നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തി; അങ്ങാടിപ്പുറം സ്വദേശി നൗഫൽ പിടിയിൽ; നൗഫലിനു മാനസികപ്രശ്നങ്ങളുണ്ടെന്ന് പൊലീസ്

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അങ്ങാടിപ്പുറം സ്വദേശി നൗഫൽ പിടിയിലായിരിക്കുകയാണ്. മങ്കട പൊലീസാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നു. നൗഫലിനു മാനസികപ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതേസമയം തനിക്ക് വധ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് സ്വപ്ന സുരേഷ്. തന്റെ ജീവന് വലിയ ഭീഷണിയുണ്ടെന്നും ഫോണിൽ വിളിച്ച് മരട് അനീഷ് എന്ന പേരു പറഞ്ഞ വ്യക്തി ഭീഷണിപ്പെടുത്തിയതായും സ്വപ്ന വെളിപ്പെടുത്തിയിരിക്കയുകാണ് . ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും സ്ക്രീൻഷോട്ടുകളും ഉൾപ്പെടുത്തി ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്.
‘മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും മകളുടെയും മുൻമന്ത്രി കെ.ടി.ജലീലിന്റെയും പേരുകൾ പറയുന്നതും അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും നിർത്തുക എന്ന ആവശ്യവും വിളിച്ച ആൾ ഉന്നയിച്ചിരിക്കുകയാണ് . അത് ചെയ്തില്ലെങ്കിൽ ഈ ലോകത്തു നിന്ന് ഇല്ലാതാക്കുമെന്നും വിളിച്ചയാൾ ഫോണിലൂടെ പറഞ്ഞെന്നും അവർ വ്യക്തമാക്കി. ആദ്യത്തെ കോളിൽ നൗഫൽ എന്നു പറഞ്ഞയാൾ കെ.ടി.ജലീൽ പറഞ്ഞാണ് വിളിക്കുന്നതെന്നു വ്യക്തമാക്കി.
സ്വപ്നയുടെ മകനാണ് ആദ്യത്തെ കോൾ എടുത്തത്. അത് റെക്കോർഡ് ചെയ്തില്ല. രണ്ടാമത്തെ കോളിൽ മരട് അനീഷ് എന്നയാളുടെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു . ഇന്ന് പോകുന്ന വഴിയാണോ അതോ നാളേക്കാണോ അവരെന്നെ കൊല്ലാൻ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാതിരിക്കാനും അത് തടസ്സപ്പെടുത്തുകയുമാണ് ഇവരുടെ ഉദ്ദേശ്യമെന്നും തനിക്ക് മനസ്സിലായെന്ന് സ്വപ്‍ന വ്യക്തമാക്കി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മൊഴി നൽകുന്നത് തടസ്സപ്പെടുത്താനാണ് വിളിച്ചവർ ശ്രമിച്ചത്. ഈ അന്വേഷണം എവിടെവരെ പോകുമെന്ന് അറിയില്ല. താനും മകനും അമ്മയുമൊക്കെ ഏതു സമയവും കൊല്ലപ്പെടാം. അതേതെങ്കിലും രീതിയിലായിരിക്കാം. പക്ഷേ, ജീവനുള്ളിടത്തോളെ കാലം എല്ലാ തെളിവുകളും ശേഖരിക്കാൻ ഇഡിയുമായി സഹകരിച്ച് എല്ലാത്തിനും വ്യക്തത വരുത്തുമെന്നും സ്വപ്ന വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























