ആറ് ഫോണുകളും ഒരേ വൈഫൈയിൽ കണക്ട് ചെയ്തു.. ആ സമയം അവിടെ ഉണ്ടായിരുന്നത് ആ 3 പേർ; ട്വിസ്റ്റോടു ട്വിസ്റ്റ്! പലതും കിട്ടരുതെന്ന ആഗ്രഹത്താൽ പല വിവരങ്ങളും തുടച്ച് നീക്കാൻ വേണ്ടി ലാബിലേക്ക് അയച്ച് ഡിലീറ്റ് ചെയ്ത് കൊണ്ടുവന്നു... പോലീസ് കണ്ടെത്തിയ ഹാർഡ് ഡിസ്കിൽ എന്തൊക്കെയാണ് ഉള്ളതെന്ന് പ്രധാന കാര്യം... അതിലാണ് കൂടുതൽ പ്രതീക്ഷയെന്ന് പ്രകാശ് ബാരെ...

ഫോണുകളിലെ രേഖകള്‍ നശിപ്പിച്ചുവെന്നാണ് ദിലീപിനെതിരെ ക്രൈംബ്രാഞ്ചിന്റെ പുതിയ കണ്ടെത്തല്‍. മുംബൈയിലെ ലാബിലെത്തിച്ച് രേഖകള്‍ നീക്കം ചെയ്തുവെന്നാണ് പറയുന്നത്. മൊബൈലുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയതിന് ശേഷമാണ് ചില കളികള്‍ നടന്നതെന്ന് അന്വേഷണ സംഘം ആരോപിക്കുന്നു.അങ്ങനെ നിർണായക നിമിഷങ്ങളാണ് ദിലീപിനെ സംബന്ധിച്ച് കടന്നുപോകുന്നത്. ഇപ്പോഴിതാ ദിലീപിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. മുംബൈയിലേക്ക് അയക്കുന്നതിന് മുൻപ് തന്നെ ദിലീപിന്റേയും കൂട്ടരുടേയും ഫോണുകളിൽ നിന്ന് പല കാര്യങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണെന്ന് സംവിധായകൻ പ്രകാശ് ബാരെ തുറന്നടിക്കുകയാണ്.
പ്രകാശ് ബാരെയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...
നേരത്തേ അവർ ഫോൺ മാറ്റിയപ്പോൾ ഉള്ള ആശങ്ക എന്തുകൊണ്ടാണ് അവർ ആ ഫോൺ മാറ്റിയത് എന്നാണ്. മടിയിൽ കനമുണ്ട്. അതുകൊണ്ടാണ് വഴിയിൽ പേടി എന്ന് വ്യക്തമാണ്. അവർ സ്വയം എത്ര ഡാറ്റ ഡിലീറ്റ് ചെയ്തിട്ടുണ്ടാകും? കൂടുതലായി ഡിലീറ്റ് ചെയ്യുന്നതിന് വേണ്ടിയാണോ ലാബിലേക്ക് അയച്ചത് എന്ന കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ട്. ലാബ് റിട്രീവ് ചെയ്ത, ഡിലീറ്റ് ചെയ്ത ഡാറ്റകൾ ലാബ് എടുത്ത് വെച്ചിട്ടുണ്ട്. അത് പോലീസിന് ലഭിച്ചിട്ടുണ്ട്. ആറ് ഫോണുകൾ ഒരേ വൈഫൈയിൽ കണക്റ്റ് ചെയ്തു എന്നതിൽ എന്തോ ഉണ്ട്. ആ മൂന്ന് പേരും അപ്പോൾ അവിടെ ഉണ്ടായിട്ടുണ്ടെന്ന് കരുതേണ്ടി വരും.
ബുദ്ധിയുള്ള അന്വേഷണ സംഘമാണെങ്കിൽ ഇതിൽ നിന്നും കാര്യമമായി വല്ലതും നെയ്തെടുക്കാൻ സാധിക്കും. ബോംബെയിലേക്ക് അയക്കുന്നതിന് മുൻപ് തന്നെ ഫോണുകളിൽ നിന്ന് പല കാര്യങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണ്. അതു കഴിഞ്ഞിട്ടും പലതും കിട്ടരുതെന്ന ആഗ്രഹത്തിലാണ് പല വിവരങ്ങളും തുടച്ച് നീക്കാൻ വേണ്ടി ലാബിലേക്ക് അയച്ച് ഡിലീറ്റ് ചെയ്ത് കൊണ്ടുവന്നത്. പോലീസ് കണ്ടെത്തിയ ഹാർഡ് ഡിസ്കിൽ എന്തൊക്കെയാണ് ഉള്ളതെന്നാണ് പ്രധാന കാര്യം. അത് സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. അതിലാണ് നമ്മുടെ പ്രതീക്ഷ. കേസ് ഫയൽ ചെയ്ത ദിവസം തന്നെ ഫോണുകൾ മാറ്റി വെയ്ക്കുകയും കൊടുക്കാതിരിക്കുകയും ചെയ്തു. ഇപ്പോൾ പോലീസ് അവരുടെ സാമർത്ഥ്യം ഉപയോഗിച്ചാണ് മുംബൈയിലെ ലാബിൽ നിന്നും വിവരങ്ങൾ കണ്ടെടുത്തത്.
കഴിഞ്ഞ പത്ത് വർഷത്തെ ഇ മെയിൽ ആശയവിനിമയങ്ങൾ കണ്ടെടുക്കാൻ പറ്റുന്നത് പോലെ ഡാറ്റകൾ എന്നത് കണ്ടെടുക്കാൻ പറ്റും. ഇതിൽ ആറ് പേരുടെ ഫോണുകളാണ് കൈമാറിയത്. ഇത് ഒരേ സമയം കാണാതാവുകയും ഡിലീറ്റിംഗ് നടക്കുകയും ഒരേ വൈഫൈക്ക് കീഴിൽ വരികയും ചെയ്ത ഫോണുകളാണ്.ആ പാറ്റേണിൽ നിന്ന് തന്നെ പല കാര്യങ്ങളും അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിക്കുമെന്നും പ്രകാശ് ബാരെ പറഞ്ഞു.
https://www.facebook.com/Malayalivartha























