സിനിമാക്കഥയെ വെല്ലുന്ന പ്രണയകഥ... ജോലിക്കെത്തിയ പ്രവാസിയെ പ്രണയിച്ച് സൗദി യുവതി; ലീവിന് പോന്ന ഡ്രൈവറെ തേടി പിന്നാലെ ഇന്ത്യയിലെത്തിയത് സാഹസികമായി... മകള്‍ക്ക് പിന്നാലെ പെൺകുട്ടിയുടെ അച്ഛൻ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് പിന്നെ സംഭവിച്ചത്...
തെലുങ്കാനക്കാരനായ 30 കാരനും സൗദി സ്വദേശിനിയായ 27 കാരിയുമാണ് കഥയിലെ ജോഡികൾ. ലീവിന് പോന്ന ഡ്രൈവറെ തേടി പിന്നാലെ പോരുകയും നിയമവിരുദ്ധമായി ഇന്ത്യയില്‍ കടക്കുകയും ചെയ്താണ് യുവതി പ്രണയം വിജയിപ്പിച്ചത്. പിന്നീട് കാമുകനെ വിവാഹം കഴിക്കുകയും അയാള്‍ക്കൊപ്പം ഇന്ത്യയില്‍ തുടരുകയും ചെയ്ത പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ മകള്‍ക്ക് പിന്നാലെ സൗദിയില്‍ നിന്നും ഇന്ത്യയിലെത്തിയ പിതാവും തോറ്റു പോകുകയായിരുന്നു. നേപ്പാളിലേക്ക് മകള്‍ പോയ വിവരം അറിഞ്ഞ് പിതാവ് തന്റെ ഇന്ത്യന്‍ ഡ്രൈവറെ വിളിച്ച് കാര്യം അന്വേഷിക്കുകയും സംഭവങ്ങളെല്ലാം ഇയാള്‍ പറയുകയും ചെയ്തതോടെ പിതാവും ഇന്ത്യയില്‍ എത്തി.
എംബസിയില്‍ പരാതി നല്‍കുകയും എംബസി ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിസാമാബാദ് പോലീസില്‍ പരാതി എത്തുകയും ചെയ്തു. വെള്ളിയാഴ്ച പിതാവിന് മുന്നിലെത്തിയ സൗദി യുവതി സംസാരിച്ചു. തന്റെ വിവാഹം കഴിഞ്ഞെന്നും തനിക്ക് കാമുകനെ വേര്‍പിരിയാന്‍ പറ്റില്ലെന്നും ഇന്ത്യയില്‍ നില്‍ക്കാനാണ് താല്‍പ്പര്യമെന്നും അറിയിച്ചതോടെ പിതാവ് മടങ്ങി.
തെലുങ്കാനക്കാരനായ കഥയിലെ നായകന്‍ സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍ വിസയിലാണ് കഫീലിന്റെ വീട്ടില്‍ ജോലിക്കെത്തിയത്. മാസങ്ങള്‍ നീണ്ട ജോലിക്കിടയില്‍ മുതലാളിയുടെ സുന്ദരിയായ മകള്‍ ഡ്രൈവറില്‍ അനുരുക്തയാകുകയും കടുത്ത പ്രണയമായി മാറുകയും ചെയ്തു. വിവാഹിതരാകാനുള്ള തീരുമാനം എടുത്താണ് യുവാവ് അവധിക്ക് പോന്നത്. ഫെബ്രുവരിയില്‍ നാട്ടിലേക്ക് പോന്ന ശേഷം പിന്നീട് ഫോണിലായി ബന്ധം. എന്നും കാമുകിയുമായി ഫോണില്‍ സംസാരിക്കും.
ഒരു നിമിഷം പോലും അകന്നു കഴിയാന്‍ ഇഷ്ടപ്പെടാത്ത വിധം പ്രണയം അസ്ഥിയില്‍ പിടിച്ചുപോയ നായികയ്ക്ക് പക്ഷേ അധികകാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഒരു ദിവസം കാമുകനെ ഉടന്‍ കാണണമെന്ന് മോഹമുദിച്ചു. ഉടന്‍ കാണണമെന്നും ഇന്ത്യയിലേക്ക് വരികയാണെന്നും ഫോണിലൂടെ പറഞ്ഞു. കാമുകന്‍ ഞെട്ടി. ഇന്ത്യയില്‍ എത്താന്‍ സാഹസീകയാത്രയാണ് യുവതി തെരഞ്ഞെടുത്തത്.
മറ്റൊരു രാജ്യം വഴി ഇന്ത്യയില്‍ കടക്കുക. തുടര്‍ന്ന് സൗദിയില്‍ നിന്നും നേപ്പാളിലേക്ക് പറന്നു. അവിടെ നിന്നും ബസ് മാര്‍ഗ്ഗം ഇന്ത്യയിലേക്കും. ഡല്‍ഹിയില്‍ യുവാവ് കാത്തു നില്‍പ്പുണ്ടായിരുന്നു. നിയമവിരുദ്ധമായി കുടിയേറ്റം കുഴപ്പമാകുമെന്ന് മനസ്സിലാക്കിയ യുവതിയും യുവാവും വിവരം നേരെ പോലീസ് സ്‌റ്റേഷനില്‍ പോയി ധരിപ്പിച്ചു.
സ്വന്തം ഇഷ്ടപ്രകാരമാണ് ഇന്ത്യയില്‍ എത്തിയതെന്നും യുവാവിന് ഇക്കാര്യത്തില്‍ പങ്കില്ലെന്നും വിവാഹത്തിനും യാത്രയ്ക്കും താമസത്തിനും അനുമതി ആവശ്യപ്പെട്ട് നിസാമാബാദ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. പോലീസ് അനുമതി ലഭിച്ച ഇരുവരും വിവാഹം ചെയ്തു.
https://www.facebook.com/Malayalivartha