Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ജോഡോയാത്ര ജോറാകും... പലപ്പോഴായി ഡിഎംകെയോട് ചേരാനിരുന്ന കമലഹാസന്റെ പാര്‍ട്ടിക്ക് തടസമേറെയായിരുന്നു; കമല്‍ഹാസന്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിലേക്ക്; ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും; ഔദ്യോഗിക പ്രഖ്യാപനം ഡല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയില്‍

20 DECEMBER 2022 09:52 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ പെരുമ കൂടുകയാണ്. കമലഹാസന്‍ കൂടി സ്റ്റാലിനോട് ഏറെ അടുക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയോട് അടുക്കാന്‍ ശ്രമിച്ചെങ്കിലും സീറ്റ് തര്‍ക്കം മൂലം ധാരണയിലെത്താനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മഞ്ഞുരുകിയിരിക്കുകയാണ്.

രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ അണിചേരാനൊരുങ്ങുന്ന നടനും മക്കള്‍ നീതി മയ്യം (എംഎന്‍എം) പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍ 24നു ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തില്‍ ചേര്‍ന്നേക്കും. ഔദ്യോഗിക പ്രഖ്യാപനം ഡല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനൊപ്പം ഉണ്ടാകുമെന്നാണു സൂചന.

കമലഹാസന്റെ പാര്‍ട്ടിയോട് ഡിഎംകെ താല്‍പര്യം കാട്ടാതിരുന്നതോടെ ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ഒരാളെപ്പോലും ജയിപ്പിക്കാനായില്ല. നടന്റെ ഏകാധിപത്യ മനോഭാവമാണു പാര്‍ട്ടിയുടെ ദുരവസ്ഥയ്ക്ക് കാരണമെന്നു കുറ്റപ്പെടുത്തി പ്രധാന നേതാക്കളും ജനപ്രിയ മുഖങ്ങളും പലപ്പോഴായി പാര്‍ട്ടി വിടുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 2.52% വോട്ടുകളുടെ കണക്കുമായി എങ്ങോട്ടു പോകണമെന്നറിയാതെ നില്‍ക്കുമ്പോഴാണു ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേരാനുള്ള രാഹുലിന്റെ ക്ഷണമെത്തുന്നതും കമല്‍ സമ്മതമറിയിക്കുന്നതും.

അതേസമയം കേന്ദ്രത്തിനെതിരെ സ്റ്റാലിന്‍ ആഞ്ഞടിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ ബഹുമാനിക്കുകയും സ്വയംഭരണാവകാശം അനുവദിക്കുകയും വേണമെന്ന് സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കേന്ദ്രം അമിതമായി ഇടപെടരുത്. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും നിറവേറ്റുകയും വേണം. എന്നാല്‍, നിലവിലെ കേന്ദ്രസര്‍ക്കാര്‍ ഇതൊന്നും ചെയ്യുന്നില്ലെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്‍ക്കാരുകളോട് ആലോചിക്കാതെയാണ് കേന്ദ്രം സംസ്ഥാനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാസാക്കുന്നത്. ഈ നിലപാട് മാറണം. തന്റെ സര്‍ക്കാരിന്റെ വിജയത്തിനുപിന്നില്‍ ഒരു രഹസ്യവുമില്ല. ജനങ്ങളോടുള്ള വിശ്വസ്തതതയും മനസ്സാക്ഷിയോടെയുള്ള പ്രവര്‍ത്തനവുമാണ് വിജയത്തിന് കാരണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഡി.എം.കെ. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി നിങ്ങളുടെ മണ്ഡലത്തില്‍ എന്ന പദ്ധതി തുടങ്ങിയത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും അവ പരിഹരിക്കാനും ലക്ഷ്യമിട്ടാണ്. ഏറെ വെല്ലുവിളി നിറഞ്ഞ സമയത്താണ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. കോവിഡ് വ്യാപനക്കാലത്തുപോലും ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ പരമാവധി ശ്രമിച്ചു. മുന്‍ എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ വരുത്തിവെച്ച സാമ്പത്തികബാധ്യതകള്‍ വലുതായിരുന്നു. എന്നാല്‍, ചുരുങ്ങിയ കാലത്തിനകം പല പ്രശ്‌നങ്ങളും പരിഹരിച്ചു മുന്നേറാനായി.

അധികാരത്തില്‍ വന്നതിനുശേഷം 207 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ച് 2.23 ലക്ഷം കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലെത്തിച്ചു. ദ്രാവിഡ മാതൃകയിലുളള വികസനംകൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ ജില്ലയുടെയും ഓരോ വ്യക്തിയുടെയും വികസനമാണ്. സാമ്പത്തിക വളര്‍ച്ച മാത്രമല്ല ലക്ഷ്യം. അതിനൊപ്പം രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ വികസനം ഉള്‍പ്പെടുന്നതായിരിക്കണം തമിഴ്നാടിന്റെ മൊത്തത്തിലുള്ള വികസനമെന്നും അതിനനുസരിച്ചാണ് നയങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

അതേസമയം തമിഴ്‌നാടില്‍ ഉദയനിധി ശക്തിപ്രാപിക്കുന്നു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും സ്റ്റാലിന്റെ സ്വാഭാവിക പിന്‍ഗാമിയായി ഉദയനിധി അംഗീകരിക്കപ്പെടും. കുടുംബാധിപത്യമെന്ന വിമര്‍ശനത്തിന് പ്രവര്‍ത്തന മികവിലൂടെ മറുപടി നല്‍കുമെന്ന ഉദയനിധിയുടെ പ്രഖ്യാപനം ഒരുപക്ഷേ, അപ്പോഴേക്കും യാഥാര്‍ഥ്യമാവും.

ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പിന്തുടര്‍ച്ചാവകാശിയായി മകന്‍ എം.കെ. സ്റ്റാലിനെ ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ മുത്തുവേല്‍ കരുണാനിധിക്കു മുന്നിലുണ്ടായിരുന്ന പ്രധാന തടസ്സം പാര്‍ട്ടിയിലെ അന്നത്തെ തീപ്പൊരിനേതാവ് വൈകോയായിരുന്നു. മക്കള്‍ രാഷ്ട്രീയത്തോടു കലഹിച്ച വൈകോ ഡി.എം.കെ.യ്ക്ക് പുറത്തായി. കുറേക്കൂടി തീവ്രനിലപാടുള്ള മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റകഴകത്തിന്റെ സ്ഥാപകനേതാവായി. കാലംമാറി. സ്വന്തം പാര്‍ട്ടിയുടെ തലപ്പത്ത് മകന്‍ ദുരൈ വൈയാപുരിയെ പ്രതിഷ്ഠിക്കാനുള്ള ഒരുക്കത്തിലാണ് വൈകോ ഇപ്പോള്‍.

 

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (16 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (4 hours ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (4 hours ago)

Malayali Vartha Recommends