ബഹ്റൈൻ ഏറ്റവും ചെറിയ ഗൾഫ് രാജ്യം; നമ്മുടെ ഒരു ചെറുജില്ലയുടെ വലുപ്പം; 17 ലക്ഷം ജനങ്ങൾ; അതിൽ 10 ലക്ഷം വിദേശികൾ; അവരിൽ 3 ലക്ഷം മലയാളികൾ; മലയാളികളിൽ 1 ലക്ഷം വടകരക്കാർ; എന്തേ അങ്ങനെയെന്നു ചോദിക്കരുത്; അത് അങ്ങനെയാണ്; ഫേസ്ബുക്ക് കുറിപ്പുമായി ഡോ. തോമസ് ഐസക്ക്

ബഹ്റൈൻ ഏറ്റവും ചെറിയ ഗൾഫ് രാജ്യം. നമ്മുടെ ഒരു ചെറുജില്ലയുടെ വലുപ്പം. 17 ലക്ഷം ജനങ്ങൾ. അതിൽ 10 ലക്ഷം വിദേശികൾ. അവരിൽ 3 ലക്ഷം മലയാളികൾ. മലയാളികളിൽ 1 ലക്ഷം വടകരക്കാർ. എന്തേ അങ്ങനെയെന്നു ചോദിക്കരുത്. അത് അങ്ങനെയാണ്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; ബഹ്റൈൻ ഏറ്റവും ചെറിയ ഗൾഫ് രാജ്യം. നമ്മുടെ ഒരു ചെറുജില്ലയുടെ വലുപ്പം. 17 ലക്ഷം ജനങ്ങൾ. അതിൽ 10 ലക്ഷം വിദേശികൾ. അവരിൽ 3 ലക്ഷം മലയാളികൾ. മലയാളികളിൽ 1 ലക്ഷം വടകരക്കാർ. എന്തേ അങ്ങനെയെന്നു ചോദിക്കരുത്. അത് അങ്ങനെയാണ്.
100-ലേറെ മലയാളി സംഘടനകൾ, നല്ലൊരു സംഖ്യ പഞ്ചായത്തുകളുടെ പേരിൽ. താലൂക്കുകളുടെയും ജില്ലകളുടെയും പേരിൽ സംഘടനകളുണ്ട്. ഏതാണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികൾക്കും പ്രത്യേകം സംഘടനകളുണ്ട്. ബിജെപിയും സജീവമാണ്. അമ്പല കമ്മിറ്റികൾ തുടങ്ങി പല വേദികളിലായി അവർ പ്രവർത്തിക്കുന്നു. അറബി നാട്ടിൽ മുസ്ലിം വിരോധം മാറ്റിവച്ചിരിക്കുകയാണെന്നു തോന്നുന്നു.
സാംസ്കാരിക സംഘടനകൾക്കു രജിസ്ട്രേഷൻ കിട്ടാൻ പ്രയാസമാണ്. പക്ഷേ മതസമുദായ സംഘടനകൾക്ക് എളുപ്പമാണ് എന്നതും കൗതുകകരമായി തോന്നി. ഏറ്റവും വലിയ സംഘടന കെഎംസിസി തന്നെ. ഏറ്റവും പഴക്കവും പാരമ്പര്യവും 75 പിന്നിട്ട കേരള സമാജത്തിനാണ്. ഏറ്റവും സുശക്തം ഇടതുപക്ഷ ബഹ്റൈൻ പ്രതിഭ ആണ്. ഇതുവരെ ഒരു രജിസ്റ്റേർഡ് ഓഫീസ് ഇല്ലായിരുന്നു. ഇപ്പോൾ ഒരു ഓഫീസായി. ഗോൾഡ് സിറ്റിയിലെ ഒരു സംരംഭകമുറി. പുതിയ ഓഫീസ് ഉദ്ഘാടനത്തിനാണ് ഞാൻ എത്തിയത്.
പ്രതിഭയുടെ ആരംഭം 1982-ലെ നായനാർ-എംവിആർ സന്ദർശനത്തോടെയാണ്. കേരള-അറബ് കൾച്ചറൽ ഫോറം ആയിട്ടായിരുന്നു തുടക്കം. 1984-ൽ പ്രതിഭ രൂപംകൊണ്ടു. കറകളഞ്ഞ ഇടതുപക്ഷക്കാരുടെ വേദിയായിരുന്നു. ഇപ്പോൾ പ്രവാസികളുടെ സാംസ്കാരിക വേദിയായി വിപുലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളാണു മുഖ്യം. അതോടൊപ്പം കലാ-സാംസ്കാരിക പരിപാടികളും. പാട്ടുകാർക്ക്, കുട്ടികൾക്ക്, സ്ത്രീകൾക്ക് തുടങ്ങിയ പ്രത്യേക വിഭാഗക്കാർക്കു വേണ്ടിയുള്ള വേദികൾ ഉണ്ട്. സമാഹിയയിലെ ഓഫീസിൽ നല്ലൊരു ലൈബ്രറിയും ഉണ്ട്.
റിഫയിലെ പ്രതിഭയുടെ ബ്രാഞ്ച് ഓഫീസ് സന്ദർശിക്കുകയുണ്ടായി. നാല് കുടുംബങ്ങൾ താമസിക്കുന്ന ഒരു വില്ലയിലെ ഒരുമുറിയാണ് ഓഫീസ്. സ്ത്രീകളും കുട്ടികളും അടക്കം ഒരുകൂട്ടം അവിടെ ഉണ്ടായിരുന്നു. പ്രസംഗം ഒന്നുമില്ല. ചെറിയ വർത്തമാനങ്ങൾ. അപ്പോഴാണ് ആരോ പറഞ്ഞത് ഏറെ പാട്ടുകാർ ഇവിടെയുണ്ടെന്ന്. ചോദിക്കേണ്ട താമസം പാട്ടു വരവായി. കൂട്ടപ്പാട്ടുകൾ, കൈകൊട്ടി കൊച്ചുകുട്ടികൾപോലും പാടുന്നുണ്ടായിരുന്നു. സമീപകാലത്ത് അവതരിപ്പിച്ച ഒരു തെരുവു നാടകത്തിലെ പാട്ടായിരുന്നുവത്രേ. അഭിനേതാക്കൾ തന്നെ 20-ലേറെ പേരുണ്ടായിരുന്നു. ഉത്സാഹകമ്മിറ്റിയിൽ ഏതാണ്ട് എല്ലാവരും അങ്ങനെ കൊച്ചുകുട്ടികൾക്കു വരെ പാട്ടും സ്ക്രിപ്റ്റും ഹൃദ്യസ്ഥമാണ്.
ഇതാണു പുതിയശൈലി. ജോലി കഴിഞ്ഞുള്ള ഇടവേളകളിൽ താമസസ്ഥലങ്ങളെ സാംസ്കാരിക സമ്പന്നമാക്കുക. കേരള സമാജത്തിൽ വച്ച് പ്രതിഭ നൽകിയ പൊതുസ്വീകരണത്തോടെയായിരുന്നു പര്യടനം അവസാനിച്ചത്. ഗൾഫിലെ ഏറ്റവും വലിയ മന്ദിരസമുച്ചയം ഇവിടുത്തേതാണെന്നു തോന്നുന്നു. നല്ല ലൈബ്രറി, ഓഡിറ്റോറിയം, കളിസ്ഥലങ്ങൾ എല്ലാമുണ്ട്. പ്രസിഡന്റ് രാധാകൃഷ്ണപിള്ളയും സെക്രട്ടറി വർഗ്ഗീസ് തരകനും സമ്മേളനത്തിന് ഉണ്ടായിരുന്നു. സമാജത്തിന്റെ ബഹുമുഖ പ്രവർത്തനങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണത്തിനേ സമയം ഉണ്ടായിരുന്നുള്ളൂ. പ്രൗഡഗംഭീരമായ കലാ-സാംസ്കാരിക പരിപാടികൾകൊണ്ടു നിറയുന്നു സമാജത്തിന്റെ ഒരു വർഷം. സ്വീകരണ സമ്മേളനത്തിൽ പ്രതിഭയുടെ പ്രസിഡന്റ് ജോയ് വെട്ടിയാടനും സെക്രട്ടറി പ്രദീപ് പട്ടേരിയും വേദിയിൽ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























