങൾ കേരളത്തിൽ ഏറിവരികയാണ്. മാതാപിതാക്കൾ പുതിയ അനുഭൂതികൾ തേടിപ്പോകുമ്പോൾ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞുങ്ങളോട് വരെ കൊടും ക്രൂരത കാണിക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് പെരുകുന്നത്. അതിന്റെ അവസാന ഇരയായി മാറുകയാണ് കൊച്ചിയിലെ ഒന്നരവയസ്സുകാരിയും.ഇവിടെ പ്രതി അമ്മയും അച്ഛനുമല്ല സ്വന്തം മുത്തശ്ശിയാണ്.കാരണമോ പ്രണയവും.ഞെട്ടണ്ട സത്യം തന്നെ..സംഭവം ഇങ്ങനെ..
കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഹോട്ടലില്‍ ഒന്നരവയസ്സുകാരി മരണപ്പെട്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകനായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടല്‍മുറിയില്‍വെച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിലിട്ട് മുക്കിക്കൊന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
ഹോട്ടലില്‍ മുറിയെടുത്ത സ്ത്രീയുടെ മകന്റെ കുഞ്ഞാണ് മരിച്ച ഒന്നരവയസ്സുകാരി. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. സ്ത്രീയുടെ മകന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. മകന്റെ രണ്ടുകുഞ്ഞുങ്ങളെയും മുത്തശ്ശിയായ സ്ത്രീയാണ് പരിചരിച്ചിരുന്നത്. മുത്തശ്ശിയും കാമുകനും ഹോട്ടലില്‍നിന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ചയാണ് കുഞ്ഞിന്റെ മുത്തശ്ശിയും കാമുകനും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. ഇവര്‍ക്കൊപ്പം മറ്റൊരു കുഞ്ഞും ഉണ്ടായിരുന്നു. ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് ജീവനക്കാര്‍ പറയുന്നത്. കാഴ്ചയില്‍ പ്രായവ്യത്യാസം തോന്നിയിരുന്നെങ്കിലും കുട്ടികളും ഉണ്ടായിരുന്നതിനാല്‍ സംശയങ്ങളുണ്ടായില്ല.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മുറിയെടുത്ത സ്ത്രീ റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവര്‍ ജീവനക്കാരോട് പറഞ്ഞു. ഉടന്‍തന്നെ കുഞ്ഞിനെ മുറിയില്‍നിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
സംഭവത്തില്‍ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ സംഭവം കൊലപാതകമാണെന്ന സംശയമുണര്‍ന്നു. തുടര്‍ന്ന് ജോണ്‍ ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
കുഞ്ഞിനെ തലോടുക, താലോലിക്കുക എന്നത് ഇന്നത്തെ കാലത്ത് കേട്ടുകേൾവി മാത്രമാണ്, ലോകം അത്രമേൽ മാറിയിരിക്കുന്നു. ജോലിക്ക് വേണ്ടി കുഞ്ഞിന്റെ പ്രായവും വളർച്ചയും നോക്കാതെ ഇറങ്ങുന്ന അമ്മമാരാണ് ഇന്ന് ഏറെയും. പ്രൊഫഷനാണ് ഏവർക്കും വലുത്. ജന്മം നൽകി 28 ദിവസം പ്രായമുളള കുഞ്ഞിനെ സ്വന്തം അമ്മയുടെ കൈകളിലേൽപ്പിച്ച് വിദേശത്തേക്ക് പറക്കുന്ന വീട്ടമ്മമാർ ഇന്ന് കേരളത്തിൽ സർവ്വ സാധാരണമാണ്. പ്രസവത്തിന് അവർക്ക് ലഭിക്കുന്ന ലീവ് തീരുമെന്നതിനാലാണ് വാവിട്ട് കരയുന്ന പൈതങ്ങളെ മാറിൽനിന്ന് അടർത്തി അവർ വിമാനം കയറുന്നത്.
മറ്റു ചിലർ ഇന്ന് സംസ്ഥാനത്ത് കൂണുപോലെ മുളച്ചു പൊന്തുന്ന ഉത്തരവാദിത്തമില്ലാത്ത പ്ലേ സ്‌കൂൾ, ഡേ കെയർ പോലുളള സ്ഥാപനങ്ങളിലേക്ക് പറഞ്ഞുവിടുന്നത്. കുട്ടികളുടെ ശരിയായ വികസനത്തിനും, പുരോഗതിക്കും ഉതകുന്ന തരത്തിൽ ചൂഷണരഹിതമായ സ്ഥാപനങ്ങൾ ഇന്ന് കേരളത്തിൽ വിരളമാണ്.എറണാംകുളത്തെ ഒരു ഡേകെയർ യൂണിറ്റിൽ അധ്യാപിക മൂന്ന് വയസ്സുകാരിയോട് കാണിക്കുന്ന ക്രൂരത വാർത്ത മാധ്യമങ്ങൾ പുറത്ത് വിട്ടതോടെയാണ് സർക്കാർ നിലപാട് കർക്കശമാക്കിയത്.
https://www.facebook.com/Malayalivartha























