ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ ഹോസ്റ്റലിലെ അടുക്കളയിലും തൊട്ടടുത്തുള്ള ക്ഷേത്ര പരിസരത്തും കടന്നു എന്നാരോപിച്ച് പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ചു പരിശോധിച്ചു എന്ന് പരാതി

ഭുജ് പട്ടണത്തിലെ സ്വാമിനാരായണ്‍ മന്ദിര്‍ എന്ന സ്ഥാപനം നടത്തുന്ന ശ്രീ സഹ്‍ജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് പെൺകുട്ടികളെ അപമാനിച്ചതായി പരാതി. ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ ഹോസ്റ്റലിലെ അടുക്കളയിലും തൊട്ടടുത്തുള്ള ക്ഷേത്ര പരിസരത്തും കടന്നു എന്നാരോപിച്ച് പെൺകുട്ടികളെ വസ്ത്രാക്ഷേപം ചെയ്തു എന്നാണു പരാതി
ആര്‍ത്തവ സമയത്ത് മറ്റു പെണ്‍കുട്ടികളുമായി ഇടപഴകുന്നതിനും ഇവിടെ വിലക്കുണ്ടെന്നാണ് അഹമ്മദാബാദി ലെ പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തത് . പേര് വെളിപ്പെടുത്താത്ത വിദ്യാര്‍ഥികളെ ഉദ്ധരിച്ചാണ് ഹോസ്റ്റലിൽ നടന്ന സംഭവം പത്രം റിപ്പോര്‍ട്ട് ചെയ്തത് . ആര്‍ത്തവമില്ലെന്ന് ഉറപ്പുവരുത്താന്‍ പെണ്‍കുട്ടികളെ വരിയായി ഹോസ്റ്റല്‍ റസ്റ്റ്‍റൂമിലേക്ക് നടത്തിയശേഷം അടിവസ്ത്രം അഴിച്ചു പരിശോധിച്ചു എന്നാണ് റിപ്പോര്‍ട്ട്.
തുടർന്ന് ശ്രീ സഹ്‍ജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്‍എസ്‍ജിഐ) എന്ന സ്ഥാപനത്തിന് എതിരെ ക്രാന്തിഗുരു ഷൈമാജി കൃഷ്‍ണ വെര്‍മ കച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹോസ്റ്റല്‍ റെക്റ്ററുടെ പരാതി പ്രകാരമാണ് പെണ്‍കുട്ടികളെ അപമാനിച്ചതെനാണു റിപ്പോർട്ട്
സ്വാമിനാരായണ്‍ മന്ദിര്‍ എന്ന സ്ഥാപനമാണ് കോളേജ് നടത്തുന്നത്. 2012ല്‍ ആണ് കോളേജ് സ്ഥാപിച്ചത്. 1500 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ആദ്യമായല്ല ഇതേ വിഷയത്തില്‍ അപമാനം നേരിടുന്നതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. നിയമനടപടി സ്വീകരിക്കാതിരിക്കാന്‍ ഇത് മതവിഷയമാണെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പറയുന്നു.
കോളേജ് അധികൃതർ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല എന്നതും ദുരൂഹത വർധിപ്പിക്കുന്നു..കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് വൈസ് ചാന്‍സലര്‍ നല്‍കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha






















