Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  

'ഹൃദയപൂര്‍വം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു

13 JANUARY 2025 07:40 PM IST
മലയാളി വാര്‍ത്ത

'ഹൃദയപൂര്‍വം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. 'ഹൃദയപൂര്‍വം' ഒരു ആരോഗ്യ പദ്ധതി മാത്രമല്ല, മാനുഷിക യാത്ര കൂടിയാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പറഞ്ഞു.കേരളത്തിലെ എന്റെ ആദ്യത്തെ പൊതു പരിപാടിയാണിത്. ഇതേക്കുറിച്ച് പറയാന്‍ വാക്കുകളില്ല. ജീവിതത്തില്‍ എന്തെങ്കിലും നന്മ ചെയ്തിരിക്കണമെന്ന് 'ഹൃദയപൂര്‍വം' ഓര്‍മിപ്പിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. മലയാള മനോരമയും മദ്രാസ് മെഡിക്കല്‍ മിഷനും ചേര്‍ന്നു നടത്തുന്ന പദ്ധതിയാണ് 'ഹൃദയപൂര്‍വം' ഹൃദയാരോഗ്യം.

ഓരോ ഗ്രാമീണന്റെയും വാതില്‍ക്കല്‍ ആരോഗ്യ സൗകര്യങ്ങള്‍ എത്തിക്കാന്‍ ആകണമെന്നത് എന്റെ സ്വപ്നമാണ്. അതാണ് മലയാള മനോരമ ചെയ്യുന്നത്. സമൂഹത്തില്‍ ഒരു ഹൃദയപൂര്‍വം മതിയാവില്ല. അനേകം ഹൃദയപൂര്‍വം പദ്ധതികള്‍ ഉണ്ടാവണം. സമൂഹം എന്താവശ്യപ്പെടുന്നോ അതാണ് നമ്മള്‍ നല്‍കേണ്ടത്. പണ്ട് ഒരു വ്യക്തി മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഉടന്‍ വിദേശത്തേക്ക് പോകുകയായിരുന്നു. ഗ്രാമീണ മേഖലകളില്‍ ആരോഗ്യ സംവിധാനങ്ങള്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് അവസ്ഥ മാറി. ഓരോ ഗ്രാമങ്ങളിലും മെച്ചപ്പെട്ട ചികിത്സ എത്തി. വികസിത ഭാരതമാണ് നമ്മുടെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മഹത്തായ ഒരു ലക്ഷ്യത്തിനായി സംഘടനകളും വ്യക്തികളും ഒന്നിച്ചു കൈകോര്‍ത്താല്‍ അദ്ഭുതം സൃഷ്ടിക്കാനാകും എന്നതിന്റെ തെളിവാണ് ഹൃദയപൂര്‍വം പദ്ധതിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ.ടെസ്സി തോമസ് പറഞ്ഞു. മാധ്യമ സ്ഥാപനം എന്നതിലുപരി, സമൂഹത്തിന്റെ താഴേക്കിടയില്‍ ഉള്ളവര്‍ക്കായി മലയാള മനോരമ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ മുന്നോട്ടു നയിക്കാന്‍ ഉതകുന്നുവെന്ന് എടുത്തു പറയേണ്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹൃദയപൂര്‍വം പദ്ധതി തന്റെ പിതാവും മലയാള മനോരമ മുന്‍ ചീഫ് എഡിറ്ററുമായ കെ.എം. മാത്യു അത്രയേറെ ഹൃദയത്തോടു ചേര്‍ത്തു വച്ചതായിരുന്നുവെന്ന് മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.

ഹൃദയപൂര്‍വം പദ്ധതിയുടെ രജത ജൂബിലി വേളയില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മദ്രാസ് മെഡിക്കല്‍ മിഷന്‍ വൈസ് പ്രസിഡന്റ് ജോസഫ് എബ്രഹാം പറഞ്ഞു. ചിലര്‍ക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം എന്നതില്‍നിന്ന്, എല്ലാവര്‍ക്കും പ്രാപ്യമായ ഒന്നായി ഹൃദയചികിത്സയെ 'ഹൃദയപൂര്‍വം' പദ്ധതി മാറ്റിയെന്നും ജോസഫ് എബ്രഹാം പറഞ്ഞു. 'ഹൃദയപൂര്‍വം @ 25' പോസ്റ്റല്‍ കവര്‍ പ്രകാശനം മദ്രാസ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. അജിത് മുല്ലശേരി നിര്‍വഹിച്ചു.

ഹൃദയപൂര്‍വം ഹൃദയ പരിശോധനാ ക്യാംപിന് നേതൃത്വം നല്‍കിയ മദ്രാസ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. അജിത് മുല്ലശ്ശേരി, അഡല്‍റ്റ് കാര്‍ഡിയോളജി ഡയറക്ടര്‍ ഡോ. വി.എം. കുര്യന്‍, പീഡിയാട്രിക് കാര്‍ഡിയോളജി ഡയറക്ടര്‍ ഡോ. രവി അഗര്‍വാള്‍, പീഡിയാട്രിക് കാര്‍ഡിയോളജി കണ്‍സല്‍റ്റന്റ് ഡോ. ശ്രീജ പവിത്രന്‍, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. കെ.ശിവകുമാര്‍, ഹേര്‍ട്ട് ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. വിജിത് കോശി ചെറിയാന്‍, ഡോ. എസ്.രാജന്‍ എന്നിവരെ ഗവര്‍ണര്‍ ആദരിച്ചു.

 

രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ സംഘടിപ്പിച്ച ഹൃദ്രോഗ വിദഗ്ധരുടെ പാനല്‍ ചര്‍ച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 'കുട്ടികളില്‍ ജന്മനാലുള്ള ഹൃദയസംബന്ധമായ രോഗങ്ങളും ചികിത്സയും' എന്ന ചര്‍ച്ചയില്‍ മദ്രാസ് മെഡിക്കല്‍ കോളജ് പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ കെ.ശിവകുമാര്‍, ശ്രീജാ പവിത്രന്‍, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. രവി അഗര്‍വാള്‍ എന്നിവര്‍ പങ്കെടുത്തു. മനോരമ ന്യൂസ് അവതാരക ധന്യ കിരണ്‍ മോഡറേറ്ററായി. 'ചെറുപ്പക്കാരിലെ ഹൃദയാരോഗ്യം' എന്ന ചര്‍ച്ചയില്‍ മദ്രാസ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. അജിത് മുല്ലശേരി, അഡല്‍റ്റ് കാര്‍ഡിയോളജി ഡയറക്ടര്‍ ഡോ.വി.എം.കുര്യന്‍, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. വിജിത് കോശി ചെറിയാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എംഎംടിവി ഡയറക്ടര്‍ ജോണി ലൂക്കോസ് മോഡറേറ്ററായി. മലയാള മനോരമ ഹൃദയപൂര്‍വം പദ്ധതിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മദ്രാസ് മെഡിക്കല്‍ കോളജിലെ പാരാ മെഡിക്കല്‍ ജീവനക്കാരെ മലയാള മനോരമ ഡയറക്ടറും ചീഫ് റസിഡന്റ് എഡിറ്ററുമായ ഹര്‍ഷ മാത്യു ആദരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT-യുടെ നെഞ്ചത്ത് ഹൈക്കോടതിയുടെ താണ്ഡവം കസ്റ്റഡിയിൽ നിലവിളിച്ച് വിജയകുമാർ D മണി-യുടെ അറസ്റ്റ് ഇന്ന്  (7 minutes ago)

MLA-യെ തൊടുന്നോടാ ലേഖജി യെ ചൊറിഞ്ഞ് ഷംസീർ...!ശ്രീലേഖ തൊടുത്ത് വിട്ട ബ്രഹ്മാസ്ത്രം, നിയമസഭയിൽ കത്തുന്നു..!  (37 minutes ago)

  ഒ​മാ​നി​ലെ റു​സ്താ​ഖി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

ടോൾ പിരിവ് തുടുങ്ങുന്നു.  (1 hour ago)

പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്  (1 hour ago)

ഗുണദോഷ സമ്മിശ്രമായ വാരമാണ്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്;  (1 hour ago)

ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്...  (2 hours ago)

വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം എന്നിവ കൈവരും  (2 hours ago)

കടുവ കിണറ്റിൽ വീണു...  (2 hours ago)

ഇന്ന് ശബരിമല നട തുറക്കും...  (2 hours ago)

അ​ഞ്ച് മു​ത​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം  (2 hours ago)

കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും കടുത്തുരുത്തി മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പി.എം. മാത്യു അന്തരിച്ചു....  (3 hours ago)

മധ്യവയസ്ക്കൻ ഉൾവനത്തിൽ മരിച്ച നിലയിൽ...  (3 hours ago)

ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു..  (3 hours ago)

എല്ലാം എല്ലാം അയ്യപ്പന്‍... ശബരിമല സ്വർണക്കൊള്ള കേസ് നിര്‍ണായക ഘട്ടത്തിലേക്ക്, ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ  (4 hours ago)

Malayali Vartha Recommends