Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആകാശത്തും ഭൂമിയിലുമല്ലാത്ത ത്രിശങ്കു സ്വര്‍ഗത്തില്‍ അരിക്കൊമ്പൻ...അരിക്കൊമ്പന്‍ ചരിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആനപ്രേമികള്‍ക്ക്..നിലവിലെ പോക്ക് പോയാല്‍ മിക്കവാറും അരിക്കൊമ്പന്‍ അധികസമയം ഉണ്ടാവുമെന്ന് തോന്നുന്നില്ല..!

10 JUNE 2023 01:29 PM IST
മലയാളി വാര്‍ത്ത

ആകാശത്തും ഭൂമിയിലുമല്ലാത്ത ത്രിശങ്കു സ്വര്‍ഗത്തില്‍ അരിക്കൊമ്പനെ എത്തിച്ചതിന് പിന്നില്‍ ആനപ്രേമികളാണെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. കാട്ടാനയുടെ തുമ്പിക്കൈയിലെ മുറിവ് ഗുരുതരമാണ്. അത് കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായതായിരിക്കാം. കടുവയെ പേടിച്ചാണ് അരിക്കൊമ്പന്‍ കമ്പം, തേനി മേഖലയില്‍ ഇറങ്ങിയത്. ആന പ്രേമികളെ ആദ്യം അടിച്ചോടിക്കണം. അവര്‍ ചെയ്യുന്നത് മഹാ അന്യായമാണ്. അരിക്കൊമ്പന്‍ ചരിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആനപ്രേമികള്‍ക്കായിരിക്കുമെന്നും ഗണേഷ്‌കുമാര്‍ കുറ്റപ്പെടുത്തി.

 

 

 

 

അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് ചികിത്സിക്കണം. ചില ആനകള്‍ ആവാസവ്യവസ്ഥമാറിപ്പോകില്ല. വീണ്ടും കടുവാ സങ്കേതത്തില്‍ കയറ്റിവിട്ടാല്‍ കടുവയുടെ ശബ്ദം കേട്ട് അത് തിരിച്ച് ജനവാസമേഖലയില്‍ ഇറങ്ങും. നിലവിലെ പോക്ക് പോയാല്‍ മിക്കവാറും അരിക്കൊമ്പന്‍ അധികസമയം ഉണ്ടാവുമെന്ന് തോന്നുന്നില്ല. കോടതി വിധി വരുമ്പോഴേക്കും കാര്യം കഴിയുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

 

 

 

'33 മണിക്കൂര്‍ മുമ്പ് എപ്പോഴോ ആണ് അരിക്കൊമ്പന്‍ വെള്ളം കുടിച്ചത്. ആനക്കും ദൈവം തമ്പുരാനും മാത്രമേ എപ്പോഴാണ് വെള്ളം കുടിച്ചത് എന്നറിയുകയുള്ളൂ. പുറത്ത് വെള്ളം കോരി ഒഴിച്ചിട്ട് കാര്യമില്ല. ഡീ ഹൈഡ്രേഷന്‍ വന്നാല്‍ ആന ചരിഞ്ഞുപോവും. കോടതി ഉത്തരവ് കാത്തുനിന്നാല്‍ ആന ചരിഞ്ഞുപോവും. വണ്ടിയില്‍ കൊണ്ടുപോവുമ്പോള്‍ വീണ്ടും വീണ്ടും മയക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍വെച്ചടിച്ചതിനേക്കാള്‍ കൂടിയ ഡോസ് അടിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഈ പെരുംവെയിലത്ത് നിന്ന് ആന ഉറങ്ങില്ല', ഗണേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി.

 

 

എലിഫന്റ് ആംബുലന്‍സിന്റെ പിന്നില്‍ നില്‍ക്കാന്‍ കഴിയാത്തതിനാലാണ് അത് ഇരുന്ന് പോകുന്നത്. ഇരുന്നുപോയാല്‍ കിടന്നുപോകും. കിടന്നുപോയാല്‍ എഴുന്നേല്‍ക്കാന്‍ കഴിയില്ല, ചരിഞ്ഞുപോവും. അതുകൊണ്ടാണ് ആനയെ അടിച്ച് എഴുന്നേല്‍പ്പിക്കുന്നത്. ആന വണ്ടിയില്‍ നിന്ന് പെരുംവെയില്‍ 250 കിലോമീറ്ററാണ് യാത്ര ചെയ്തത്. കേസുകൊടുത്ത ദ്രോഹികളാണ് ഇതിനുപുറകിലുള്ള ആളുകള്‍. ഇപ്പോള്‍ ആകാശത്തും ഭൂമിയിലുമല്ലാതെ ത്രിശങ്കു സ്വര്‍ഗത്തില്‍ മിണ്ടാപ്രാണിയെ നിര്‍ത്തിയിരിക്കുകയാണ്. തളര്‍ന്നിരിക്കുന്ന ആന വെള്ളം കുടിക്കില്ല. തുമ്പിക്കൈയെല്ലാം തളര്‍ന്നിരിക്കുകയാണ്. കുപ്പിപ്പാലുപോലെ ആനയ്ക്ക് വെള്ളം കൊടുക്കാന്‍ കഴിയുമോയെന്നും എം.എല്‍.എ. ചോദിച്ചു.

 

 

 

'തുമ്പിക്കൈയില്‍ കാണുന്ന മുറിവ് ചില്ലറമുറിവല്ല. ഇത് കടുവയുമായി ഫൈറ്റ് ചെയ്തുണ്ടായതാണെന്ന് ഞാന്‍ ബെറ്റ് വെക്കാം. ചക്കക്കൊമ്പനുമായി ഫൈറ്റ് ചെയ്ത് ഉണ്ടായതൊന്നുമല്ല. അന്ന് അവിടുന്ന് കൊണ്ടുപോവുമ്പോള്‍ തുമ്പിക്കൈയില്‍ മുറിവൊന്നും ഉണ്ടായിരുന്നില്ല. കടുവയെപ്പേടിച്ചാണ് ആന തിരിച്ച് കടുവാ സങ്കേതത്തിലേക്ക് ആന കയറാത്തത്. അതുകൊണ്ടാണ് കമ്പത്തും തേനിയിലുമായി കറങ്ങി, ഒന്നുമല്ലാതെ, ഇത്രയും ബഹളംവെച്ചിട്ടും തേനിയില്‍നിന്ന് ആന തിരിച്ച് തേക്കടി ഭാഗത്തേക്ക് വരാത്തത്. ലാസ്റ്റ് കണ്ടത് കുമളിയിലാണ്. കുമളിയില്‍വെച്ച് ആന കടുവയുമായി ഫൈറ്റ് ചെയ്തുകാണും. ആ ഒരു ഭയത്തില്‍ ഓടുകയാണ്. അതിന്റെ സൈക്കോളജി മനസിലാക്കണം. മിണ്ടാപ്രാണിയാണ്. അതിനോട് ഇങ്ങനെ ചെയ്താല്‍ കൊള്ളാമോ?', ഗണേഷ്‌കുമാര്‍ ചോദിച്ചു.

 

 

മൃഗസ്‌നേഹം എന്ന് പറഞ്ഞ് ഈ വക വേലത്തരം കാണിക്കാമോ? ആനപ്രമേകളിപ്പോള്‍ പരമദ്രോഹികള്‍ അല്ലേ? മുദ്രാവാക്യം വിളിക്കുക, പിരിവെടുക്കുക... ഇവരെയൊക്കെ ആദ്യം അടിച്ചോടിക്കണം. മഹാ അന്യായമാണ് ചെയ്യുന്നത്. ദിവസം അഞ്ചുനേരമെങ്കിലും ഒരാനയ്ക്ക് വെള്ളംകൊടുക്കണം. ആ ആനയാണ് കഴിഞ്ഞ 30-32 മണിക്കൂറായി വെള്ളവും ആഹാരവും കൊടുക്കാതെ കൊടും വേനലില്‍ ഇരിക്കുന്നത്. തുറന്ന് വിടേണ്ടെന്ന് കോടതി പറഞ്ഞാല്‍ വീണ്ടും മയക്കുമരുന്ന് അടിക്കും. അതിന്റെ മസിലുകളാണ് ദുര്‍ബലപ്പെടുന്നത്. ആന ചരിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആനപ്രേമികള്‍ക്കായിരിക്കും. അതിന്റെ തുമ്പിക്കൈയിലുള്ള മുറിവ് ആഴത്തിലുള്ളതാണ്. മുറിവ് ചികിത്സിക്കണം. കടുവയുടെ ശബ്ദം കേട്ടാല്‍ ഇത് വീണ്ടും തിരിച്ചിറങ്ങുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

 

 

'ചില ആനകള്‍ ആവാസവ്യവസ്ഥമാറിപ്പോകില്ല. ഏറ്റവും പ്രായോഗികമായ പരിഷ്‌കാരമായിരുന്നു നേരത്തെ കേരള വനംവകുപ്പ് ആവിഷ്‌കരിച്ചത്. എന്നാല്‍, അതിനെ തകര്‍ത്ത് ഈ ആനപ്രേമികള്‍ എന്ന് പറഞ്ഞുനടക്കുന്ന ആള്‍ക്കാരാണ്. തമിഴ്‌നാട് വനംവകുപ്പും ആനയെപ്പിടിച്ച് കുങ്കിയാക്കുമെന്ന് ഞാന്‍ കരുതിയതാണ്. തുറന്നുവിടുന്ന സ്ഥലത്തും ആന കാട്ടില്‍നിന്ന് പുറത്തു വരും. ഈ ആനയ്ക്ക് മനുഷ്യനുമായി നല്ല ഇണക്കമുണ്ട്. പി.ടി. സെവന്‍ മനുഷ്യനെ കണ്ടുശീലിച്ച ആനയാണ്. അത് മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങി. മൂന്ന് ദിവസം കൊണ്ട് എല്ലാനിര്‍ദേശവും അനുസരിക്കുന്നുണ്ട്. കുങ്കിയാനയാക്കുന്നതില്‍ ഒരു ദ്രോഹവുമില്ല, നാലുനേരവും ആഹാരം കിട്ടും ഭക്ഷണം കിട്ടും. പരിചരണം ലഭിക്കും, കുളിപ്പിക്കും', ഗണേഷ്‌കുമാര്‍ അവകാശപ്പെട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം  (12 minutes ago)

പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം  (20 minutes ago)

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി  (35 minutes ago)

സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു  (1 hour ago)

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (9 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (9 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (10 hours ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (10 hours ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (10 hours ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (13 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (13 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (14 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (14 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (14 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (14 hours ago)

Malayali Vartha Recommends