കണ്ണൂർ സർവ്വകലാശാല പുതുതായി നാമനിർദ്ദേശം ചെയ്ത 72 വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടികയ്‌ക്ക് അംഗീകാരം നൽകണമെന്ന ശുപാർശയുമായി വിസി; കണ്ണൂർ സർവ്വകലാശാല വിസിയുടെ ശുപാർശ തിരിച്ചയച്ച് ഗവർണർ; സർവ്വകലാശാലയ്‌ക്ക് കനത്ത തിരിച്ചടി

കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ തർക്കമായിരുന്നു ഗവർണറും കണ്ണൂർ സർവ്വകലാശാല വിസിയും തമ്മിലുള്ള വാക്കേറ്റവും ശീതയുദ്ധവും. ഒരുവിധത്തിലാണ് ആ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതും വീണ്ടും ഗവർണർ ആ ഒരു പദവി ഏറ്റെടുത്തതും. ഇപ്പോൾ ഇതാ വീണ്ടും അത്തരത്തിലുള്ള തർക്കങ്ങളിലേക്കും വാക്കേറ്റങ്ങളിലേക്കും പോകുന്നു എന്നതിന്റെ സൂചനകൾ കിട്ടുകയാണ് . പുതിയ സംഭവങ്ങൾ ആ സൂചനയിലേക്ക് വിരൽ ചൂണ്ടുകയാണ്.
കണ്ണൂർ സർവ്വകലാശാലയ്‌ക്ക് തിരിച്ചടി നൽകി വീണ്ടും ഗവർണ്ണർ രംഗത്ത്. കണ്ണൂർ സർവ്വകലാശാല വിസിയുടെ ശുപാർശ തിരിച്ചയച്ചിരികുകയാണ് ഗവർണർ . കണ്ണൂർ സർവ്വകലാശാല പുതുതായി നാമനിർദ്ദേശം ചെയ്ത 72 വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് അതായത് പഠന ബോർഡ് അംഗങ്ങളുടെ പട്ടികയ്‌ക്ക് അംഗീകാരം നൽകണമെന്നായിരുന്നു വിസി യുടെ ശുപാർശ. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു പഠനബോർഡുകൾ പുനഃസംഘടിപ്പിച്ചത്. അതിനുള്ള അംഗീകാരം നൽകണമെന്നായിരുന്നു വിസിയുടെ ആവശ്യം. എന്നാൽ ഇത് ഗവർണർ തള്ളിയിരിക്കുകയാണ്.
ചട്ടം ലംഘിച്ചുള്ള നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ശുപാർശ തിരിച്ചയച്ചത് . മാത്രമല്ല ഗവർണർ നടത്തേണ്ട നാമ നിർദ്ദേശങ്ങൾ സർവ്വകലാശാലയ്‌ക്ക് എങ്ങനെ നടത്താനാവുമെന്ന് വിശദീകരിക്കാനും വിസി യോട് ഗവർണ്ണർ ചോദിക്കുകയും ചെയ്തു. സർവകലാശാല ചട്ടപ്രകാരം ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുവാനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്തമാണ്.സർവകലാശാല തുടങ്ങിയ 1996 മുതൽ വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ ഗവർണറാണ് നാമനിർദ്ദേശം ചെയ്യുന്നത്. എന്നാൽ, അതിന് കടകവിരുദ്ധമായി കഴിഞ്ഞ വർഷം സർവകലാശാല തന്നെ നേരിട്ട് വിവിധ ബോർഡ് അംഗങ്ങളെ നിശ്ചയിക്കുകയായിരുന്നു
ഇനി ഈ വിഷയം ഏതൊക്കെ രീതിയിലേക്ക് കടക്കുമെന്നത് നോക്കി കാണേണ്ടുന്ന കാര്യം തന്നെയാണ് . പുതിയ വിവാദങ്ങളിലേക്ക് കടക്കുമോ ഇല്ലയോ എന്നതാണ് ശ്രദ്ധേയമായ കാര്യം. നേരത്തെ ഗവർണർക്കുള്ള അധികാരം മറികടന്ന് വിസി തന്നെ നാമനിർദ്ദേശം ചെയ്തിരുന്നു. ഇതിനെതിരെ സർവ്വകലാശാലയിലെ സെനറ്റ് അംഗങ്ങൾ നൽകിയ പരാതിയിൽ ഹൈക്കോടതി ഇടപ്പെട്ടുകൊണ്ട് നിയമനം റദ്ദാക്കിയിരുന്നു.
അതേസമയം കണ്ണൂർ സർവകലാശാല വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ വിവാദങ്ങൾ നേരത്തെ മുതൽ ശക്തമാണ് . മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും എതിരെ രൂക്ഷവിമർശനം ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ അന്ന് ഉയർത്തിയിരുന്നു. അതൊക്കെ വമ്പൻ വിവാദമായ വിഷയമാണ്.ഗവർണറും സർക്കാരും തമ്മിൽ നേർക്കുനേർ നിൽക്കുന്ന തരത്തിലുള്ള സാഹചര്യങ്ങൾ വിസിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്.
കണ്ണൂർ സർവകലാശാലാ വി.സി.യായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിന് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ് മുൻകൈയെടുത്തതെന്നായിരുന്നു ഗവർണ്ണർ അന്ന് ആരോപിച്ചത് . തന്റെ നിർദേശപ്രകാരമാണ് വി.സി.ക്ക് പുനർനിയമനം നൽകാൻ മന്ത്രി ആർ. ബിന്ദു കത്തുനൽകിയതെന്ന ആരോപണവും ഗവർണർ തള്ളിയിരുന്നു.
ചാൻസലർ പദവി താൻ ഒഴിയുകയാണെന്നും അത് മുഖ്യമന്ത്രി ഏറ്റെടുത്തു കൊള്ളാനും ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയക്കുന്ന സാഹചര്യം വരെ ഉണ്ടായി. തുടർന്ന് സർക്കാരിനെതിരേ പരസ്യവിമർശനവും നടത്തി. ഇതിനിടയിൽ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ചാൻസലറുടെ ശുപാർശ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം പോലും ചേരാതെ തള്ളിക്കളഞ്ഞത് തർക്കത്തിലേക്ക് നയിച്ചിരുന്നു.
കേരള സർവകലാശാല വിസിക്ക് ഇംഗ്ലീഷ് ശരിയായി എഴുതാൻ പോലും അറിയില്ലെന്ന് ഗവർണർ പരിഹസിക്കുന്ന സാഹചര്യം വരെ ഉണ്ടായി രുന്നു ചട്ടങ്ങൾ മറി കടന്ന് കണ്ണൂർ സർവകലാശാല വിസിക്ക് വീണ്ടും നിയമനം നൽകിയതും ഗവർണറേ കൂടുതൽ പ്രകോപിതനാക്കിയിരുന്നു .എല്ലാത്തിനുമൊടുവിൽ ഇതാ വീണ്ടും ഗവർണറും വിസിയും തമ്മിൽ കൊമ്പു കോർക്കുകയാണോ എന്ന സംശയവും ശക്തമാകുകയാണ്. .
https://www.facebook.com/Malayalivartha























