Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

വിശേഷങ്ങളേറെ... കര്‍ണാടകയും മഹാരാഷ്ട്രയും പിടിച്ച ശേഷം അമിത് ഷാ നോട്ടമിടുന്നത് ജാര്‍ഖണ്ഡും ഡല്‍ഹിയും; ഒന്നാഞ്ഞുപിടിച്ചാല്‍ എപ്പോള്‍ പോകുമെന്ന ചോദ്യം ബാക്കി; കോണ്‍ഗ്രസിനെ തവിട് പൊടിയാക്കാന്‍ അമിത് ഷാ കളിക്കുമ്പോള്‍ ഒരു പ്രതീക്ഷയുമില്ലാതെ നിലവിളിച്ച് കോണ്‍ഗ്രസ് നേതൃത്വം

24 NOVEMBER 2019 11:13 AM IST
മലയാളി വാര്‍ത്ത

ബിജെപി അധ്യക്ഷന്‍ അമിത്ഷാ നമ്മള്‍ വിചാരിക്കുന്ന ലെവലൊന്നുമല്ലെന്ന് ഭാരതീയര്‍ക്ക് കാണിച്ചു തരികയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ തന്ത്രശാലിയായി മാറുകയാണ് അമിത് ഷാ. അല്ലെങ്കില്‍ തന്നെ നോക്കണേ ഒരു പ്രതീക്ഷയുമില്ലാതിരുന്ന കര്‍ണാടകയും മഹാരാഷ്ട്രയും പുഷ്പം പോലെയല്ലേ നേടിയെടുത്തത്. അമിത്ഷായുടെ അടുത്ത ലക്ഷ്യം ജാര്‍ഖണ്ഡും ഡല്‍ഹിയുമാണ്. അതു കഴിഞ്ഞാല്‍ കേരളവും ശബരിമലയും ഉന്നം വയ്ക്കുന്നതായാണ് സൂചന. കേരളം ഒരിക്കലും വഴങ്ങില്ലെന്നാണ് വയ്പ്. എന്നാല്‍ കഴിഞ്ഞ തവണത്തെ ഓളം കണ്ടതാണ്. ഇത്രയൊക്കെ ചെയ്യാമെങ്കില്‍ കേരളം ആകാമെന്നാണ് അമിത്ഷായുടെ കണക്കുകൂട്ടല്‍.

മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച രാത്രിനടന്ന നിശ്ശബ്ദവിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ ബി.ജെ.പി.യുടെ അടുത്തലക്ഷ്യം ജാര്‍ഖണ്ഡും ഡല്‍ഹിയും. ഈമാസം 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ചുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ അധികാരം നിലനിര്‍ത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെങ്കില്‍ ഡല്‍ഹിയില്‍ 22 വര്‍ഷമായി അകന്നുപോയ അധികാരം എങ്ങനെയെങ്കിലും തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.

ജാര്‍ഖണ്ഡില്‍ വെട്ടെടുപ്പിനുമുമ്പുതന്നെ എന്‍.ഡി.എ. സഖ്യത്തില്‍ വിള്ളലുണ്ടായത് ബി.ജെ.പി.യെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സഖ്യംവിട്ട് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പി.യും നിതീഷ് കുമാറിന്റെ ജെ.ഡി.യു.വും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. അതേസമയം, കോണ്‍ഗ്രസ്, ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി.), ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെ.എം.എം.) എന്നീ കക്ഷികളുമായി സഖ്യമുണ്ടാക്കിയാണ് മത്സരിക്കുന്നത്.

എന്നാല്‍, മഹാരാഷ്ട്രയില്‍ യാഥാര്‍ഥ്യമായതും ജാര്‍ഖണ്ഡില്‍ വിജയിക്കുമെന്നു പ്രതീക്ഷിക്കുന്നതുമായ തന്ത്രം ഡല്‍ഹിയില്‍ അത്രയെളുപ്പത്തില്‍ വിജയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 1998ല്‍ ഷീലാ ദീക്ഷിതിനുമുമ്പില്‍ അധികാരം അടിയറവെയ്‌ക്കേണ്ടിവന്ന ബി.ജെ.പി. തുടര്‍ന്നുള്ള രണ്ടുതിരഞ്ഞെടുപ്പുകളിലും തോറ്റു. ആം ആദ്മി പാര്‍ട്ടിയുടെ ഉദയത്തിനുശേഷം 2013ല്‍ ഷീലാ ദീക്ഷിതിന് അധികാരം വിട്ടൊഴിയേണ്ടിവന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലേറിയ കെജ്‌രിവാള്‍ സര്‍ക്കാരിന് അല്പായുസ്സായിരുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ ബി.ജെ.പി.ക്ക് ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളും സ്വന്തമാക്കാന്‍ കഴിഞ്ഞു. ഈ ആത്മവിശ്വാത്തില്‍ 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പി.യെ ഞെട്ടിച്ചുകൊണ്ട് 70ല്‍ 67 സീറ്റും നേടി എ.എ.പി. അധികാരത്തിലെത്തി. എന്നാല്‍, തുടര്‍ന്നുനടന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ അവരുടെ വെല്ലുവിളി അതിജീവിച്ച് മൂന്ന് കോര്‍പ്പറേഷനുകളും നിലനിര്‍ത്താന്‍ കഴിഞ്ഞതും ഈവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളിലും വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞതും ബി.ജെ.പി.യുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൊത്തമുള്ള 13,816 ബൂത്തുകളില്‍ 1808 ഇടത്ത് പാര്‍ട്ടി പിന്നാക്കംപോയത് ബി.ജെ.പി. ഗൗരവമായാണ് കാണുന്നത്. ഈ ബൂത്തുകള്‍ ഏറെയും മുസ്‌ലിം സ്വാധീനമുള്ള പ്രദേശങ്ങളാണ്. അതിനാല്‍ മുസ്‌ലിം വോട്ടര്‍മാരെ ആകര്‍ഷിക്കാനാവശ്യമായ പരിപാടികള്‍ ആവിഷ്‌കരിക്കാനാണ് നേതൃത്വം പ്രാദേശികനേതാക്കളോടും പ്രവര്‍ത്തകരോടും നിര്‍ദേശിച്ചിരിക്കുന്നത്.

നഗരത്തിലെ വോട്ടര്‍മാരില്‍ 3540 ശതമാനം കിഴക്കന്‍ യു.പി.യും ബിഹാറിന്റെ പടഞ്ഞാറന്‍ മേഖലയും ഉള്‍പ്പെടുന്ന പ്രദേശത്തുകാരാണ്. പൂര്‍വാഞ്ചലുകാരെന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. ഇക്കൂട്ടത്തിലെ ഗായകനും അഭിനേതാവുമായ മനോജ് തിവാരിയാണ് ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷന്‍. പൂര്‍വാഞ്ചലുകാരെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (29 minutes ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (38 minutes ago)

ജർമനിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാനായി താഴേക്ക് ചാടിയ ഇന്ത്യൻ വിദ്യാർഥിക്ക്  (1 hour ago)

വയോധികന് ദാരുണാന്ത്യം...  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (1 hour ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (2 hours ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (2 hours ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (2 hours ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (2 hours ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (2 hours ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (3 hours ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (3 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (4 hours ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (4 hours ago)

Malayali Vartha Recommends