ലഡാക്കിനെ തളർത്തിയതും ചൈനയെ വളർത്തിയതും കോൺഗ്രസ്; കോൺഗ്രസിനെതിരെ ലഡാക്ക് എം പി
ലഡാക്കിനെ തളർത്തിയതും ചൈനയെ വളർത്തിയതും കോൺഗ്രസ്സാണെന്ന ആരോപണവുമായി ബിജെപി എം പി ജാംയാങ് സെറിങ് നംഗ്യാങ്. ലഡാക്കിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസും ജവഹര്‍ലാല്‍ നെഹ്‌റുവുമാണെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ഭരച്ചിരുന്ന കാലത്ത് ലഡാക്കില്‍ പ്രതിരോധ നയങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും ലഭിച്ചില്ലെന്ന് നംഗ്യാങ് കുറ്റപ്പെടുത്തകയുണ്ടായി. ഈ കാരണങ്ങൾ ചൈനയ്‌ക്ക് ഇന്ത്യയുടെ പ്രദേശങ്ങള്‍ കൈയ്യടക്കാൻ സഹായകമായെന്നും നംഗ്യാങ് വ്യക്തമാക്കി. മാത്രമല്ല കാഷ്‌മീരിലെ തകർത്തതും കോൺഗ്രസ്സാണെന്നും ജാംയാങ് ആരോപിച്ചു. മുസ്ലീം പ്രീണനം കാരണം കശ്മീരിനെ കോണ്‍ഗ്രസ് തകര്‍ത്തു. ആ തകർച്ച ലഡാക്കിനെ വല്ലാതെ ബാധിച്ചെന്നും ബിജെപി എംപി കുറ്റപ്പെടുത്തി. നെഹ്‌റു സ്വീകരിച്ച നയങ്ങളാണ് ഇതിനൊക്കെ കാരണമായത്. ചൈനയ്‌ക്കൊപ്പം നീങ്ങുക എന്നതായിരുന്നു അവർ സ്വീകരിച്ച നയം. എന്നാല്‍ ഈ നയം പിന്നീട് പിന്നോക്ക നയമായി മാറുകയായിരുന്നു. ഇതേ തുടർന്ന് ചൈനീസ് സൈന്യം കൈയ്യേറ്റം തുടരുകയും, ഇന്ത്യൻ സൈന്യം പിന്നോട്ട് പോവുകയും ചെയ്‌തെന്ന് നംഗ്യാങ് കുറ്റപ്പെടുത്തകയുണ്ടായി.
ജവഹർലാൽ നെഹ്‌റു അംഗീകരിച്ച ഈ നയം കാരണം അക്‌സായ് ചിന്‍ ചൈന സ്വന്തമാക്കി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേരിട്ട് എത്തിയാണ് എല്ലാത്തിനും നേതൃത്വം നല്‍കിയതെന്നും ഇത് 55 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ലഡാക്കിന് പ്രതിരോധ നയത്തില്‍ വേണ്ട പ്രാധാന്യം ലഭിക്കാത്തത് കൊണ്ടാണ് സംഭവിച്ചതെന്നും നംഗ്യാങ് പറയുകയുണ്ടായി. നേരത്തെ ഡെംചോക്കില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായിരുന്നു എന്നാൽ .ലഡാക്ക് കേന്ദ്രഭരണ പ്രദേശമായതോടെ വേണ്ട പ്രാമുഖ്യം ഇനി മുതൽ കിട്ടി തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ച പരിഷ്‌കാരങ്ങള്‍ നടപ്പിലായാൽ മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റം അവസാനിക്കുമെന്നു പ്രതീക്ഷയും അദ്ദേഹം പങ്ക് വച്ചു. കുടിയേറ്റങ്ങൾ അവസാനിച്ചാൽ അതിര്‍ത്തി കൂടുതൽ സുരക്ഷിതമാകും. അങ്ങനെ മികച്ച റോഡുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ ലഡാക്കില്‍ എത്തുമെന്നു പ്രതീക്ഷയും നംഗ്യാങ് വിശദമാക്കി. എന്നാൽ കശ്മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും അത് പരിഹരിക്കുവാൻ മുമ്പുള്ള സര്‍ക്കാര്‍ ശ്രമിച്ചിരുന്നില്ലെന്നും നംഗ്യാങ് പറഞ്ഞു. ഇങ്ങനെ അതി രൂക്ഷമായ ആരോപങ്ങളാണ് നംഗ്യാങ് കോൺഗ്രസിനെതിരെ നടത്തിയത്.
നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ശ്രദ്ധേയമായ പ്രസംഗമായിരുന്നു നംഗ്യാങ് നടത്തിയത്. മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ അദ്ദേഹം നേരത്തെ വിമർശിചിരുന്നു. 370 വകുപ്പ് നീക്കം ചെയ്യുന്നതിനെ കോൺഗ്രസ് എതിർക്കുന്നുതിന് കാരണം വ്യക്തിപരവും കുടുംബത്തിന്റെയും പ്രയോജനത്തിനായിട്ടാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ലഡാക്കിന്റെ വികസനത്തിന് കോൺഗ്രസ് ഒരിക്കലും ശ്രദ്ധിച്ചില്ല. ലഡാക്കിനെ നെഹ്‌റു മുതൽ കോൺഗ്രസിന്റെ മൻമോഹൻ സർക്കാർ വരെ ആരും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി മോദിയുടെ മാർഗനിർദേശപ്രകാരം ലഡാക്ക് അതിന്റെ സംസ്കാരവും സ്വത്വവും വീണ്ടെടുക്കുമെന്ന് ജയാങ് നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ്സിനെതിരെയും നെഹ്രുവിനെതിരെയും വിമർശനങ്ങളുമായി വീണ്ടും അദ്ദേഹം വന്നിരിക്കുന്നത്.കശ്മീരിൻറെ പദവി എടുത്തു കളഞ്ഞതിനോടും ലഡാക്കിന് പരിഗണന നൽകിയതിനോടും അനുകൂല നിലപാടാണ് ഇദ്ദേഹത്തിന് ഉള്ളത്.
https://www.facebook.com/Malayalivartha