പ്രവാസികളുടെ കരച്ചിൽ സർക്കാർ കേട്ടു ; ഇളവ് തേടി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കത്ത്

പ്രവാസ ലോകത്തു നിന്നും നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികള്‍ ജൂണ്‍ 20 മുതല്‍ ചാര്‍ട്ടേഡ് വിമാനം മുഖേനയാണ് വരുന്നതെങ്കില്‍ കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമായും നടത്തണമെന്നാണ് പുതിയ നിർദ്ദേശം. നിലവില്‍ പല വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്നിരിക്കെ വീണ്ടും ഒരു കൊവിഡ് ടെസ്റ്റിന്റെ അനിവാര്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിലൂടെ ഏകദേശം ഓരോ പ്രവാസിക്കും 6000 ഇന്ത്യന്‍ രൂപ അധികച്ചെലവ് വരികയാണ്. ഒടുവിൽ പ്രവാസികളുടെ കരച്ചിൽ സർക്കാർ കേട്ടു.
വിദേശത്തുനിന്നും ചാർട്ടേഡ് വിമാനത്തിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് കർശനമാക്കിയ നടപടിയില്‍ ഇളവ് തേടിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിവിധ ഗൾഫ് രാജ്യങ്ങളിലെ അംബാസഡിർമാരോട് പരിശോധനാ മാനദണ്ഡങ്ങൾ നൽകാനാവശ്യപ്പെടട്ടുകൊണ്ടാണ് സര്‍ക്കാര്‍ കത്ത് നൽകിയത്. ഈ മാസം 20 മുതൽ ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നും ചാർട്ടേഡ‍് വിമാനങ്ങളിൽ കേരളത്തിലേക്ക് വരാൻ കൊവിഡ് ഇല്ലെന്ന റിപ്പോർട്ട് നിർബന്ധമാക്കി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി വിവിധ സംഘടനകള്‍ക്ക് അയച്ച കത്ത് വന്‍ വിവാദമായിരുന്നു.
വിദേശത്തു നിന്നും എത്തുന്നവരിൽ രോഗവ്യാപനതോത് കൂടിയ സാഹചര്യത്തിലാണ് ഇതെന്നായിരുന്നു കത്തിലെ വിശദീകരണം. ചില രാജ്യങ്ങളിൽ പരിശോധനക്കുള്ള സൗകര്യവും ഇല്ല. ഫ്ലൈറ്റ് പുറപ്പെടുന്ന ദിവസത്തിനോട് അടുത്ത ദിവസത്തെ സർട്ടിഫിക്കറ്റ് തന്നെ വേണ്ടിവരുന്നതും പ്രയാസം കൂട്ടും.
നേരത്തെ ഇറ്റലി അടക്കമുള്ള രാജ്യങ്ങളിൽ നിന്നും മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കിയ സംസ്ഥാന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വിമർശനം.
https://www.facebook.com/Malayalivartha
























