മമതയ്ക്ക് വീണ്ടും വൻ തിരിച്ചടി... തൃണമൂല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിയില്‍ ചേക്കേറി... ഹബിബ്പുർ മണ്ഡലത്തിലെ സ്ഥാനാർഥിയായ സരള മുർമുവാണ് ബിജെപിയിലേക്ക് ചാടിയത്...
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചാമത്തെ പ്രാവശ്യവും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മമത ബാനർജിയുടെ അടുത്ത അനുയായി സോനാലി ഗുഹ തൃണമൂൽ വിട്ടതിനു തൊട്ടു പിന്നാലെ പാർട്ടിയെ ഞെട്ടിച്ച് വീണ്ടും രാജി.
പാർട്ടിയുടെ ഹബിബ്പുർ മണ്ഡലത്തിലെ സ്ഥാനാർഥി സരള മുർമുവാണ് 24 മണിക്കൂറിനുള്ളിൽ ബിജെപിയിൽ ചേക്കേറിയത്. മാൾഡ നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനായിരുന്നു
സരള മുർമുവിന് താത്പര്യമെങ്കിലും ഹബിബ്പുർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു. തനിക്കൊപ്പം പാർട്ടി വിട്ട 14 പേരും തിങ്കളാഴ്ച ബിജെപിയിൽ ചേരുമെന്നു അവർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സരള മുർമു പാർട്ടി വിട്ടതിനു തൊട്ടുപിന്നാലെ പ്രദീപ് ബക്ഷെയെ ഹബിബ്പുർ മണ്ഡലത്തിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച തൃണമൂൽ അനാരോഗ്യം മൂലം സരള മുർമുവിനെ നീക്കിയതായി പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.
നാലു വട്ടവും പാർട്ടി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച സോനാലി ഗുഹയെ ഇത്തവണ മത്സര രംഗത്തു നിന്ന് പാർട്ടി മാറ്റി നിർത്താൻ തീരുമാനിച്ചതോടെയാണ് പാർട്ടി വിടാൻ സോനാലി തീരുമാനിച്ചത്.
ദൈവം ദീദിക്ക് നല്ല ബുദ്ധി കൊടുക്കണ്ടെയെന്ന് താൻ പ്രാർഥിക്കുന്നുവെന്നും മാന്യമായ പദവി ലഭിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പാർട്ടി വിട്ടതിനു ശേഷം സോനാലി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha