Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കശ്‌മീർ വിഷയത്തിൽ ബിജെപിയെ അടച്ചാക്ഷേപിക്കാന്‍ ഇല്ലെന്ന് കോൺഗ്രസ് നേതാവ് കരൺ സിംഗ്; നല്ല കാര്യങ്ങൾ പലതും പാസ്സാക്കിയ ബില്ലിൽ കാണുന്നുണ്ട്; ജമ്മു കശ്മീരിന് എത്രയും പെട്ടെന്ന് പൂര്‍ണ സംസ്ഥാനമെന്ന പദവി ലഭിക്കണമെന്നു പ്രതീക്ഷിക്കുന്നതായും കരൺ സിംഗ്

08 AUGUST 2019 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്ക്കും എതിരെ ഡിജിപിക്ക് പരാതി

എംഎല്‍എയുടെ കടമ നിറവേറ്റുന്നതില്‍ മന്ത്രി കൂടിയായ വി. ശിവന്‍കുട്ടി പരാജയം; പ്രഖ്യാപനങ്ങളല്ലാതെ വികസന പ്രവർത്തനങ്ങള്‍ യാതൊന്നും നടക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ആലപ്പുഴയില്‍ നിന്നും കെസി വേണുഗോപാല്‍ എംപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; ഹൈക്കമാന്‍ഡ് അനുമതി നൽകി

സിപിഐഎം ആറ്റുകാൽ പൊങ്കാലയും അട്ടിമറിയ്ക്കാനും ശ്രമിക്കുന്നു; ആറ്റുകാൽ പൊങ്കാല മാലിന്യം ഈഞ്ചക്കലിൽ തള്ളി എന്ന പുതിയ ആരോപണം കപടതയാണന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ

പ്രീണന രാഷ്ട്രീയം രാഷ്ട്രീയ പാര്‍ട്ടികളെ അന്ധന്‍മാരാക്കരുത്; ജിസിസി രാജ്യങ്ങള്‍ക്ക് മേല്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

കശ്മീർ വിഷയത്തിൽ ബിജെപിയെ പിന്തുണച്ചു കോൺഗ്രസ് നേതാവ് കരണ്‍ സിംഗ് രംഗത്ത്. കശ്മീർ വിഷയത്തിൽ സർക്കാർ എടുത്ത തീരുമാനത്തെ അടച്ചാക്ഷേപിക്കാന്‍ താനില്ലെന്നും നല്ല കാര്യങ്ങൾ പലതും പാസ്സാക്കിയ ബില്ലിൽ കാണുന്നുണ്ടെന്നും കരൺ സിംഗ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയ നടപടിയില്‍ പ്രതികരിക്കെവെയാണ് തൻറെ നിലപാട്‌ കോൺഗ്രസ് നേതാവ് വ്യക്തമാക്കിയത്. ഒരുപാട് നല്ല കാര്യങ്ങള്‍ ആ ബില്ലില്ലുണ്ടെന്നും വളരെ വേഗത്തിലാണ് ആ ബില്‍ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബില്ലിലെ നിര്‍ദേശങ്ങള്‍ പലതും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണെന്ന് വിലയിരുത്തലും അദ്ദേഹം നടത്തി. ഏറ്റവും താഴെ തട്ടില്‍ വരെ ഈ നടപടികള്‍ എത്തിക്കാന്‍ സര്‍ക്കാരിന് സാധിക്കും. അത് ജനങ്ങളിലേക്ക് സമാധാനം കൊണ്ടുവരും. നല്ല രീതിയിലുള്ള മാറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയത് ഏറ്റവും സ്വാഗതാര്‍ഹമായ കാര്യമാണ്. എന്നാൽ കോൺഗ്രസ് വലിയ എതിര്‍പ്പ് അറിയിക്കുന്ന വിഷയമാണ് ലഡാക്ക് . കരണ്‍ സിംഗിന്റെ ഈ പ്രസ്താവനകൾ പാര്‍ട്ടിക്ക് കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. .കശ്മീരിന്റെ ഭരണാധികാരിയായിരുന്ന ഹരിസിംഗിന്റെ മകനാണ് കരണ്‍ സിംഗ്.

ഈ തീരുമാനത്തിലൂടെ പുതിയ കാര്യങ്ങള്‍ കശ്മിരിലേക്ക് വരികയാണ്. രാഷ്ട്രീയാധികാരം കശ്മീരില്‍ കേന്ദ്രീകരിക്കുന്നതിന് ഇത് വഴിയൊരുക്കും. ഇതില്‍ കൂടുതലായി ശ്രദ്ധിക്കേണ്ടത് ജമ്മു കശ്മീരിന് എത്രയും പെട്ടെന്ന് പൂര്‍ണ സംസ്ഥാനമെന്ന പദവി ലഭിക്കണമെന്ന കാര്യമാണ് . ഈ കാര്യം നടപ്പിലായാൽ കശ്മീരി ജനതയ്ക്ക് രാഷ്ട്രീയാവകാശം രാജ്യം മുഴുവന്‍ ലഭിക്കുന്നതിന് വഴിയൊരുക്കുമെന്നും അദ്ദേഹം കരുതുന്നു. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ കശ്മീരികള്‍ ആശങ്കപ്പെടേണ്ടെന്നും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും കരണ്‍ സിംഗ് പറഞ്ഞു. കശ്മീരിലെ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെ ദേശവിരുദ്ധരായി കാണുന്നത് തെറ്റാണെന്നും കശ്മീരില്‍ തടവില്‍ വെച്ചിട്ടുള്ള നേതാക്കളെ എത്രയും പെട്ടെന്ന് പുറത്തുവിടണമെന്നും പറഞ്ഞ കരൺ സിംഗ് ഇവരുമായി ചര്‍ച്ച ചെയ്തും, സമൂഹത്തിലെ മറ്റ് പ്രമുഖരെ വിശ്വാസത്തിലെടുത്തും, ഇപ്പോഴുള്ള സ്ഥിതിയെ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും അത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും കരണ്‍ സിംഗ് വിശദീകരിച്ചു.

കശ്മീർ വിഷയത്തിൽ കടുത്ത എതിർപ്പ് കോൺഗ്രസ് പ്രകടിപ്പിക്കവെയാണ് കരൺ സിംഗിന്റെ പ്രതികരണം എത്തിയിരിക്കുന്നത്. ഇപ്പോഴും ഈ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത തുടരുന്നു എന്നതിന് തെളിവാണ് കാരണ സിംഗിന്റെ പ്രതികരണം. ബിജെപിയെ പിന്തുണച്ച് ജ്യോതിരാതിത്യ സിൻഡ്യ അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. കേന്ദ്ര തീരുമാനം രാജ്യതാൽപര്യം മുന്നിൽ നിർത്തിയാണെന്നും അതിനാൽ പ്രമേയത്തെ സ്വാഗതം ചെയ്യുന്നതായുമാണ് സിൻഡ്യ പ്രതികരിച്ചത്. ബിജെപിയെ നേതാക്കൾ പരസ്യമായി പിന്തുണച്ചതോടെ അടിയന്തര പ്രവർത്തക സമിതി യോഗം ചേർന്നു. വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ തയ്യാറാകാത്ത മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും പ്രതിഷേധം ശക്തമായപ്പോൾ പ്രമേയത്തിനെതിരെ രാഹുൽഗാന്ധി ട്വീറ്റിലൂടെ മാത്രമാണ് പ്രതികരിച്ചത്. പ്രത്യക്ഷത്തിൽ എതിർക്കുന്നുണ്ടെങ്കിലും വോട്ടെടുപ്പിൽ ബിജെപിയെ പിന്തുണക്കുന്ന നിലപാട് തന്നെയാണ് കശ്മീർ പ്രമേയത്തിൽ കോൺഗ്രസിന്റെ പക്ഷത്തു നിന്നും ഉണ്ടായത്. പ്രമേയത്തെ എതിർത്ത പാർട്ടി നിലപാടിൽ പ്രതിഷേധിച് രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ഭുവനേശ്വർ കലിത രാജിവെച്ചതോടെയാണ് വിഭാഗീയത പുറത്തു വന്നത്.ഇതിനൊക്കെ പിന്നാലെയാണ് കരൺ സിംഗിന്റെ പ്രതികരണം വന്നിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണം തുടങ്ങി സി പി എം  (1 minute ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (17 minutes ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (1 hour ago)

പൂങ്കുഴലിയുടെ പത്തിക്കടിച്ച് കോടതി..! രാഹുലിന്റെ Password അങ്ങനെ എടുക്കണ്ട..!MLAയുടെ ഫോണിലെ നഗ്ന ദൃശ്യം കിടന്ന് ചീയുന്നു..!  (1 hour ago)

ഇങ്ങോട്ട് താ ഡാ..മോദിയുടെ കാറിലെ പൂവ് വേണം, പെണ്ണുങ്ങളും ആണുങ്ങളും അടി..!വേദിയിൽ കയറിയ ഹൈബിയോട് മുട്ടൻ മോദിയുടെ ചോദ്യം..!ഇന്നലെ  (2 hours ago)

കേരളത്തിൽ മാർച്ച് 17ന് ശേഷം ദക്ഷിണേന്ത്യൻ മേഖലകളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (2 hours ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (2 hours ago)

ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ...  (2 hours ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (3 hours ago)

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം ന  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (4 hours ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (5 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (5 hours ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (5 hours ago)

Malayali Vartha Recommends