സൗദി അറേബ്യയുടെ എംബസ്സി അടച്ചു; വിമാന കമ്പനി അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുന്നത് സസ്‌പെന്റ് ചെയ്തു

ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗം പടർന്നുപിടിച്ച ഗൾഫ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഓരോ ദിവസവും ആയിരത്തിലധികം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിക്കുന്നത്. ഒട്ടേറെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി മലയാളികളും ഇവിടെ ഈ കാലയളവിൽ മരിച്ചു
അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭരണകൂടം വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍നടപ്പാക്കിയേക്കുമെന്നാണ് സൂചനകള്‍. അതിനിടെ രണ്ടു രാജ്യങ്ങള്‍ സൗദിയിലെ അവരുടെ ഓഫീസുകള്‍ അടക്കിയതും ചെയ്തതായാണ് റിപ്പോർട്ടുകൾ . സൗദി അറേബ്യന്‍ വിമാന കമ്പനി അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുന്നത് തല്‍ക്കാലം സസ്‌പെന്റ് ചെയ്തു. ഈ വര്‍ഷം ഹജ്ജ് മാറ്റിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശദവിവങ്ങള്‍ ഇങ്ങനെ....യമന്‍ എംബസിയും, ഫിലിന്‍പ്പീന്‍സ് എംബസിയിലെ തൊഴില്‍ വകുപ്പിന്റെ ഓഫീസുമാണ് അടച്ചത്. യമന്‍ എംബസിയിലെ ഒട്ടേറെ ജീവനക്കാര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതാണ് എംബസി അടയ്ക്കാന്‍ കാരണം. ഇക്കാര്യം യമന്‍ ഉദ്യോഗസ്ഥര്‍ ട്വിറ്ററില്‍ അറിയിച്ചു.
ഫിലിപ്പീന്‍സ് എംബസിയിലെ തൊഴില്‍ വകുപ്പില്‍ ആറ് പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. എല്ലാ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാ ഉദ്യോഗസ്ഥരും ഇനി വീട്ടില്‍ ഇരുന്നാകും ജോലി ചെയ്യുകയെന്ന് ഫിലിപ്പിന്‍സ് എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കില്ലെന്ന് സൗദി കമ്പനി അറിയിച്ചു. സൗദിയിലേക്കുള്ള വിമാനങ്ങളും തല്‍ക്കാലം നിര്‍ത്തിവയ്ക്കും. സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ ആണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ കാര്യങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു.വിദേശത്തുള്ള സൗദി പൗരന്‍മാരെ നാട്ടിലെത്തിക്കുന്നതിന് മാത്രമാണ് ഇനി സര്‍വീസ് നടത്തുകയെന്ന് സൗദിയ അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടരുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, ബിശ, തായിഫ്, യാംമ്പു, ഹഫ്രല്‍ ബത്തിന്‍, ഷറൂറ വിമാനങ്ങളില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങിയെന്ന് ജിഎസിഎ അറിയിച്ചു.ആരോഗ്യ വകുപ്പുമായി ആലോചിച്ച ശേഷമാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ വിദേശത്ത് നിന്ന് കൂടുതല്‍ പേര്‍ നിലവിലെ സാഹചര്യത്തില്‍ സൗദിയിലെത്തുന്നത് പ്രയാസം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
ദിവസവും 3000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊറോണ രോഗം ബാധിക്കുന്നത്. 123000 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 930 പേര്‍ മരിച്ചു. മാര്‍ച്ച് രണ്ടിനാണ് സൗദിയില്‍ ആദ്യമായി രോഗം കണ്ടത്. മാര്‍ച്ച് 16ന് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഈമാസം ആറിന് ചില ഇളവുകള്‍ നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























