ഭുജിൽ കനത്ത കാറ്റുണ്ടായി മതിൽ ഇടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു; രാജ്കോട്ടിൽ ബൈക്കിൽ മരം വീണ് യുവതി മരിച്ചു; കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കണം; ബിപോർജോയ് അപകടകാരിയാകുന്നു

ബിപോർജോയ് അപകടകാരിയാകുകയാണ് എന്ന വിവരമാണ് നമുക്ക് കിട്ടുന്നത്. ബിപോർജോയ് ചുഴലിക്കാറ്റിൽ മൂന്ന് മരണം ഉണ്ടായിരിക്കുകയാണ്. ഭുജിൽ കനത്ത കാറ്റുണ്ടാകുകയും ഇതേ തുടർന്ന് മതിൽ ഇടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. രാജ്കോട്ടിൽ മറ്റൊരു അപകടമുണ്ടായി. ബൈക്കിൽ മരം വീണ് യുവതി മരിച്ചു.
കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കണമെന്ന അറിയിപ്പ് വന്നിരിക്കുകയാണ് . ബിപോർജോയ് ചുഴലിക്കാറ്റ് രൂക്ഷമായിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിദേശ പൗരന്മാരെ ഒഴിപ്പിക്കുകയും ചെയ്തു.
ഗുജറാത്ത് തീരത്തെ കീ സിംഗപ്പൂർ റിഗ്ഗിൽ നിന്നായിരുന്നു ഒഴിപ്പിച്ചത്. വിദേശികൾ ഉൾപ്പെടെ അൻപത് വരെ കരയ്ക്ക് എത്തിക്കുകയുണ്ടായി . ഗുജറാത്ത് തീരം കനത്ത ജാഗ്രതയിലാണ് . വ്യാഴാഴ്ച വൈകുന്നേരം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. കര തൊടുമ്പോൾ 150 കിലോമീറ്റർ വേഗതയുണ്ടാകും.
ഗുജറാത്തിലെ ജാഖു പോർട്ടിനു സമീപമാണ് കര തൊടുന്നത് . കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്ന നിർണായകമായ കാര്യം, ബിപോർജോയ് അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്നും ഗുജറാത്ത് - പാകിസ്ഥാൻ തീരത്തേക്ക് നീങ്ങുന്നുവെന്നുമാണ് . ജൂൺ 14 രാവിലെ വരെ വടക്കുദിശയിയിൽ സഞ്ചരിച്ച് തുടർന്ന് ദിശ മാറി സൗരാഷ്ട്ര ആൻഡ് കച്ച് അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത്, മണ്ഡവി ക്കും കറാച്ചിക്കും ഇടയിൽ ജൂൺ 15ന് പരമാവധി 150 കി.മീ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha























