പ്രവാസികളെ വലച്ച് കോവിഡ്-19 സർട്ടിഫിക്കറ്റ്; അടിയന്തരമായി ഇടപെടണമെന്ന് ഉമ്മൻ ചാണ്ടി, പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

പ്രവാസലോകത്ത് നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾ കോവിഡ്-19 ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്ന വ്യവസ്ഥ കേരളം കർശനമാക്കുന്നതൈര് റിപ്പോർട്ട്. ഈമാസം 20-ന് ഇത് പ്രാബല്യത്തിൽ വരുമെന്നാണ് ലഭ്യമാകുന്ന വിവരം. 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനാ റിപ്പോർട്ടാണ് കേരളം ആവശ്യപ്പെടുന്നത്. എന്നാൽ ഇതിനെതിരെ പ്രവാസലോകത്ത് കനത്ത പ്രതിഷേധമാണ് ഉയരുന്നത്. നിലവിലെ സാഹചര്യത്തിൽ ജോലി നഷ്ടപെട്ടതിനാലും അതോടൊപ്പം തന്നെ അടിയന്തര ചികിത്സയ്ക്കായും വിസ അവസാനിച്ചവരുമൊക്കെ തന്നെയാണ്. അവർക്കൊക്കെയും ഒരു കീറാമുട്ടിയാണ് ഈ വ്യവസ്ഥ.
ഇതേതുടർന്ന് ചാർട്ടേർഡ് വിമാനത്തിൽ വരുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. എന്നാൽ റാപ്പിഡ് ടെസ്റ്റ് റിസൾട്ട് ഉള്ളവർക്ക് യാത്ര ചെയ്യാൻ അനുമതി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് ഇതിനായി ഉത്തരവ് നൽകണം എന്നും ഹർജിക്കാർ പറയുകയാണ്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പത്തനംതിട്ട സ്വദേശി റെജി താഴ്‌മൺ ആണ് ഹർജി നൽകിയത് എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അവരെ മരണത്തിലേക്കു തള്ളിവിടുന്നതിനു തുല്യമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുള്ളതായും വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
വിദേശത്ത് നിന്ന് പ്രവാസികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ജൂണ്‍ 20 മുതലാണ് പ്രാബല്യത്തില്‍ വരിക. അന്നു മുതലുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദാക്കേണ്ട അത്യന്തം ഗുരുതരമായ അവസ്ഥയാണ് സംസ്ഥാന സർക്കാരിന്റെ ഈ വ്യവസ്ഥ വഴി ഉണ്ടായിരിക്കുന്നത്. കൊറോണ ബാധയെ തുടർന്ന് ഗള്‍ഫില്‍ 226 മലയാളികളുടെ ജീവന്‍ ഇതിനോടകം പൊലിഞ്ഞ കാര്യം നാം മറക്കരുതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ എത്രയും വേഗം നാട്ടിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന പ്രവാസികളിൽ ഏറെ വേദന ഉളവാകുന്നതായിരുന്നു ഈ വ്യവസ്ഥ.
https://www.facebook.com/Malayalivartha
























