Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

പിണറായി മന്ത്രിസഭയില്‍ നിന്നും ഇപി ജയരാജന്‍ പുറത്തേക്ക്, ജയരാജനോട് സ്വയം രാജിവെച്ചൊഴിയാന്‍ പാര്‍ട്ടി നിര്‍ദ്ദേശം, അല്ലെങ്കില്‍ പുറത്താക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

10 OCTOBER 2016 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം; പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

പിണറായി വിജയൻമാർ ഭാവിയിൽ ഉണ്ടാകുമെന്ന് കണ്ടുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ എട്ടുകാലി മമ്മൂഞ്ഞിനെ സൃഷ്ടിച്ചത് ; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കർണാടക കോൺഗ്രസ്‌ നേതാക്കളും മന്ത്രിമാരും പാക്കിസ്ഥാനെ പ്രതിരോധിക്കാൻ രംഗത്തുണ്ട്; പാക്കിസ്ഥാനെ പറഞ്ഞാൽ പൊള്ളുന്ന കോൺഗ്രസും സിപിഎമ്മും ആണ് ഈ നാട് നേരിടുന്ന പ്രശ്നമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

നാലു കോടിയിലധികം വരുന്ന ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം; വികസനം മുരടിച്ച കേരളത്തിൽ സമഗ്ര വികസനം കൊണ്ടുവരാൻ ബിജെപി സർക്കാറിനേ കഴിയുവെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നു സംശയാതീതമായി തെളിഞ്ഞിരിക്കുന്നു; വിമർശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല

ബന്ധുനിയമനത്തില്‍ വിവാദത്തിലായ വ്യവസായമന്ത്രി ഇപി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെക്കും. അദ്ദേഹത്തോട് കൂടുതല്‍ വിവാദങ്ങളിലേക്ക് പാര്‍ട്ടിയെ വലിച്ചിഴക്കാതെ രാജിവെക്കാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. കഴിഞ്ഞ ദിവസം കണ്ണൂരില്‍ പിണറായി ജയരാജനെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. അന്നത്തെ ചര്‍ച്ചയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നാല്‍ ജയരാജനെ പുറത്താക്കേണ്ടി വരുമെന്നും പിണറായി പറഞ്ഞിരുന്നു. അതിനിടെ ഇന്നലെ ജയരാജനെ വിമര്‍ശിച്ച് സിപിഎം മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യൂതാനന്ദന്‍ രംഗത്തെത്തി. ഇപി ജയരാജന്റെ ബന്ധു നിയമനങ്ങള്‍ തെറ്റാണെന്ന കാര്യത്തിലാണ് പിണറായിയും വിഎസും ഒരേനിലപാട് സ്വീകരിച്ചത്. അതിനിടെ ബന്ധുനിയമനത്തെ കുറിച്ച് പോസ്റ്റിട്ട പി കെ ശ്രീമതിക്കെതിരെയും പിണറായി രംഗത്ത് വന്നു. ഇതോടെ ഇപി ജയരാജനും പി കെ ശ്രീമതിയും ശരിക്കും വെട്ടിലാകുകയും ചെയ്തു.

നല്ല നിലയില്‍ മുന്നേറിയ ഭരണത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റു എന്നതാണ് പൊതുവികാരത്തിനൊപ്പമാണ് വിഎസും പിണറായിയും. പാര്‍ട്ടിയിലും അണികള്‍ക്കുമിടയില്‍ ഇപി ജയരാജന്‍ ഇതിനോടകം തന്നെ ഒറ്റപ്പെട്ടുകഴിഞ്ഞു. കണ്ണൂരിലെ ചായക്കടകളില്‍ പോലും ഇപിക്കെതിരായ ചര്‍ച്ചകളാണ് നടക്കുന്നത്. യുഡിഎഫിന്റെ കെടുത്തിക്കെതിരെ പ്രതിഷേധമെന്ന നിലയില്‍ ഭരണത്തിലേറ്റിയ സര്‍ക്കാറിന്റെ ശോഭ കെടുത്തിയ നടപടിയായിപ്പോയി ഇപിയുടെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും സംസാരം. വിഷയത്തില്‍ പിണറായി തിരുത്തുമെന്ന പ്രതീക്ഷിക്കുന്നവരും ഏറെയാണ്
പിണറായിയോട് ചര്‍ച്ച ചെയ്യാതെയാണ് വിവാദ നിയമനങ്ങളില്‍ തീരുമാനം ഉണ്ടായതെന്ന കാര്യം വ്യക്തമാണ്. പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരുടെ കാര്യത്തിലാണ് പിണറായിക്ക് കടുത്ത അതൃപ്തി. സുധീറിന്റെ നിയമനകാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ജയരാജന്‍ സെക്രട്ടേറിയറ്റില്‍ പറഞ്ഞതായാണ് സൂചന. എന്നാല്‍ ഇത് അറിയിച്ചില്ലെന്നും അറിയുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ നടന്ന യോഗത്തിലായിരുന്നു ഇത്. എന്നാല്‍, നിയമനങ്ങള്‍ വിവാദമായതോടെ മുഖ്യമന്ത്രി കൈയൊഴിഞ്ഞു. എല്ലാനിയമനങ്ങളും ഒരേരീതിയില്‍ കാണാനാവില്ലെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി വ്യക്തമാക്കിയിരുന്നു. ഇതിനുശേഷവും ഇപ്പോള്‍ നടക്കുന്നത് ഗൗരവമുള്ള സംഭവങ്ങളാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി എല്ലാ നിയമനങ്ങളെയും സംശയത്തിന്റെനിഴലില്‍ നിര്‍ത്തിയെന്നാണ് ചില നേതാക്കള്‍ പറയുന്നത്.

വിവാദത്തില്‍ ഇ.പി. ജയരാജനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിനേതാക്കളും സിപിഐ(എം). മന്ത്രിമാരും രംഗത്തെത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടിക്കോട്ടയായ കണ്ണൂരിലെ പ്രമുഖനായിട്ടും ഇ.പി. ജയരാജന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. പഴയ നിയമനവിവാദത്തില്‍ പുതിയ വിശദീകരണവുമായി എത്തിയതോടെ ശ്രീമതിയും ഇതിലുള്‍പ്പെട്ടെന്നുമാത്രം. കണ്ണൂരില്‍നിന്നുപോലും ഒരാളും ഇരുവരെയും പിന്തുണയ്ക്കാനെത്തിയില്ല. 
വ്യവസായവകുപ്പിലെ നിയമനങ്ങളെച്ചൊല്ലിയുള്ള വിവാദം പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുമെന്ന് മാത്രമേ പാര്‍ട്ടിയുടെ മറ്റ് പ്രമുഖനേതാക്കള്‍ ഇതുവരെ പരസ്യമായി പറഞ്ഞിട്ടുള്ളൂ. സംഭവിച്ചത് വലിയ വീഴ്ചയാണെന്ന വിലയിരുത്തലില്‍തന്നെയാണ് നേതൃത്വം. ജയരാജന്‍ നിയമനം നല്‍കിയ പി.കെ.സുധീര്‍ നമ്പ്യാരുടെ മാതാവും സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിയോടുള്ള നീരസവും പിണറായി മറച്ചുവച്ചില്ല. ഇതോടെ 14ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ശ്രീമതിയും ജയരാജനും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരും.
വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പിച്ചിട്ടുണ്ടെന്ന മുന്‍ മുഖ്യമന്ത്രി വി. എസ്.അച്യുതാനന്ദന്റെ പ്രതികരണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി. 
നാലു മാസം മാത്രം പ്രായമായ തന്റെ സര്‍ക്കാരിനെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ ചിലരെല്ലാംകൂടി കുഴപ്പത്തിലാക്കിയെന്ന കടുത്ത അമര്‍ഷത്തിലാണു മുഖ്യമന്ത്രി. സിപിഐ(എം) നേതാക്കളും മക്കളും വഴിവിട്ട നടപടികള്‍ നടത്തുന്നു എന്ന് ആരോപിച്ചു ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ വിജിലന്‍സിനെ സമീപിച്ചപ്പോള്‍ത്തന്നെ ജാഗ്രത വേണമെന്ന മുന്നറിയിപ്പു പിണറായി പാര്‍ട്ടിക്കു നല്‍കിയിരുന്നു എന്നാണു വിവരം. അതു ലംഘിച്ചാണു പാര്‍ട്ടി ജില്ലാ കമ്മിറ്റികളടക്കം നിര്‍ദേശിക്കുന്ന പേരുകളൊന്നും പരിഗണിക്കാതെ നിയമനങ്ങളുമായി ചില മന്ത്രിമാര്‍ മുന്നോട്ടു പോയത്.
രണ്ടു വനിതാ മന്ത്രിമാരുടെ ബന്ധുക്കളുടെ നിയമനങ്ങളും ഇതിനിടെ ചര്‍ച്ചയായി. സമൂഹമാദ്ധ്യമങ്ങളിലും പാര്‍ട്ടിയും മന്ത്രിമാരും കടുത്ത വിചാരണ നേരിടുന്നു.

ഇപ്പോഴത്തെ നിലയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചാല്‍ ഇ പി ജയരാജന്‍ രാജിവെക്കേണ്ട സാഹചര്യം സംജാതമാകും. പ്രതിപക്ഷം ഈ ആവശ്യം ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..  (2 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (2 hours ago)

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്  (2 hours ago)

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (3 hours ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (3 hours ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (5 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (5 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (5 hours ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (5 hours ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (6 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (8 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (8 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (16 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (16 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (18 hours ago)

Malayali Vartha Recommends