വാട്സാപ്പിലൂടെയുള്ള സൈബർ ആക്രമണം വീണ്ടും ശക്തമാകുന്നു...പെഗാസസ് മോഡൽ സ്പൈവെയർ ആക്രമണവിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്...അജ്ഞാത നമ്പറില്‍ നിന്ന് വിഡിയോ ലഭിച്ചവര്‍ സൂക്ഷിക്കുക
സോഷ്യൽ മീഡിയ ഇരുതല മൂർച്ചയുള്ള ഒരു വാൾ പോലെയാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അത് വൻ ദുരന്തത്തിലായിരിക്കും ചെന്നവസാനിക്കുന്നത്/. എത്രത്തോളം ഗുണമുണ്ടോ അതിനനുസരിച്ച് അപകടങ്ങളും ചതിക്കുഴികളും പതുങ്ങി ഇരിക്കുന്ന മേഖലയാണ് സസ്യൽ മീഡിയ..മുന്നറിയിപ്പുകൾ മുറയ്ക്കു നൽകുന്നുണ്ടെങ്കിലും ഇവിടെ നടക്കുന്ന തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കും ഒരു പഞ്ഞവുമില്ല....ജനപ്രിയ മെസേജിങ് ആപ്ളിക്കേഷനായ വാട്സാപ്പ് വീണ്ടും ആപ്പാകുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കൾ...
വാട്സാപ്പിലൂടെയുള്ള സൈബർ ആക്രമണം വീണ്ടും ശക്തമാകുന്നു എന്ന മുന്നറിയിപ്പാണ് ഇപ്പോൾ വന്നിട്ടുള്ളത് ..ഇപ്പോൾ വാട്സ് ആപിൽ വീണ്ടും പെഗാസസ് മോഡൽ സ്പൈവെയർ ആക്രമണവിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്
ഇത്തവണ MP4 ഫോര്‍മാറ്റിലുള്ള വിഡിയോകള്‍ വഴിയാണ് ഫോണ്‍ ഹാക്കിങ്.
അജ്ഞാത നമ്പറുകളിൽ നിന്നെത്തുന്ന വീഡിയോ ഫയലുകളിലാണ് സ്പൈവെയർ ഉള്ളത്. ഇത്തരം ഫയലുകളിൽ ക്ലിക്ക് ചെയ്‌താൽ അത് നാമറിയാതെ ഒരു ചാര സോഫ്റ്റ്‌വെയര്‍ ഫോണില്‍ സ്വമേധയാ ഇന്‍സ്റ്റോള്‍ ചെയ്യും.
ഇതോടെ ഫോണിന്റെ നിയന്ത്രണം ലോകത്തെവിടെയോ ഒളിച്ചിരിക്കുന്ന ഹാക്കറുടെ കയ്യിലാകും. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് പുതിയ ഭീഷണിയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുളളത് ..പെഗാസസ് വൈറസിന് സമാനമാണ് പുതിയ സ്പൈവെയറെന്നും എമർജൻസി റെസ്പോൺസ് ടീം വ്യക്തമാക്കുന്നു...
MP4 ഫോര്‍മാറ്റിലുള്ള വിഡിയോ ഫലയലുകള്‍ ലഭിച്ചവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് കമ്പനി. 'അതീവ ഗുരുതരം' എന്ന വിഭാഗത്തിലാണ് ഈ സ്‌പൈവെയര്‍ ആക്രമണത്തെ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇസ്രായിലി സൈബര്‍ചാര കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മ്മിച്ച പെഗാസസ് എന്ന ചാര വൈറസിനു സമാനമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വൈറസിന്റേയും പ്രവര്‍ത്തനമെന്ന് വാട്‌സാപ്പ് ഉടമകളായ ഫെയ്‌സ്ബുക്ക് അറിയിച്ചു. വാട്സ് ആപ് വീഡിയോ കോളിലൂടെ ഫോണിലെത്തുന്ന പെഗാസസ് പാസ്വേർഡ്, കോൺടാക്ട് വിവരങ്ങൾ, കലണ്ടർ ഇവെന്റ്സ് എന്നിവയെല്ലാം ഹാക്ക് ചെയ്യും
ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് തുടങ്ങി ഏതു പ്ലാറ്റ്‌ഫോമിലുമുള്ള ഡിവൈസുകളേയും ഇതു ബാധിക്കും. വ്യക്തിപരമായ വാട്‌സാപ്പ് അക്കൗണ്ടും ബിസിനസ് അക്കൗണ്ടുകളും ഈ ആക്രമണത്തിന് നേരിട്ടേക്കാം. ഏറ്റവും പുതിയ സെക്യൂരിറ്റ് അപ്‌ഡേറ്റിലൂടെ ഈ വൈറസ് ആക്രമണം വരാനുള്ള പഴുത് അടച്ചിട്ടുണ്ടെന്ന് വാട്‌സാപ്പ് പറയുന്നു
ഇതിനു മുൻപ് വാട്സാപ്പ് ഗോൾഡ് അപ്ഡേറ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു സന്ദേശം ഉപഭോക്താക്കളിൽ തലവേദന സൃഷ്ടിച്ചിരുന്നു... വാട്സാപ്പ് ഗോൾഡ് എന്ന പേരിൽ വാട്സാപ്പിന്റെ വ്യാജപതിപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടുള്ള മെസേജായിരുന്നു അന്ന് ഉണ്ടായിരുന്നത് ..അന്ന് സന്ദേശത്തിനൊപ്പം ഒരു ലിങ്കും ഉണ്ടായിരുന്നു. ഇതു വഴി മാൽവെയർ പ്രചരിക്കുകയായിരുന്നു..
അതിനു ശേഷം വാട്സാപ്പ് ഗോൾഡ് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യരുതെന്നും പറഞ്ഞ് മറ്റൊരു വ്യാജൻ അരങ്ങേറി ...മാർട്ടിനെല്ലി എന്ന പേരിൽ നിങ്ങളുടെ വാട്സാപ്പിൽ പ്രത്യക്ഷപ്പെടുന്ന വിഡിയോ ഒരു മാൽവെയർ ആണെന്നും അത് പ്ളേ ചെയ്ത് പത്തു നിമിഷങ്ങൾക്കുള്ളിൽ ഫോൺ ഹാക്ക് ചെയ്യുമെന്നുമായിരുന്നു മെസേജ്. ..എന്നാൽ മാർട്ടിനെല്ലി എന്നപേരിൽ ഒരു വിഡിയോ ഇല്ലെന്നും വിദഗ്ധർ വ്യക്തമാക്കി . എന്നാൽ വാട്സാപ്പിൽ ലഭിക്കുന്ന ലിങ്ക് ഒരു കാരണവശാലും ക്ളിക്ക് ചെയ്യരുതെന്നും നിർദേശമുണ്ടായിരുന്നു
പ്ലേ സ്റ്റോറിൽ നിന്നല്ലാതെ ഒരു ആപ്ലിക്കേഷനും ഡൌൺലോഡ് ചെയ്യാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് വരുന്ന സന്ദേശങ്ങളോ കാളുകളോ അറ്റൻഡ് ചെയ്യാതിരിക്കുക എന്നതും വളരെ പ്രധാനമാണ്
https://www.facebook.com/Malayalivartha