ബഫർ സോൺ വിഷയം ഗവർണർ പരിഹരിക്കേണ്ടതല്ല; ആ വിഷയം പരിഹരിക്കേണ്ടത് സർക്കാർ; സർക്കാർ പരിഹരിക്കേണ്ട വിഷയത്തിൽ താൻ ഇടപെടേണ്ടതില്ല; കർഷകർ പരാതി നൽകിയാൽ ബന്ധപ്പെട്ടവർക്കു കൈമാറും; നയപരമായ കാര്യങ്ങൾ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ കാര്യമാണ്; തുറന്നടിച്ച് ഗവർണർ

ബഫർ സോൺ വിഷയത്തിൽ നിർണായക പ്രതികരണവുമായി കേരള ഗവർണർ. ബഫർ സോൺ വിഷയം ഗവർണർ പരിഹരിക്കേണ്ടതല്ല. ആ വിഷയം പരിഹരിക്കേണ്ടത് സർക്കാർ ആണെന്ന് ഗവർണർ വ്യക്തമാക്കി. സർക്കാർ പരിഹരിക്കേണ്ട വിഷയത്തിൽ താൻ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തനിക്ക് ഈ വിഷയത്തിൽ പരാതി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലൊരു നിർണായക പരാമർശമാണ് ഗവർണർ നടത്തിയിരിക്കുന്നത് ഈ വിഷയത്തിൽ. ബഫർ സോൺ പരാതി കിട്ടിയിട്ടില്ല.കർഷകർ പരാതി നൽകിയാൽ ബന്ധപ്പെട്ടവർക്കു കൈമാറും. നയപരമായ കാര്യങ്ങൾ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ കാര്യമാണ്. ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടത് സർക്കാർ ആണെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.
അതേസമയം ബഫർ സോൺ വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ് ആന്റോ ആന്റണി എം പി. മാത്രമല്ല ബഫര്‍സോണ്‍ വിഷയത്തില്‍ ഓരോദിവസവും ജനങ്ങളുടെ ആശങ്കകള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം വിളിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിലാണ് യോഗം.
ബഫര്‍സോണ്‍ സംബന്ധിച്ച് അടുത്തമാസം കേസ് സുപ്രീം കോടതിയില്‍ വരാനിരിക്കെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. നിരവധി ജനവാസമേഖലകള്‍ ഉപഗ്രഹസര്‍വേയില്‍ നിന്ന് വിട്ടുപോയതായുള്ള ആക്ഷേപങ്ങള്‍ നിലനില്ക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്.
വനം, റവന്യു. തദ്ദേശം, ധനകാര്യം എന്നീ വകുപ്പ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. കൂടാതെ ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് തലവര്‍മാരും യോഗത്തില്‍ പങ്കെടുക്കും.ബഫര്‍സോണ്‍ വിഷത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ടുവച്ചിരുന്നു. വിവിധ രാഷ്ട്രീയ, മത സംഘടനകള്‍ ഇതിനോടകം പ്രതിഷേധവുമായി രംഗത്തുമെത്തി.
https://www.facebook.com/Malayalivartha



























