ആത്മഹത്യാകുറിപ്പില്ലാതെ ചുമത്തിയ ആത്മഹത്യാ പ്രേരണ കുറ്റം ; സുനന്ദയുടെ മരണം കൊലപാതകമല്ല ആത്മഹത്യ ; ശശി തരൂരിനെ പ്രതിയാക്കി ഡൽഹി പൊലീസ് പാട്യാല കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു ; പത്തുവർഷം വരെ തടവ് ലഭിക്കാം

സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യ. സുനന്ദയുടെ മരണത്തിൽ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ ചുമത്തി തരൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു .
2014 ജനുവരി 17നാണ് ഡൽഹിയിലെ ലീലാ ഹോട്ടലിലെ റൂം നമ്പർ 345ൽ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഗുളിക അമിതമായ തോതിൽ കഴിച്ചതാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാൽ സുനന്ദയുടെ ആന്തരികാവയവങ്ങൾ പരിശോധിച്ചതിൽ നിന്ന് വിഷം ഉള്ളിൽ ചെന്നുള്ള അസ്വാഭാവിക മരണം എന്നാണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് പൊലീസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
കേസില്‍ ദില്ലി ഹൈക്കോടതിയിൽ ഉടൻ റിപ്പോർട്ട് നൽകമെന്നും. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ദില്ലി പൊലീസ് വക്താവ് ദീപേന്ദ്ര പതക് പറഞ്ഞു. സുനന്ദപുഷ്കർ മരിച്ച കേസ് പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.വലിയ സ്വാധീനമുള്ള വ്യക്തികൾക്ക് കേസിൽ പങ്കുള്ളതിനാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണം വൈകുന്നുവെന്നാരോപിച്ചായിരുന്നു ഹർജി.എന്നാൽ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ദില്ലി ഹൈക്കോടതി തള്ളി. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജിയുടെ ആവശ്യകത വ്യക്തമാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha
























