വിസക്കുള്ള അപേക്ഷ ആവസാനിക്കുന്നു...! തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ് നൽകി സൗദി ഹജജ് ഉംറ മന്ത്രാലയം, ആഭ്യന്തര വിദേശ ഹാജിമാരടക്കം ഈ വര്‍ഷം പത്ത് ലക്ഷം പേര്‍ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുമെന്ന് മന്ത്രാലയം, സൗദിയിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധം..
വിസക്കുള്ള അപേക്ഷ തിങ്കളാഴ്ച്ച വരെ മാത്രമേ സ്വീകരിക്കുക ഉള്ളൂ എന്ന മുന്നറിയിപ്പാണ് പുറത്തുവന്നിട്ടുള്ളത്. സൗദി ഹജജ് ഉംറ മന്ത്രാലയം ആണ് തീര്‍ഥാടകര്‍ക്ക് ഇത്തമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹജജ് കര്‍മ്മത്തിനുശേഷമായിരിക്കും പുതിയ ഉംറ സീസണ്‍ ആരംഭിക്കുക.
നിലവിലെ ഹജജ് സീസണ്‍, ഇന്ന് അവസാനമായി സ്വീകരിക്കുന്ന അപക്ഷേകര്‍ ഉംറ ചെയ്ത് മടങ്ങുന്നതോടെ അവസാനിക്കും. അതിനുശേഷം ഹജജ് കര്‍മ്മത്തിനുള്ള സൗകര്യങ്ങളൊരുക്കുന്ന തിരക്കിലായിരിക്കും അധികൃതര്‍.ആഭ്യന്തര വിദേശ ഹാജിമാരടക്കം ഈ വര്‍ഷം പത്ത് ലക്ഷം പേര്‍ വിശുദ്ധ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുമെന്ന് സൗദി ഹജജ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഓരോ രാജ്യങ്ങള്‍ക്കും നിശ്ചിത ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരമായിരിക്കും തീര്‍ഥാടകര്‍ക്ക് ഹജജിന് അനുമതി നല്‍കുക.ഹജജ് കര്‍മ്മത്തിനുള്ള പെര്‍മിറ്റിനായുള്ള വ്യാജ വെബ്സൈറ്റുകളെ കരുതിയിരിക്കണമെന്ന് അധികൃതര്‍ നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തവണ ഹജജ് കര്‍മ്മത്തിന് ചില നിബന്ധകള്‍വെച്ചിട്ടുണ്ട്.
65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇത്തവണ ഹജിന് അനുമതി നല്‍കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട നിബന്ധന. കോവിഡ് വ്യാപനത്തിനുമുമ്പ് ഇത്തരമൊരു നിബന്ധന ഉണ്ടായിരുന്നില്ല. ഹജജ് തീര്‍ത്ഥാടകര്‍ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിന്‍ എടുത്തിരിക്കണം. സൗദിയിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്.
അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് കര്‍മം സുഗമമാക്കുവാൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് സൗദി ഹജജ്, ഉംറ മന്ത്രാലയ ഔദ്യോഗീക വക്താവ് ഹിഷാം സയീദ് പറഞ്ഞു. ഹാജിമാര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനുമായി ഹജജ് കര്‍മ്മത്തില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ കൂടുതലായി ഉപയോഗപ്പെടുത്തും . ഇതിലൂടെ സേവന കാര്യത്തില്‍ മന്ത്രാലയത്തിന് നല്ല നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
വിവിധ വിഭാഗങ്ങളെ സംയോജിപ്പിച്ച്, പുണ്യസ്ഥലങ്ങളിലും സുരക്ഷാ സംവിധാനത്തിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും. ഇതിനായുള്ള പ്രധാന പദ്ധതികള്‍ ഈ വര്‍ഷത്തെ ഹജജില്‍ ഉണ്ടായിരിക്കുമെന്ന് സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ചാനലിനോട് സംസാരിക്കവെ ഹിഷാം സയീദ് വിശദീകരിച്ചു.
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുവാനുള്ള ക്രൗഡ് മാനേജ്മെന്റിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. ദൈവത്തിന്റെ വിശുദ്ധ ഭവനം സന്ദര്‍ശിക്കുന്നവര്‍ക്ക് ഹജജ് കര്‍മ്മങ്ങള്‍ സുഗമമാക്കുകയും അവരുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha