കേരള ഗവർണർ ഉത്തരേന്ത്യയിൽ; മൂന്നാം തീയതി അദ്ദേഹം കേരളത്തിൽ മടങ്ങിയെത്തും; 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്ന ബില്ലിനെ കുറിച്ച് നിയമോപദേശം തേടാൻ നീക്കം

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബില്ലിന്റെ കാര്യത്തിൽ ഇത് വരെ ഒരു തീരുമാനമായിട്ടില്ല. ഗവർണറുടെ ഒരു ഒപ്പ് .ആ ഒപ്പിന്മേലാണ് ബിൽ നിയമമാകുന്നത്.പക്ഷേ ഗവർണർ ഒപ്പിടില്ലെന്ന തീരുമാനത്തിലാണ് ഉള്ളത്. ഗവർണർ ഇപ്പോൾ ഉത്തരേന്ത്യയിലാണ് ഉള്ളത്. മൂന്നാം തീയതിയാണ് അദ്ദേഹം കേരളത്തിൽ മടങ്ങിയെത്തുന്നത്. മടങ്ങിയെത്തിയാൽ അദ്ദേഹം ആദ്യം ചെയ്യാൻ പോകുന്നത് ചാൻസലർ ബില്ലിൽ ഉടൻ തന്നെ നിയമോപദേശം തേടുകയാണ്.
നിയമ വിദഗ്ദരുമായി ആലോചിച്ചു ബില്ലിന്റെ കാര്യത്തിൽ തീരുമാനമെടുക്കും. രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാൻ ആണ് സാധ്യത. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതാണ്. രാജ്ഭവന്റെ നിലപാട്സംസ്ഥാനത്തിന് മാത്രം മാറ്റത്തിൽ തീരുമാനം എടുക്കാൻ ആകില്ല എന്നാണ്. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെ നീക്കം. എന്തായാലും ബില്ലിൽ നിയമോപദേശം തേടുവാനിരിക്കുകയാണ് ഗവർണർ.
അതേസമയം ഗവർണർ രണ്ടു വഴികളാണ് ഈയൊരു വിഷയത്തിൽ പരിഗണിക്കുന്നത്. ഉന്നതവിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അധികാരമുള്ള വിഷയമായതിനാല്‍ ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക. ഒപ്പിടാന്‍ ഭരണഘടനയില്‍ സമയപരിധി പറയാത്തതിനാല്‍ ബില്ല് രാജ്ഭവനില്‍ തന്നെ തടഞ്ഞുവയ്ക്കുക .അഥവാ ഈയൊരു ബിൽ രാഷ്ട്രപതിയുടെ അടുത്ത് എത്തിയാൽ അദ്ദേഹം നടക്കാൻ പോകുന്നത്;
രാഷ്ട്രപതി കേന്ദ്രത്തിന്റെ നിലപാട് തേടും . ബിൽ രാഷ്ട്രപതിയുടെ അടുത്ത് എത്തിയാൽ കേന്ദ്രം ഗവർണർക്കെതിരെ ഒരു നിലപാട് ഒരിക്കലും എടുക്കില്ല. അത് സർക്കാരിന് തിരിച്ചടിയാകും. ബിൽ രാഷ്ട്രപതിക്ക് അയച്ചാൽ ഡൽഹിയിൽ കുടുങ്ങുവാനുള്ള സാധ്യത ഉണ്ടാകും. ഈ കേന്ദ്രം അഭിപ്രായം അറിയിച്ചില്ലെങ്കിലും തുടർനടപടിയുണ്ടാവില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. രാഷ്ട്രപതിക്ക് ബിൽ അയച്ചാൽ , സംസ്ഥാനത്തിന് നിയമനടപടി അസാദ്ധ്യമാകും. ചാൻസലറെ മാറ്റാനുള്ള സർക്കാരിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയകാനാണ് സാധ്യത.
https://www.facebook.com/Malayalivartha
























