മതത്തെ സംരക്ഷിക്കാനല്ല മറിച്ച് തെഴിലവസരങ്ങൾ സൃഷ്ടിക്കാനും നല്ല സ്കൂളുകളും ആശുപത്രികളും നിർമ്മിക്കുന്നതിനുമാണ് ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുത്തത്; ആരോപണങ്ങളുമായി കനയ്യ കുമാർ

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കനയ്യ കുമാർ രംഗത്ത്. ബിജെപിക്കെതിരെ ആരോപണങ്ങളുമായാണ് സിപിഐ നേതാവും ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാർ രംഗത്ത് വന്നിരിക്കുന്നത് . മതത്തെ സംരക്ഷിക്കാനല്ല മറിച്ച് തെഴിലവസരങ്ങൾ സൃഷ്ടിക്കാനും നല്ല സ്കൂളുകളും ആശുപത്രികളും നിർമ്മിക്കുന്നതിനുമാണ് ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുത്തതെന്ന് കനയ്യ ആരോപിച്ചു . 'ജൻ ഗൺ മൻ' യാത്രയുടെ 12-ാം ദിവസം ബീഹാറിലെ ഔറംഗബാദിൽ സംസാരിക്കുകയായിരുന്നു കനയ്യ കുമാർ.
“പൗരത്വ നിയമ ഭേദഗതി എൻആർസിയെ വെള്ളപൂശുക മാത്രമാണ് ചെയ്യുന്നത്. സുപ്രീം കോടതിയുടെ അയോധ്യ വിധിയ്ക്കും കശ്മീരിലെ ആർട്ടിക്കിൽ 370 റദ്ദാക്കലിനും ശേഷം, ബിജെപിക്ക് ഒരു പുതിയ പ്രശ്നം ആവശ്യമായി വന്നു . സിഎഎ, എൻപിആർ എന്നിവയുമായുള്ള പുതിയ ധ്രുവീകരണത്തിനും എൻആർസിയെ കൊണ്ടുവരാനുള്ള രഹസ്യ പദ്ധതിക്കും അവർ തുടക്കമിട്ടു. സർക്കാരിന്റെ വികസന അവകാശവാദങ്ങൾ മുഴുവനായും തുറന്നുകാട്ടപ്പെട്ടു,”കനയ്യ കുമാർ ആരോപിക്കുന്നു.
സംസ്ഥാനത്തൊട്ടാകെയുള്ള പര്യടനത്തിനിടെ തന്റെ ടീമിന്റെ ഭാഗമായ വാഹനങ്ങൾക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും കനയ്യ കുമാർപ്രതികരിച്ചു. ചില ആളുകൾ മോട്ടോർ ഓയിൽ, മഷി, മുട്ട, കല്ലുകൾ തുടങ്ങിയവ എറിയുന്നു. എന്നാൽ, അതിനെക്കാൾ സന്തോഷിപ്പിക്കുന്നത് ഇത്രയേറെ ആളുകൾ താൻ പറയുന്നത് കേൾക്കാൻ എത്തുന്നതാണ് എന്നാണ് കനയ്യ കുമാർ പ്രതികരണം അറിയിച്ചത്.
.'ഭിന്നിപ്പിച്ചു ഭരിക്കുക, ധ്രൂവീകരണമുണ്ടാക്കുക' എന്നിവയാണ് ബിജെപിയുടെ നയമെന്നും കനയ്യ വിമർശനം ഉന്നയിച്ചു.
https://www.facebook.com/Malayalivartha























