ഓൺലൈൻ സംവിധാനമില്ല കോവിഡിന്റെ സമയത്തും പാസ്പോർട്ട് പുതുക്കാൻ നീണ്ട നിര
ഏതു വിധേനയും നാട്ടിലെത്താനുള്ള ശ്രമത്തിലാണ് പ്രവാസികൾ. . നാട്ടിലേക്കുള്ള വഴിതേടി എംബസിയുടെയും കോൺസുലേറ്റിന്റെയും എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിലിന്റെയും മുന്നിൽ നിരവധിപേരാണ് കാത്തു നില്കുന്നത്. ഇവർക്കുപുറമെ പാസ്പോര്ട്ട് ഓഫീസിനു മുന്നിലെ വരിയുടെ നീളവും കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണു റിപ്പോർട്ടുകൾ . കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദേശമുള്ളപ്പോഴാണ് ഇന്ത്യൻ ഓഫിസുകൾക്ക് മുന്നിൽ ഇങ്ങനെ നീണ്ട വരികൾ ദൃശ്യമാകുന്നതും.. യു.എ.ഇയിലെ സ്ഥാനപതി കാര്യാലയത്തിന്റെ ഇടപെടലുണ്ടായില്ലെങ്കിൽ കൂടുതൽ ഇന്ത്യക്കാർ കോവിഡിന്റെ പിടിയിൽ അകപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഒരാഴ്ചയായി ദുബൈ ദേര സിറ്റി സെൻററിന് അടുത്തുള്ള ബി.എൽ.എസ് ഇൻറർനാഷനലിൽ പാസ്പോർട്ട് പുതുക്കാൻ എത്തുന്നവരുടെ തിരക്കോടു തിരക്കാണ്. നേരത്തെ ഒാൺലൈൻ വഴി ടോക്കൺ അനുവദിച്ചിരുന്നത് നിർത്തിയതാണ് തിരക്കിെൻറ കാരണം. രാവിലെ എട്ട് മുതലാണ് ഒാഫിസ് പ്രവർത്തനം തുടങ്ങുന്നത്. എന്നാൽ, ഏഴ് മണിക്ക് വരി തുടങ്ങും. ദിവസവും 200 പേരെങ്കിലും ഇവിടെ എത്തുന്നുണ്ട്. എന്നാൽ, പരമാവധി 50 പേരെയാണ് പരിഗണിക്കുന്നത്. ബാക്കിവരുന്നവർക്ക് തൊട്ടടുത്ത ദിവസത്തേക്ക് ടോക്കൺ നൽകണമെന്ന് ഇവിടെയെത്തുന്നവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ നിരസിക്കുകയാണ്. അതോടെ, അടുത്ത ദിവസവും രാവിലെ മുതൽ വന്ന് വരിനിൽക്കേണ്ട ഗതികേടിലാണിവർ.
മൂന്ന് ദിവസമായി ഇവിടെ എത്തിയിട്ടും ടോക്കൺ ലഭിക്കാത്തവരുമുണ്ട്. നാട്ടിലേക്ക് തിരിക്കാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തുനിൽക്കുന്നവരും രോഗികളും ഗർഭിണികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. പാസ്പോർട്ട് പുതുക്കി കിട്ടാത്തതിനാൽ വിസ പുതുക്കാൻ കഴിയാത്തവരും പ്രതിസന്ധിയിലാണ്. മുമ്പ് ഇ-മെയിൽ അയച്ചാൽ വിസ പുതുക്കാനുള്ള ടോക്കണും തീയതിയും ലഭിക്കുമായിരുന്നു. ഇപ്പോൾ ഇവരുടെ വിലാസത്തിൽ മെയിൽ അയച്ചാൽ നേരിെട്ടത്താനുള്ള മറുപടിയാണ് ലഭിക്കുന്നത്. പലരും അവധിയെടുത്താണ് ഇവിടെ എത്തുന്നത്. നിരാശരായി മടങ്ങുന്നവർക്ക് വീണ്ടും അവധിയെടുത്ത് ഇവിടേക്ക് വരേണ്ടി വരുന്നു.
അടുത്ത ദിവസം വന്നാലും ടോക്കൺ ലഭിക്കുമെന്ന് ഉറപ്പില്ലാത്തത് ഇവരെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത് .. ജീവനക്കാരില്ല എന്ന ന്യായീകരണമാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, നേരിട്ടെത്തുന്നവർക്ക് അടുത്ത ദിവസത്തേക്ക് ടോക്കൺ നൽകുകയോ അതുമല്ലെങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ പുനരാരംഭിക്കുകയോ ചെയ്താൽ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രവാസികൾ പറയുന്നത്.
https://www.facebook.com/Malayalivartha