' സുശാന്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഡോക്ടര്‍ പറഞ്ഞു ' ആരോപണവുമായി അഭിഭാഷകൻ ;പിന്നാലെ വാക്‌പോര്
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിലെ സി.ബി.ഐ അന്വേഷണത്തില്‍ കുടുംബം ഇടപെടാന്‍ ശ്രമിക്കുന്നതായി നടി റിയ ചക്രവര്‍ത്തിയുടെ അഭിഭാഷകന്റെ ആരോപണം. സുശാന്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എയിംസിലെ ഡോക്ടര്‍ തന്നോട് പറഞ്ഞെന്ന് സുശാന്തിന്റെ കുടുംബ അഭിഭാഷകന്‍ വികാസ് സിംഗ് കഴിഞ്ഞ ദിവസം ആരോപണമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിയയുടെ അഭിഭാഷകന്റെ പ്രതികരണം.
സി.ബി.ഐയുടെ ആവശ്യപ്രകാരം എയിംസില്‍ നിന്നുള്ള വിദഗ്ദ്ധ സംഘമായിരുന്നു അന്വേഷണത്തിന്റെ ഭാഗമായ ഫോറന്‍സിക് പരിശോധനകള്‍ നടത്തിയത്.. ഈ സംഘത്തില്‍പ്പെട്ട ഡോക്ടര്‍ ആണ് സുശാന്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തന്നോട് പറഞ്ഞതെന്നാണ് ഇന്നലെ വികാസ് സിംഗ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് തീരുമാനിക്കാന്‍ സി.ബി.ഐ വൈകുന്നത് നിരാശാജനകമാണ്. സുശാന്തിന്റേത് ആത്മഹത്യയല്ലെന്നും തനിക്ക് ലഭിച്ച ഫോട്ടകളില്‍ നിന്നും കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന് 200 ശതമാനം ഉറപ്പാണെന്നും എയിംസ് സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍ തന്നോട് നേരത്തെ പറഞ്ഞിരുന്നുവെന്നുമാണ് വികാസ് ട്വീറ്ററിൽ കുറിച്ചത്.
അതേ സമയം, ഫോറന്‍സിക് കണ്ടെത്തലുകള്‍ ഇതുവരെ സി.ബി.ഐയ്ക്ക് സമര്‍പ്പിച്ചിട്ടില്ലെന്നും അന്തിമയോഗം നടക്കാനിരിക്കുന്നതേയുള്ളൂ എന്നും എയിംസ് ഫോറന്‍സിക് സംഘത്തലവന്‍ ഡോ. സുധീര്‍ ഗുപ്ത വ്യക്തമാക്കി. ചിത്രങ്ങളിലൂടെ മാത്രം അഭിപ്രായത്തിലെത്താനാകില്ലെന്നും തെളിവുകള്‍ ലഭിക്കുന്നതിലൂടെയാണ് അന്തിമ നിലപാടിലെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha