ബിഗ്ബോസ് താരങ്ങളായ ഫിറോസ് ഖാൻ്റെയും സജിനയുടെയും വീട് അടിച്ച് തകർത്തു; വീട് നിർമ്മാണത്തിന് കരാറെടുത്ത കോൺട്രാക്ടർക്കെതിരെ പരാതിയുമായി ദമ്പതികൾ; കേസ് ഏറ്റെടുത്ത് പോലീസ്

അത്യന്തം നടുക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് . ബിഗ്ബോസ് താരവും നടനുമായ ഫിറോസ് ഖാൻ്റെ വീട് അടിച്ചു തകർത്തു. നിർമ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകർത്തതായാണ് പരാതി വന്നിരിക്കുന്നത്. ഫിറോസ് ഖാനും സജ്ജനയും വീട് നിർമ്മാണത്തിന് കരാറെടുത്ത കോൺട്രാക്ടറാണ് വീട് അടിച്ചു തകർത്തത് എന്നാണ് ആരോപണം .
പക്ഷെ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോൺട്രാക്ടർ പറഞ്ഞിരിക്കുകയാണ്. വീട് അടിച്ചു തകർത്തത് സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കോൺട്രാക്ടർ ഷഹീൻ പറഞ്ഞു. ഫിറോസ് ഖാൻ്റേയും സജ്ജനയുടേയും കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ആക്രമണം ഉണ്ടായത്.
അവസാനഘട്ടത്തിലായിരുന്നു വീടിൻ്റെ നിർമ്മാണം .ആ വീടാണ് അടിച്ച് തകർത്തത്. വീടിൻ്റെ നിർമ്മാണ കരാർ ഏറ്റെടുത്തത് കൊല്ലം സ്വദേശിയായ കോൺട്രാക്ടർ ഷഹീർ ആണ് . ഒരു തുക പറഞ്ഞുറപ്പിച്ച് വച്ചിരുന്നു. ആ തുകയേക്കാൾ മൂന്ന് ലക്ഷം രൂപ അധികം ആവശ്യപ്പെട്ടെന്നും ഇതു നൽകാതിരുന്നതിലുള്ള പ്രതികാരത്തിന് വീട് അടിച്ചു തകർക്കുകയുമായിരുന്നുവെന്നാണ് ദമ്പതികൾ ഉന്നയിക്കുന്ന ആരോപണം. . ഫിറോസ് കൊല്ലം ചാത്തനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട് . പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം ബിഗ് ബോസ് വീടിനെ ഇളക്കിമറിച്ചുള്ള വരവായിരുന്നു ഇവരുടേത്. ഷോ സംഭവബഹുലമായി മാറിയത് ഇവരുടെ വരവിന് ശേഷമായിരുന്നു മത്സരാര്‍ത്ഥികളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞതോടെയായിരുന്നു ഫസജ്‌നയും ഫിറോസും പുറത്തായത്.ബിഗ് ബോസിന് ശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ ഫിറോസ് വീണ്ടും പ്രാങ്ക് കോള്‍ ആരംഭിച്ചിരുന്നു.
സഹമല്‍സരാര്‍ത്ഥികളെ എല്ലാം വിളിച്ച് പറ്റിച്ചാണ് താരം എത്തിയത്. ഫിറോസിനൊപ്പം ഭാര്യ സജ്‌നയും വീഡിയോകളില്‍ എത്തി. മണിക്കുട്ടന്‍, കിടിലന്‍ ഫിറോസ്, റംസാന്‍, ഋതു മന്ത്ര, നോബി, സന്ധ്യ മനോജ് തുടങ്ങിയവരെയെല്ലാം ഫിറോസ് ഖാന്‍ പ്രാങ്ക് കോള്‍ ചെയ്തു. ഇത്തവണ ഷോയില്‍ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നിലായിരുന്നു ഫിറോസും സജ്നയും.
https://www.facebook.com/Malayalivartha
























