പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ ഉറച്ച് കേന്ദ്രം ;പൗരത്വം തെളിയിക്കാൻ രേഖകൾ നിർബന്ധം; അസമിൽ മാത്രമല്ല രാജ്യം മുഴുവൻ എൻ ആർ സി നടപ്പിലാക്കുമെന്നു അമിത്ഷാ; ഡി എൻ എ ടെസ്റ്റ് തെളിവായി സ്വീകരിക്കാൻ കോടതിയിൽ കേസ്

അമിത് ഷാ രണ്ടും കൽപ്പിച്ചാണ്.പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും എന്ന കാര്യത്തിൽ ആശങ്ക വേണ്ട.അതുകൊണ്ടുതന്നെ വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നുറപ്പ്. രാജ്യം മുഴുവൻ എൻ ആർ സി കൊണ്ടുവരും എന്നാണ് അമിത് ഷാ പറഞ്ഞിട്ടുള്ളത്.അപ്പോൾ തീർച്ചയായും നടപ്പിലാക്കിയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
അസമിൽ നടപ്പിലാക്കിയ പൗരത്വ പട്ടിക റദ്ധാക്കി വീണ്ടും നടത്തും എന്ന് പറഞ്ഞിട്ടുണ്ട്. 1972 കട്ട്- ഓഫ് -ഡേറ്റ് ആക്കിയാൽ വേണ്ടത്ര കുടിയേറ്റക്കാരെ പിടിക്കാൻ പറ്റിയില്ല.അത് കൊണ്ട് അത് റദ്ധാക്കി 1951 ആയിരിക്കും അസമിലുൾപ്പെടെ രാജ്യം മുഴുവൻ. പച്ച മലയാളത്തിൽ പറഞ്ഞാൽ ഈ ഇന്ത്യ മഹാ രാജ്യത്തെ ജങ്ങൾ മുഴുവൻ , തങ്ങളുടെ അപ്പനപ്പൂപ്പന്മാർ ഇവിടെ ജീവിച്ചിരുന്നു എന്ന് തെളിയിക്കണം. .അവർ ജീവിച്ചിരുന്നു എന്ന് മാത്രമല്ല അവരുടെ പരമ്പരയിൽ ആണ് നിങ്ങൾ എന്നതും രേഖാമൂലം തെളിയിക്കണം.
ഇതൊക്കെ വെറുതെ പറഞ്ഞാൽ പോരാ.രേഖകളായി തന്നെ വേണം. ഡി എൻ എ ടെസ്റ്റ് ഈ കാര്യത്തിൽ ഇതുവരെ അനുവദിച്ചിട്ടില്ല. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നടക്കുകയാണ്. അതുകൊണ്ടുതന്നെ
ഡി എൻ എ ടെസ്റ്റ് ചിലപ്പോൾ തെളിവായി സ്വീകരിച്ചേക്കാം..ഇല്ലെങ്കിൽ പണി പാളിയത് തന്നെ.
എന്നാൽ ഒരു രേഖയുമില്ലെങ്കിലും ഹിന്ദു ,ക്രിസ്ത്യൻ ,പാർസി ,സിഖ് , ബുദ്ധ, ജൈന വിഭാഗങ്ങൾ പേടിക്കണ്ട.അത് അമിത് ഷാ ഉറപ്പ് നൽകിയിട്ടുണ്ട്.അവർക്കു വേണ്ടി പ്രത്യേക പൗരത്വ ബിൽ അവതരിപ്പിക്കും.ഇവർക്കു അഭയാർത്ഥി എന്ന നിലയിൽ പൗരത്വത്തിനു അപേക്ഷിക്കാം..ആറു കൊല്ലത്തേക്ക് ഒരു അഭയാർത്ഥി കാർഡ് ആദ്യം ലഭിക്കും.പിന്നീട്‍ അവരുടെ പെരുമാറ്റം,രാജ്യസ്നേഹം ഒക്കെ കണക്കിലെടുത്തു ശരിയായ പൗരത്വം നൽകും.
പൗരത്വ ബില്ല് എന്ന് പറഞ്ഞാല്‍ പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്മാര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗക്കാര്‍ക്ക് പൗരത്വം കൊടുക്കാനുള്ള ബില്ലാണ്. മുസ്ലിംകള്‍, ശ്രീലങ്കയില്‍ നിന്ന് വന്ന തമിഴര്‍ എന്നിവരെ ഒഴിച്ച് നിര്‍ത്തിയിട്ടുണ്ട്.
കേരളത്തിലും എൻ ആർ സി നടപ്പിൽ വരുത്തും എന്നാണ് കേട്ടറിവ്.അതുകൊണ്ട് ഇപ്പോഴേ ഒന്ന് പ്രിപെയ്‌ഡ് ആയിരിക്കുന്നത് നല്ലതാണു.അവസാനം നെട്ടോട്ടമോടേണ്ടല്ലോ..നോട്ടു നിരോധനം പോലെ. കാരണം , പറയുന്നത് അമിത്ഷാ യാണ് ..വെറുംവാക്കാവില്ല.
https://www.facebook.com/Malayalivartha
























