Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

ഇരുട്ടടി അട്ടിമറി? വെള്ളമനങ്ങാതെ എങ്ങനെ മീനിനെ പിടിക്കാം എന്ന് ഒരിക്കല്‍ കൂടി കാണിച്ച്‌കൊടുത്ത് അമിത് ഷാ; ഒരു രാഷ്ട്രീയ നീക്കങ്ങളും പുറത്തറിയാതെ ശരത്പവാറും രാഹുല്‍ ഗാന്ധിയും കൂടി ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയായി അങ്ങ് തീരുമാനിച്ചു; നടന്നതാകട്ടെ അമിത്ഷായുടെ കണക്ക് കൂട്ടലുകളും

24 NOVEMBER 2019 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി

ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്...

ഡൽഹി കാർ സ്ഫോടന സംഭവം..ഭീകരാക്രമണമായി കേന്ദ്ര സർക്കാർ ഇന്ന് (നവംബർ 12) പ്രഖ്യാപിച്ചു..പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം..

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?

വെള്ളമനങ്ങാതെ എങ്ങനെ മീനിനെ പിടിക്കാം എന്ന് ഒരിക്കല്‍ കൂടി രാജ്യത്തിന് കാണിച്ചുതരികയാണ് അമിത് ഷാ. സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും എന്തിന് ചിറ്റപ്പന്‍ ശരത്പവാറിനെപ്പോലും അമിത്ഷാ അമ്പരപ്പിച്ചു. എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്ന ഒരു നീക്കവും പുറത്തറിഞ്ഞില്ല. അതിനാല്‍ തന്നെ സോണിയയും രാഹുലും ശരത്പവാറും കൂടി എല്ലാം വെട്ടിത്തുറന്ന് പറഞ്ഞ് ഉദ്ദവ് താക്കറയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ഗവര്‍ണറെ കാണാനിരുന്നു. എന്നാല്‍ ഇലയനങ്ങാതെ രാഷ്ട്രപതി ഭരണം നീക്കി ദേവേന്ദ്ര ഫഡ്‌നാവിസിനെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാക്കി. എന്തിന് ഇതിന് കാരണക്കാരന്‍ അനന്തരവനായ അജിത് പവാറാണെന്ന് ചിറ്റപ്പന്‍ ശരത് പവാര്‍ അറിഞ്ഞത് പോലും വൈകിയാണ്.

എല്ലാ തന്ത്രങ്ങള്‍ക്ക് പിന്നിലും ബിജെപി ദേശീയ അധ്യക്ഷനായ അമിത്ഷായുടെ കളികളാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിനും ദേശീയ രാഷ്ട്രീയത്തിനും ജനാധിപത്യചരിത്രത്തിനും അപരിചിതമായ നീക്കങ്ങളിലൂടെയാണ് ബി.ജെ.പി. ഭരണംപിടിച്ചത്. വാഗ്ദാനം, പ്രലോഭനം, ഭീഷണി, നടപടി എന്നീ പതിവ് ഉപായങ്ങള്‍തന്നെയാണ് മഹാരാഷ്ട്രയിലും ബി.ജെ.പി. പ്രയോഗിച്ചതെന്നാണു സൂചന. ഇലയനങ്ങാതെ മരം മുറിക്കാനറിയുന്ന അതിവിദഗ്ധനായ തന്ത്രജ്ഞനാണ് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു.

അദ്ദേഹത്തിന്റെ ചതുരുപായങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചടുലനീക്കങ്ങളും ഒന്നിച്ചപ്പോഴാണ് മഹാരാഷ്ട്ര ഭരണം ഒരിക്കല്‍കൂടി ബി.ജെ.പി.യുടെ കൈകളിലെത്തുന്നത്. പാര്‍ട്ടി ദേശീയ ആസ്ഥാനത്തെ അഞ്ചാംനിലയിലുള്ള ദേശീയാധ്യക്ഷന്റെ ഔദ്യോഗികമുറിയിലും ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലും രൂപംകൊണ്ട പദ്ധതി രാജ്യത്തെ അമ്പരപ്പിച്ച രാഷ്ട്രീയ മിന്നലാക്രമണമായി. എല്ലാറ്റിനും ആര്‍.എസ്.എസിന്റെ പിന്തുണയും.

കോടിക്കണക്കിനു രൂപ മൂല്യമുള്ള ബിസിനസ് സാമ്രാജ്യവും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായിരുന്ന കാലത്തുയര്‍ന്ന എഴുപതിനായിരം കോടിയുടെ ജലസേചന കുംഭകോണവും പവാര്‍ കുടുംബത്തിന്റെ മുകളില്‍ തൂങ്ങുന്ന വാളുകളാണ്. അത് ബി.ജെ.പി. നേതൃത്വം സമര്‍ഥമായി ഉപയോഗിച്ചെന്നാണ് വിലയിരുത്തല്‍.

വെള്ളിയാഴ്ചരാത്രി തിടുക്കപ്പെട്ടു നടത്തിയ നീക്കങ്ങളിലൂടെയാണ് ബി.ജെ.പി.എന്‍.സി.പി. സഖ്യം രൂപപ്പെട്ടതെന്ന് വ്യാഖ്യാനമുണ്ടെങ്കിലും ഒരാഴ്ചയായി അണിയറയില്‍ നാടകീയനീക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അമിത് ഷാ, വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ, സംഘടനാസെക്രട്ടറി ബി.എല്‍. സന്തോഷ് എന്നീ നേതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസ്. നേതൃത്വവും പവാര്‍കുടുംബവും നടത്തിയ കരുനീക്കങ്ങളാണ് ലക്ഷ്യംകണ്ടത്.

മധ്യനിര നേതാക്കളെപ്പോലും അറിയിക്കാതെ അതിരഹസ്യമായി ആവിഷ്‌കരിച്ച പദ്ധതി ശനിയാഴ്ച പുലര്‍ച്ചെ നടപ്പാക്കുകയായിരുന്നു. പാതിരാത്രിവരെ എതിരാളികള്‍ക്കെതിരേ പടനയിച്ച ഒരാള്‍, നേരം പുലര്‍ന്നപ്പോള്‍ എതിര്‍സേനയുടെ ഉപമേധാവിയായ വിചിത്രസന്ദര്‍ഭം ജനാധിപത്യത്തിനു വിചിത്രാനുഭവമായി. തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിപദം ആവശ്യപ്പെട്ട് കാല്‍നൂറ്റാണ്ടുകാലത്തെ സഖ്യം പൊളിച്ച് ബദ്ധശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന ശിവസേനയ്ക്കും ഭരണം മോഹിച്ച് അവസരവാദ കൂട്ടുകെട്ടുണ്ടാക്കിയ കോണ്‍ഗ്രസിനും തക്കതായ തിരിച്ചടി എന്ന നിലയിലാണ് ബി.ജെ.പി. ഇതിനെ ന്യായീകരിക്കുന്നത്.

ശത്രുക്കളായ കോണ്‍ഗ്രസിനും ശിവസേനയ്ക്കും അവസരവാദ കൂട്ടുകെട്ടുണ്ടാക്കാം. അതു ജനാധിപത്യവിരുദ്ധമല്ല. എന്നാല്‍, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജനസമ്മതി നേടിയ ബി.ജെ.പി. മറ്റൊരു പാര്‍ട്ടിയുമായിച്ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയാല്‍ അതു ജനാധിപത്യ വിരുദ്ധമാകുന്നതെങ്ങനെയെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ചോദ്യം അവര്‍ക്കുള്ള മറുപടിയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (14 minutes ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (40 minutes ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (1 hour ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (1 hour ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (1 hour ago)

പുതുക്കിയ മഴ മുന്നറിയിപ്പ്  (1 hour ago)

സിപിഐ വീണ്ടും മീശ പിരിച്ചു,  (1 hour ago)

തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി  (1 hour ago)

DELHI യാത്രകളും മുന്‍കാല ബന്ധവും അന്വേഷിക്കും  (2 hours ago)

PP DIVYA പി.പി.ദിവ്യയ്ക്ക് സീറ്റില്ല  (2 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊളളക്കേസ്: നാലാം പ്രതി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (2 hours ago)

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് 2024: ദേശീയതലത്തില്‍ ടോപ്പ് അച്ചീവര്‍ പദവി നിലനിര്‍ത്തി കേരളം...  (3 hours ago)

തലസ്ഥാനത്ത് വിസ ക്യാമ്പ് പരിഗണനയില്‍: ജര്‍മ്മന്‍ കോണ്‍സല്‍; വിസ സെന്‍റര്‍ വീണ്ടും തുറക്കാനുള്ള ആവശ്യവുമായി ടെക്നോപാര്‍ക്ക് കമ്പനികള്‍...  (3 hours ago)

ഇത് സ്വപ്ന സാക്ഷാത്കാര നിമിഷം: ഹരിശങ്കറിന്റെ വാക്കുകള്‍  (3 hours ago)

Malayali Vartha Recommends