Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു... മലയോരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.... ബുധനാഴ്ച വരെ മഴ തുടരും


കുളിപ്പിക്കാൻ കൊണ്ടുപോയ ആരോഗ്യവാനായ പൂച്ചയെ കൊന്നുകളഞ്ഞു; പരാതിയുമായി നാദിർഷ രംഗത്ത്...


വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു...


കാണാതായ വീട്ടമ്മയുടേത് കൊലപാതകം: വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടെന്ന് മുത്തശ്ശിയോട് പ്രതിയുടെ മക്കൾ; വൈദികനോട് പങ്കുവച്ച സംശയം സത്യമായപ്പോൾ...


മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..

പിണറായി മന്ത്രിസഭയില്‍ നിന്നും ഇപി ജയരാജന്‍ പുറത്തേക്ക്, ജയരാജനോട് സ്വയം രാജിവെച്ചൊഴിയാന്‍ പാര്‍ട്ടി നിര്‍ദ്ദേശം, അല്ലെങ്കില്‍ പുറത്താക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

10 OCTOBER 2016 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്;നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കുത്തകകള്‍ കേരളജനതയെ കൊള്ളയടിക്കുന്നത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ബഹളം കൊണ്ട് മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; കേരളത്തില്‍ ജനജീവിതം അതീവ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന അമിത വിലക്കയറ്റ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

രാജഭരണ കാലത്തെ കൊട്ടാര വിദൂഷകന്മാരെ പോലെ അധികാരിവർഗ്ഗത്തിന് സ്തുതിഗീതം പാടുന്ന വൈതാളികവൃന്ദമാണ് നിലമ്പൂരിൽ സി.പി.എം വേദികളിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

രാഷ്ട്ര സ്നേഹം ഡിഎൻഎയിൽ ഇല്ലാത്തതാണ് ഇടത് പക്ഷതിന് ഭാരത മാതാവ് എന്ന് കേൾക്കുമ്പോൾ ഓക്കാനം വരാൻ കാരണം; രാജ്യത്തെ അവഹേളിക്കുന്ന പരിപാടി കൃഷി മന്ത്രി അവസാനിപ്പിക്കണമെന്ന് സന്ദീപ് വാചസ്പതി

കാര്യം എന്തെന്ന് പോലും അറിയാതെ ഈ കുടുംബത്തെ ചെളി വാരി പൂശാൻ കുറെയധികം ആളുകൾ കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട്; രാഷ്ട്രീയം വച്ച് ഉള്ള അപഹാസ്യങ്ങൾ ഉണ്ട്; മക്കളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള സ്റ്റഡി ക്‌ളാസ്സുകൾ നടക്കുന്നുണ്ട്; ഈ കുടുംബത്തിന് നീതി ലഭിക്കട്ടെയെന്ന് അഞ്ജു പാർവതി പ്രഭീഷ്

ബന്ധുനിയമനത്തില്‍ വിവാദത്തിലായ വ്യവസായമന്ത്രി ഇപി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെക്കും. അദ്ദേഹത്തോട് കൂടുതല്‍ വിവാദങ്ങളിലേക്ക് പാര്‍ട്ടിയെ വലിച്ചിഴക്കാതെ രാജിവെക്കാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. കഴിഞ്ഞ ദിവസം കണ്ണൂരില്‍ പിണറായി ജയരാജനെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. അന്നത്തെ ചര്‍ച്ചയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നാല്‍ ജയരാജനെ പുറത്താക്കേണ്ടി വരുമെന്നും പിണറായി പറഞ്ഞിരുന്നു. അതിനിടെ ഇന്നലെ ജയരാജനെ വിമര്‍ശിച്ച് സിപിഎം മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യൂതാനന്ദന്‍ രംഗത്തെത്തി. ഇപി ജയരാജന്റെ ബന്ധു നിയമനങ്ങള്‍ തെറ്റാണെന്ന കാര്യത്തിലാണ് പിണറായിയും വിഎസും ഒരേനിലപാട് സ്വീകരിച്ചത്. അതിനിടെ ബന്ധുനിയമനത്തെ കുറിച്ച് പോസ്റ്റിട്ട പി കെ ശ്രീമതിക്കെതിരെയും പിണറായി രംഗത്ത് വന്നു. ഇതോടെ ഇപി ജയരാജനും പി കെ ശ്രീമതിയും ശരിക്കും വെട്ടിലാകുകയും ചെയ്തു.

നല്ല നിലയില്‍ മുന്നേറിയ ഭരണത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റു എന്നതാണ് പൊതുവികാരത്തിനൊപ്പമാണ് വിഎസും പിണറായിയും. പാര്‍ട്ടിയിലും അണികള്‍ക്കുമിടയില്‍ ഇപി ജയരാജന്‍ ഇതിനോടകം തന്നെ ഒറ്റപ്പെട്ടുകഴിഞ്ഞു. കണ്ണൂരിലെ ചായക്കടകളില്‍ പോലും ഇപിക്കെതിരായ ചര്‍ച്ചകളാണ് നടക്കുന്നത്. യുഡിഎഫിന്റെ കെടുത്തിക്കെതിരെ പ്രതിഷേധമെന്ന നിലയില്‍ ഭരണത്തിലേറ്റിയ സര്‍ക്കാറിന്റെ ശോഭ കെടുത്തിയ നടപടിയായിപ്പോയി ഇപിയുടെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും സംസാരം. വിഷയത്തില്‍ പിണറായി തിരുത്തുമെന്ന പ്രതീക്ഷിക്കുന്നവരും ഏറെയാണ്
പിണറായിയോട് ചര്‍ച്ച ചെയ്യാതെയാണ് വിവാദ നിയമനങ്ങളില്‍ തീരുമാനം ഉണ്ടായതെന്ന കാര്യം വ്യക്തമാണ്. പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരുടെ കാര്യത്തിലാണ് പിണറായിക്ക് കടുത്ത അതൃപ്തി. സുധീറിന്റെ നിയമനകാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ജയരാജന്‍ സെക്രട്ടേറിയറ്റില്‍ പറഞ്ഞതായാണ് സൂചന. എന്നാല്‍ ഇത് അറിയിച്ചില്ലെന്നും അറിയുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ നടന്ന യോഗത്തിലായിരുന്നു ഇത്. എന്നാല്‍, നിയമനങ്ങള്‍ വിവാദമായതോടെ മുഖ്യമന്ത്രി കൈയൊഴിഞ്ഞു. എല്ലാനിയമനങ്ങളും ഒരേരീതിയില്‍ കാണാനാവില്ലെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി വ്യക്തമാക്കിയിരുന്നു. ഇതിനുശേഷവും ഇപ്പോള്‍ നടക്കുന്നത് ഗൗരവമുള്ള സംഭവങ്ങളാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി എല്ലാ നിയമനങ്ങളെയും സംശയത്തിന്റെനിഴലില്‍ നിര്‍ത്തിയെന്നാണ് ചില നേതാക്കള്‍ പറയുന്നത്.

വിവാദത്തില്‍ ഇ.പി. ജയരാജനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിനേതാക്കളും സിപിഐ(എം). മന്ത്രിമാരും രംഗത്തെത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടിക്കോട്ടയായ കണ്ണൂരിലെ പ്രമുഖനായിട്ടും ഇ.പി. ജയരാജന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. പഴയ നിയമനവിവാദത്തില്‍ പുതിയ വിശദീകരണവുമായി എത്തിയതോടെ ശ്രീമതിയും ഇതിലുള്‍പ്പെട്ടെന്നുമാത്രം. കണ്ണൂരില്‍നിന്നുപോലും ഒരാളും ഇരുവരെയും പിന്തുണയ്ക്കാനെത്തിയില്ല. 
വ്യവസായവകുപ്പിലെ നിയമനങ്ങളെച്ചൊല്ലിയുള്ള വിവാദം പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുമെന്ന് മാത്രമേ പാര്‍ട്ടിയുടെ മറ്റ് പ്രമുഖനേതാക്കള്‍ ഇതുവരെ പരസ്യമായി പറഞ്ഞിട്ടുള്ളൂ. സംഭവിച്ചത് വലിയ വീഴ്ചയാണെന്ന വിലയിരുത്തലില്‍തന്നെയാണ് നേതൃത്വം. ജയരാജന്‍ നിയമനം നല്‍കിയ പി.കെ.സുധീര്‍ നമ്പ്യാരുടെ മാതാവും സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിയോടുള്ള നീരസവും പിണറായി മറച്ചുവച്ചില്ല. ഇതോടെ 14ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ശ്രീമതിയും ജയരാജനും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരും.
വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പിച്ചിട്ടുണ്ടെന്ന മുന്‍ മുഖ്യമന്ത്രി വി. എസ്.അച്യുതാനന്ദന്റെ പ്രതികരണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി. 
നാലു മാസം മാത്രം പ്രായമായ തന്റെ സര്‍ക്കാരിനെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ ചിലരെല്ലാംകൂടി കുഴപ്പത്തിലാക്കിയെന്ന കടുത്ത അമര്‍ഷത്തിലാണു മുഖ്യമന്ത്രി. സിപിഐ(എം) നേതാക്കളും മക്കളും വഴിവിട്ട നടപടികള്‍ നടത്തുന്നു എന്ന് ആരോപിച്ചു ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ വിജിലന്‍സിനെ സമീപിച്ചപ്പോള്‍ത്തന്നെ ജാഗ്രത വേണമെന്ന മുന്നറിയിപ്പു പിണറായി പാര്‍ട്ടിക്കു നല്‍കിയിരുന്നു എന്നാണു വിവരം. അതു ലംഘിച്ചാണു പാര്‍ട്ടി ജില്ലാ കമ്മിറ്റികളടക്കം നിര്‍ദേശിക്കുന്ന പേരുകളൊന്നും പരിഗണിക്കാതെ നിയമനങ്ങളുമായി ചില മന്ത്രിമാര്‍ മുന്നോട്ടു പോയത്.
രണ്ടു വനിതാ മന്ത്രിമാരുടെ ബന്ധുക്കളുടെ നിയമനങ്ങളും ഇതിനിടെ ചര്‍ച്ചയായി. സമൂഹമാദ്ധ്യമങ്ങളിലും പാര്‍ട്ടിയും മന്ത്രിമാരും കടുത്ത വിചാരണ നേരിടുന്നു.

ഇപ്പോഴത്തെ നിലയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചാല്‍ ഇ പി ജയരാജന്‍ രാജിവെക്കേണ്ട സാഹചര്യം സംജാതമാകും. പ്രതിപക്ഷം ഈ ആവശ്യം ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (1 minute ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (7 minutes ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (31 minutes ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (45 minutes ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (1 hour ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (1 hour ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (1 hour ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (1 hour ago)

.ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാനഡയിലേക്ക്...  (1 hour ago)

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാര്‍ഗങ്ങള്‍ പരിഗണനയില്‍...  (1 hour ago)

തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....  (2 hours ago)

11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി  (2 hours ago)

മെഡിക്കല്‍ കോളേജ്: ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു  (12 hours ago)

ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട പെറ്റ്‌സിനെ നല്കരുതേ പ്ലീസ് ; വളര്‍ത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാര്‍ കൊന്നെന്ന് നാദിര്‍ഷാ  (13 hours ago)

പ്രിയംവദ കൊലക്കേസില്‍ പ്രതിയുടെ സഹോദരനും കസ്റ്റഡിയില്‍  (13 hours ago)

Malayali Vartha Recommends