Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

അങ്കിതിന്റെ കസേര തൂക്കി സുരേഷ് ഗോപി;ഇനി തൃശൂര്‍ റൗണ്ടില്‍ കണ്ടേക്കരുത്,പൂരം കുളമാക്കാന്‍ കച്ചകെട്ടി ഇറങ്ങിയതിന് നല്ല എട്ടിന്റെ പണി,രാമന്റെ കുട കണ്ടപ്പോള്‍ ഹാലിളകി സഖാക്കളെ സുഖിപ്പിക്കാന്‍ നിന്നത് ഏണിയായി,ആര്‍ ഇളങ്കോ പുതിയ സിറ്റി പോലീസ് കമ്മീഷ്ണര്‍

11 JUNE 2024 11:51 AM IST
മലയാളി വാര്‍ത്ത

അധികാരമേറി തൃശൂരുകാര്‍ക്ക് മാത്രമല്ല പൂരപ്രേമികള്‍ക്ക് കിടിലന്‍ സമ്മാനം കൊടുത്ത് സുരേഷ് ഗോപി. തൃശൂര്‍ പൂരം കുളമാക്കിയ അങ്കിത് അശോകന്റെ കസേര തെറിപ്പിച്ചു. അങ്കിത് അശോകന് സ്ഥലംമാറ്റം. ആര്‍ ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. അതേസമയം, അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. ആനയ്ക്ക് പട്ടയും കൊണ്ട് വന്നരേയും കുടമാറ്റത്തിനുള്ള കുടയും കൊണ്ട് വന്നവരേയും അധിക്ഷേപിക്കുകയും അവരെ പോകാന്‍ അനുവദിക്കാതെ വട്ടംനില്‍ക്കുകയും ചെയ്തു. പൂരത്തിന്റെ വെടിക്കെട്ടും മേളവും മുതല്‍ സകലതും കുളമാക്കി പോലീസിന്റെ അമിത ഇടപെടല്‍. എല്ലാത്തിനും പിന്നില്‍ അങ്കിത് അശോകനായിരുന്നു പൂര പ്രേമികള്‍ അന്നേ നോട്ടമിട്ട മുതലായിരുന്നു. ഒടുക്കം നല്ല ന്നോന്തരം പണികിട്ടി.

 

 

 

എടുത്തുകൊണ്ടു പോടാ പട്ട എന്നടക്കം ആക്രോശിച്ചുകൊണ്ട് കമ്മീഷണര്‍ കയര്‍ക്കുന്നതടക്കം ദൃശ്യങ്ങളില്‍ കാണാമായിരുന്നു. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേര്‍ അകത്തു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണര്‍ നല്‍കിയ വിശദീകരണം. അങ്കിതിന്‍രെ ധാര്‍ഷ്ട്യത്തിന്റെ ദൃശ്യങ്ങള്‍ അന്നേ പുറത്ത് വന്നിരുന്നു. എന്നാല്‍ അങ്കിതിനെ തിരുത്താനോ നടപടി എടുക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. അതും കൂടി ആയപ്പോള്‍ അങ്കിതിന്റെ അഹങ്കാരം പതിന്മാടങ്ങ് കൂടി. പൂര പ്രേമികളുടെ ആവശ്യമായിരുന്നു അങ്കിതിനെ മാറ്റണം എന്നുള്ളത്. എന്നാല്‍ ചെറുവിരലനക്കിയില്ല പിണറായി. പൂരം കുളമാക്കാന്‍ സര്‍ക്കാര്‍ ഒത്താശയെന്ന് പരക്കെ, ആരോപണം വന്നു. സുരേഷ് ഗോപിക്ക് വോട്ട് കൂടാന്‍ ഇതും ഒരു കാരണമായി. അങ്കിതിനെ ഇറക്കി പൂരം കുളമാക്കിയത് സിപിഎം ആണെന്ന ആരോപണം വന്നപ്പോഴും സര്‍ക്കാര്‍ മൗനംപാലിച്ചു. അങ്ങനെ അതും സിപിഎമ്മിന്‍രെ അക്കൗണ്ടിലായി. സുനില്‍ കുമാറിന്റെ തോല്‍വിക്ക് വഴിവെച്ച കാരണങ്ങളില്‍ ഒന്നിതായിരുന്നു.

അന്നേ അങ്കിതിനെ സ്ഥലംമാറ്റിയിരുന്നെങ്കില്‍ പത്ത് വോട്ട് കൂടുതല്‍ കിട്ടിയേനെ സുനില്‍ കുമാറിന്. എന്നാല്‍ ഇപ്പോള്‍ ഈ ക്രെഡിറ്റ് സുരേഷ് ഗോപിക്ക് പോയി. ജയിച്ചുവന്ന സുരേഷ് ഗോപി കളി തുടങ്ങിയെന്ന് അണികള്‍ ആവേശത്തില്‍ പറയാന്‍ തുടങ്ങി. സൈബര്‍ ഗ്രൂപ്പുകളില്‍ ഇത് വൈറലാകുന്നു. സുരേഷ് ഗോപി അങ്കിതിനെ തൂക്കിയെന്നാണ് ചര്‍ച്ച. ഇത് സിപിഎമ്മിന് കനത്ത തിരിച്ചടിയാകുകയാണ്. എവിടെ പരിപാടി അവതരിപ്പിച്ചാലും തോല്‍വിയാണല്ലോ പിണറായി. ഇളങ്കോ പിണറായിയുടെ ശിങ്കിടിയാണ് പക്ഷെ പൂരത്തില്‍ തലയിടാന്‍ പോയാല്‍ പണി കിട്ടും.

തൃശ്ശൂര്‍ പൂരത്തിന് ആനകള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണര്‍ അങ്കിത് അശോകന്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ ഞായറാഴ്ച പുറത്തുവന്നിരുന്നു. 'എടുത്തു കൊണ്ട് പോടാ പട്ട' എന്ന് കമ്മിഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആള്‍വരവിനും തടസ്സമാകുംവിധം റോഡ് തടഞ്ഞപ്പോള്‍ പൂരം ചടങ്ങുമാത്രമാക്കാന്‍ ദേവസ്വം തീരുമാനിച്ചിരുന്നു. പോലീസിന്റെ നിലപാടിനെതിരേ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെത്തുടര്‍ന്നാണ് കടുത്ത തീരുമാനമെടുത്തത്. പൂരം ചെറിയ ചടങ്ങാക്കാന്‍ തീരുമാനിച്ചതോടെ രാത്രി 11.30നുതുടങ്ങി രണ്ടിന് അവസാനിക്കേണ്ട തിരുവമ്പാടിയുടെ പഞ്ചവാദ്യം ഒന്നരയോടെ അവസാനിപ്പിച്ചു. ഒമ്പത് ആനകള്‍ അണിനിരന്നത് ഒന്നാക്കി. പന്തലുകളിലെ ദീപാലങ്കാരം അണച്ചു. വെടിക്കെട്ട് അനിശ്ചിതത്വത്തിലായി. പൂരചരിത്രത്തില്‍ ഇതാദ്യമായിരുന്നു ഈ വിധത്തിലുള്ള പ്രതിസന്ധി.

വലിയ പിഴവാണ് അങ്കിതിന്റെ നേതൃത്വത്തിലുള്ള പോലീസിന് സംഭവിച്ചത്. പൂരം ഡ്യൂട്ടിയുള്ള എല്ലാ സേനാംഗങ്ങള്‍ക്കും പോലീസ് കമ്മിഷണറുെട നേതൃത്വത്തിലുള്ള ഡ്യൂട്ടി ബ്രീഫിങ് എന്ന വിശദീകരണം ഇത്തവണ നടത്തിയില്ല. മേലുദ്യോഗസ്ഥര്‍ക്ക് മാത്രമായിരുന്നു ഡ്യൂട്ടി ബ്രീഫിങ്. മറ്റുള്ളവര്‍ക്ക് എവിടെയാണ് ഡ്യൂട്ടിയെന്നുപോലും അറിയില്ലായിരുന്നു. ഭൂരിഭാഗംപേരും ഡ്യൂട്ടി ബുക്ക് പോലും ഒപ്പിട്ടുവാങ്ങിയിട്ടില്ലെന്നും വിവരമുണ്ട്. വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഇതോടെ വലഞ്ഞു. മറ്റു ജില്ലകളില്‍നിന്നെത്തിയ പോലീസുകാരെയടക്കം പൂരം എങ്ങനെ നടക്കുമെന്ന് കൃത്യമായി ധരിപ്പിക്കാറുണ്ട്. ചടങ്ങുകളും സമയക്രമങ്ങളും അറിയിക്കും. ഇതനുസരിച്ചാണ് ഡ്യൂട്ടി ക്രമീകരിക്കുക. രാവിലെ വരുന്ന ഘടകപൂരങ്ങളുടെയും പ്രധാന പൂരത്തിന്റെയുമടക്കം തനിയാവര്‍ത്തനം രാത്രിയിലുമുണ്ടെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ആരോപണം. ഇതാണ് പൂരം എത്തുന്നതിനുമുമ്പുതന്നെ ബാരിക്കേഡുകള്‍വെച്ച് വഴി അടയ്ക്കാനിടയാക്കിയതെന്നും പറയുന്നു. ജനങ്ങള്‍ തള്ളിക്കയറിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു  (2 minutes ago)

അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍  (32 minutes ago)

'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി  (1 hour ago)

അഹങ്കാരം അൽപ്പം കുറയ്ക്കാം... വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്  (1 hour ago)

ധർമ്മേന്ദ്രപ്രധാന്റെ രാജി; ഇടതുവിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ്  (1 hour ago)

ഇനി എന്തു ചെയ്യും അമ്മേ....നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽ‌പ്പൊട്ടിക്കരഞ്ഞു  (1 hour ago)

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം  (1 hour ago)

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു.  (1 hour ago)

അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു  (1 hour ago)

ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്.  (1 hour ago)

ഏൽപ്പിച്ച ഉത്തരവാദിത്തം കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും;ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി  (2 hours ago)

രോഗക്കിടക്കയിൽ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ ...സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു..  (2 hours ago)

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകിയില്ല, തർക്കം; പാലക്കാട് 24 കാരനെ കുത്തിക്കൊന്നു  (2 hours ago)

പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി..മധുരയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്  (2 hours ago)

ധർമേന്ദ്ര പ്രധാന്റെ വീട്ടിലേക്ക് ബിജെപി നേതാക്കളുടെ ഒഴുക്ക്....അമിത് ഷാ, നിതിൻ നവീൻ എന്നിവർക്ക് പുറമെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും അ  (2 hours ago)

Malayali Vartha Recommends