കരയുദ്ധത്തിനും തയ്യാറായി ഇന്ത്യൻ സേന; പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി കരയുദ്ധത്തിന് ഇന്ത്യ സജ്ജമായിരുന്നതായി റിപ്പോർട്ട്
പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി കരയുദ്ധത്തിന് ഇന്ത്യ സജ്ജമായിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരി 14ന് കാശ്മീരിലെ പുൽവാമയിൽ ജയ്ഷെ ഇ മുഹമ്മദ് ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ 40 സി.ആർ.ഫി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സംഭവത്തിൽ ശ്കതമായി ഇന്ത്യ മറുപടി കൊടുത്തത് പാകിസ്ഥാനിലെ ബലാക്കോട്ടിൽ കൃത്യം പന്ത്രണ്ടാമത്തെ ദിവസം വ്യോമസേന ആക്രമണം നടത്തിക്കൊണ്ടായിരുന്നു . ഇതിനു തുടർച്ചയായി കരയുദ്ധത്തിന് തങ്ങൾ പൂർണ്ണസജ്ജരാണെന്ന് കരസേനാധിപൻ ജനറൽ ബിപിൻ റാവത്ത് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നതായാണ് റിപ്പോർട്ട്.
പാകിസ്ഥാൻ കരയുദ്ധത്തിന് തുനിഞ്ഞാൽ അവരുടെ മണ്ണിൽ കയറി യുദ്ധം ചെയ്യാനും തങ്ങൾ സന്നദ്ധമാണെന്ന് ബിപിൻ റാവത്ത് അറിയിച്ചിരുന്നെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. വിരമിച്ച കരസേന ഉദ്യോഗസ്ഥരുമായി ബിപിൻ റാവത്ത് തിങ്കളാഴ്ച നടത്തിയ രഹസ്യ ചർച്ചയിൽ പങ്കെടുത്തവരിലൊരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2016ൽ നടന്ന ഉറി ഭീകരാക്രമണത്തിന് ശേഷം കരസേന 11,000കോടി വിലവരുന്ന പടക്കോപ്പുകൾ വാങ്ങാൻ കരാർ ഒപ്പിട്ടിരുന്നു. അതിൽ 95 ശതമാനവും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് നിർണായക വെളിപ്പെടുത്തൽ.
https://www.facebook.com/Malayalivartha