Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ആകാശത്തും ഭൂമിയിലുമല്ലാത്ത ത്രിശങ്കു സ്വര്‍ഗത്തില്‍ അരിക്കൊമ്പൻ...അരിക്കൊമ്പന്‍ ചരിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആനപ്രേമികള്‍ക്ക്..നിലവിലെ പോക്ക് പോയാല്‍ മിക്കവാറും അരിക്കൊമ്പന്‍ അധികസമയം ഉണ്ടാവുമെന്ന് തോന്നുന്നില്ല..!

10 JUNE 2023 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

വയോധികയുടെ ശരീരത്തിലെ ആ വസ്തു' കണ്ണിലുടക്കി അയൽവാസിയായ 19കാരൻ; വീട്ടിനുള്ളിലിട്ട് വെട്ടു കത്തിയ്ക്ക് വെട്ടി, മൃതദേഹം ശുചിമുറിയിലേക്ക് മാറ്റി ചെയ്തത്; നടുക്കുന്ന കൊലപാതകം

എല്ലാ കാര്യങ്ങളിലും കോടതി ഇടപെടുമ്പോൾ ഭക്തജനങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും എന്താണ് അവശേഷിക്കുന്നത്; ക്ഷേത്രകാര്യങ്ങളിൽ കോടതിയുടെ ഇടപെടൽ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ

സെക്രട്ടറിയേറ്റിനു മുന്നിൽ റാങ്ക് ഹോൾഡേഴ്സിന്റെ സമരം; യുവജനവഞ്ചനയും തൊഴിൽ നിഷേധ നയങ്ങളും തുടരുന്ന സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്ന് യുവമോർച്ച

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; 164 പേര്‍ ഇന്ന് അറസ്റ്റിലായി; 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ആകാശത്തും ഭൂമിയിലുമല്ലാത്ത ത്രിശങ്കു സ്വര്‍ഗത്തില്‍ അരിക്കൊമ്പനെ എത്തിച്ചതിന് പിന്നില്‍ ആനപ്രേമികളാണെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. കാട്ടാനയുടെ തുമ്പിക്കൈയിലെ മുറിവ് ഗുരുതരമാണ്. അത് കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായതായിരിക്കാം. കടുവയെ പേടിച്ചാണ് അരിക്കൊമ്പന്‍ കമ്പം, തേനി മേഖലയില്‍ ഇറങ്ങിയത്. ആന പ്രേമികളെ ആദ്യം അടിച്ചോടിക്കണം. അവര്‍ ചെയ്യുന്നത് മഹാ അന്യായമാണ്. അരിക്കൊമ്പന്‍ ചരിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആനപ്രേമികള്‍ക്കായിരിക്കുമെന്നും ഗണേഷ്‌കുമാര്‍ കുറ്റപ്പെടുത്തി.

 

 

 

 

അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് ചികിത്സിക്കണം. ചില ആനകള്‍ ആവാസവ്യവസ്ഥമാറിപ്പോകില്ല. വീണ്ടും കടുവാ സങ്കേതത്തില്‍ കയറ്റിവിട്ടാല്‍ കടുവയുടെ ശബ്ദം കേട്ട് അത് തിരിച്ച് ജനവാസമേഖലയില്‍ ഇറങ്ങും. നിലവിലെ പോക്ക് പോയാല്‍ മിക്കവാറും അരിക്കൊമ്പന്‍ അധികസമയം ഉണ്ടാവുമെന്ന് തോന്നുന്നില്ല. കോടതി വിധി വരുമ്പോഴേക്കും കാര്യം കഴിയുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

 

 

 

'33 മണിക്കൂര്‍ മുമ്പ് എപ്പോഴോ ആണ് അരിക്കൊമ്പന്‍ വെള്ളം കുടിച്ചത്. ആനക്കും ദൈവം തമ്പുരാനും മാത്രമേ എപ്പോഴാണ് വെള്ളം കുടിച്ചത് എന്നറിയുകയുള്ളൂ. പുറത്ത് വെള്ളം കോരി ഒഴിച്ചിട്ട് കാര്യമില്ല. ഡീ ഹൈഡ്രേഷന്‍ വന്നാല്‍ ആന ചരിഞ്ഞുപോവും. കോടതി ഉത്തരവ് കാത്തുനിന്നാല്‍ ആന ചരിഞ്ഞുപോവും. വണ്ടിയില്‍ കൊണ്ടുപോവുമ്പോള്‍ വീണ്ടും വീണ്ടും മയക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍വെച്ചടിച്ചതിനേക്കാള്‍ കൂടിയ ഡോസ് അടിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഈ പെരുംവെയിലത്ത് നിന്ന് ആന ഉറങ്ങില്ല', ഗണേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി.

 

 

എലിഫന്റ് ആംബുലന്‍സിന്റെ പിന്നില്‍ നില്‍ക്കാന്‍ കഴിയാത്തതിനാലാണ് അത് ഇരുന്ന് പോകുന്നത്. ഇരുന്നുപോയാല്‍ കിടന്നുപോകും. കിടന്നുപോയാല്‍ എഴുന്നേല്‍ക്കാന്‍ കഴിയില്ല, ചരിഞ്ഞുപോവും. അതുകൊണ്ടാണ് ആനയെ അടിച്ച് എഴുന്നേല്‍പ്പിക്കുന്നത്. ആന വണ്ടിയില്‍ നിന്ന് പെരുംവെയില്‍ 250 കിലോമീറ്ററാണ് യാത്ര ചെയ്തത്. കേസുകൊടുത്ത ദ്രോഹികളാണ് ഇതിനുപുറകിലുള്ള ആളുകള്‍. ഇപ്പോള്‍ ആകാശത്തും ഭൂമിയിലുമല്ലാതെ ത്രിശങ്കു സ്വര്‍ഗത്തില്‍ മിണ്ടാപ്രാണിയെ നിര്‍ത്തിയിരിക്കുകയാണ്. തളര്‍ന്നിരിക്കുന്ന ആന വെള്ളം കുടിക്കില്ല. തുമ്പിക്കൈയെല്ലാം തളര്‍ന്നിരിക്കുകയാണ്. കുപ്പിപ്പാലുപോലെ ആനയ്ക്ക് വെള്ളം കൊടുക്കാന്‍ കഴിയുമോയെന്നും എം.എല്‍.എ. ചോദിച്ചു.

 

 

 

'തുമ്പിക്കൈയില്‍ കാണുന്ന മുറിവ് ചില്ലറമുറിവല്ല. ഇത് കടുവയുമായി ഫൈറ്റ് ചെയ്തുണ്ടായതാണെന്ന് ഞാന്‍ ബെറ്റ് വെക്കാം. ചക്കക്കൊമ്പനുമായി ഫൈറ്റ് ചെയ്ത് ഉണ്ടായതൊന്നുമല്ല. അന്ന് അവിടുന്ന് കൊണ്ടുപോവുമ്പോള്‍ തുമ്പിക്കൈയില്‍ മുറിവൊന്നും ഉണ്ടായിരുന്നില്ല. കടുവയെപ്പേടിച്ചാണ് ആന തിരിച്ച് കടുവാ സങ്കേതത്തിലേക്ക് ആന കയറാത്തത്. അതുകൊണ്ടാണ് കമ്പത്തും തേനിയിലുമായി കറങ്ങി, ഒന്നുമല്ലാതെ, ഇത്രയും ബഹളംവെച്ചിട്ടും തേനിയില്‍നിന്ന് ആന തിരിച്ച് തേക്കടി ഭാഗത്തേക്ക് വരാത്തത്. ലാസ്റ്റ് കണ്ടത് കുമളിയിലാണ്. കുമളിയില്‍വെച്ച് ആന കടുവയുമായി ഫൈറ്റ് ചെയ്തുകാണും. ആ ഒരു ഭയത്തില്‍ ഓടുകയാണ്. അതിന്റെ സൈക്കോളജി മനസിലാക്കണം. മിണ്ടാപ്രാണിയാണ്. അതിനോട് ഇങ്ങനെ ചെയ്താല്‍ കൊള്ളാമോ?', ഗണേഷ്‌കുമാര്‍ ചോദിച്ചു.

 

 

മൃഗസ്‌നേഹം എന്ന് പറഞ്ഞ് ഈ വക വേലത്തരം കാണിക്കാമോ? ആനപ്രമേകളിപ്പോള്‍ പരമദ്രോഹികള്‍ അല്ലേ? മുദ്രാവാക്യം വിളിക്കുക, പിരിവെടുക്കുക... ഇവരെയൊക്കെ ആദ്യം അടിച്ചോടിക്കണം. മഹാ അന്യായമാണ് ചെയ്യുന്നത്. ദിവസം അഞ്ചുനേരമെങ്കിലും ഒരാനയ്ക്ക് വെള്ളംകൊടുക്കണം. ആ ആനയാണ് കഴിഞ്ഞ 30-32 മണിക്കൂറായി വെള്ളവും ആഹാരവും കൊടുക്കാതെ കൊടും വേനലില്‍ ഇരിക്കുന്നത്. തുറന്ന് വിടേണ്ടെന്ന് കോടതി പറഞ്ഞാല്‍ വീണ്ടും മയക്കുമരുന്ന് അടിക്കും. അതിന്റെ മസിലുകളാണ് ദുര്‍ബലപ്പെടുന്നത്. ആന ചരിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആനപ്രേമികള്‍ക്കായിരിക്കും. അതിന്റെ തുമ്പിക്കൈയിലുള്ള മുറിവ് ആഴത്തിലുള്ളതാണ്. മുറിവ് ചികിത്സിക്കണം. കടുവയുടെ ശബ്ദം കേട്ടാല്‍ ഇത് വീണ്ടും തിരിച്ചിറങ്ങുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

 

 

'ചില ആനകള്‍ ആവാസവ്യവസ്ഥമാറിപ്പോകില്ല. ഏറ്റവും പ്രായോഗികമായ പരിഷ്‌കാരമായിരുന്നു നേരത്തെ കേരള വനംവകുപ്പ് ആവിഷ്‌കരിച്ചത്. എന്നാല്‍, അതിനെ തകര്‍ത്ത് ഈ ആനപ്രേമികള്‍ എന്ന് പറഞ്ഞുനടക്കുന്ന ആള്‍ക്കാരാണ്. തമിഴ്‌നാട് വനംവകുപ്പും ആനയെപ്പിടിച്ച് കുങ്കിയാക്കുമെന്ന് ഞാന്‍ കരുതിയതാണ്. തുറന്നുവിടുന്ന സ്ഥലത്തും ആന കാട്ടില്‍നിന്ന് പുറത്തു വരും. ഈ ആനയ്ക്ക് മനുഷ്യനുമായി നല്ല ഇണക്കമുണ്ട്. പി.ടി. സെവന്‍ മനുഷ്യനെ കണ്ടുശീലിച്ച ആനയാണ്. അത് മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങി. മൂന്ന് ദിവസം കൊണ്ട് എല്ലാനിര്‍ദേശവും അനുസരിക്കുന്നുണ്ട്. കുങ്കിയാനയാക്കുന്നതില്‍ ഒരു ദ്രോഹവുമില്ല, നാലുനേരവും ആഹാരം കിട്ടും ഭക്ഷണം കിട്ടും. പരിചരണം ലഭിക്കും, കുളിപ്പിക്കും', ഗണേഷ്‌കുമാര്‍ അവകാശപ്പെട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയോധികയുടെ ശരീരത്തിലെ ആ വസ്തു' കണ്ണിലുടക്കി അയൽവാസിയായ 19കാരൻ; വീട്ടിനുള്ളിലിട്ട് വെട്ടു കത്തിയ്ക്ക് വെട്ടി, മൃതദേഹം ശുചിമുറിയിലേക്ക് മാറ്റി ചെയ്തത്; നടുക്കുന്ന കൊലപാതകം  (11 minutes ago)

വിയറ്റ്‌നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും  (36 minutes ago)

എല്ലാ കാര്യങ്ങളിലും കോടതി ഇടപെടുമ്പോൾ ഭക്തജനങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും എന്താണ് അവശേഷിക്കുന്നത്; ക്ഷേത്രകാര്യങ്ങളിൽ കോടതിയുടെ ഇടപെടൽ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ  (42 minutes ago)

സെക്രട്ടറിയേറ്റിനു മുന്നിൽ റാങ്ക് ഹോൾഡേഴ്സിന്റെ സമരം; യുവജനവഞ്ചനയും തൊഴിൽ നിഷേധ നയങ്ങളും തുടരുന്ന സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്ന് യുവമോർച്ച  (47 minutes ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (55 minutes ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; 164 പേര്‍ ഇന്ന് അറസ്റ്റിലായി; 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (55 minutes ago)

തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ  (1 hour ago)

ആഘോഷത്തിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി യുവാവിന്റെ വിരലുകള്‍ അറ്റുപോയി  (1 hour ago)

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (3 hours ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (3 hours ago)

പുറംലോകം കാണണ്ടെന്ന വാശി.  (4 hours ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (4 hours ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (4 hours ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (4 hours ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (5 hours ago)

Malayali Vartha Recommends