തൊഴിൽ തട്ടിപ്പ് : ഷാർജയിലെ പ്രവാസി അസ്സോസിയേഷനിലെ നൗഷാദ് ഖാൻ പറയുന്നത് കേൾക്കാം...

ഇപ്പോൾ ജോലി തട്ടിപ്പിന് ഇരയായി 36 മലയാളികള്‍ ഷാർജയിലെ റോളയില്‍ കുടുങ്ങിക്കിടക്കുന്നു എന്ന വാർത്തകളാണ് അറിയുന്നത് .. ലക്ഷങ്ങള്‍ ഏജന്റിന് എണ്ണി നല്‍കിയാണ് യുവാക്കള്‍ ഷാർജയിൽ എത്തിയത് ..ഇപ്പോൾ ആവശ്യത്തിന് ഭക്ഷണം പോലുമില്ലാതെ ദുരിത ജീവിതത്തില്‍ കഴിയുകയാണ് ഇവർ
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ 36 പേരാണ് സാമൂഹിക പ്രവര്‍ത്തകരുടെ കരുണയില്‍ ജീവിക്കുന്നത്. .
ആലുവ അത്താണി സ്വദേശി മുഹമ്മദ് സനീറാണ് തങ്ങളെ എത്തിച്ചതെന്ന് ഇവര്‍ പറഞ്ഞു. പാക്കിങ്, അക്കൗണ്ടന്റ്് തുടങ്ങിയ തസ്തികയിലായിരുന്നു ജോലി വാഗ്ദാനം ചെയ്താണ് ഇവരെ സനീര്‍ യുഎഇയില്‍ എത്തിച്ചത്. 65,000 മുതല്‍ 1.25 ലക്ഷം രൂപ വരെയാണ് പലരും നല്‍കിയത്
കടംവാങ്ങിയും സ്വര്‍ണം വിറ്റുമാണ് പലരും സനീറിന് പണം നല്‍കിയത്. ഒരുമാസത്തെ സന്ദര്‍ശക വിസയില്‍ പല തവണകളായിട്ടാണ് ഇവരെ ഇയാള്‍ യുഎഇയില്‍ എത്തിച്ചത്. യുഎഇയില്‍ എത്തി മൂന്നു ദിവസം കഴിയുമ്പോള്‍ എംപ്ലോയ്‌മെന്റ് വിസയിലേക്ക് മാറ്റാമെന്നായിരുന്നു വാഗ്ദാനം. സനീറിന്റെ കേരളത്തിലെ അക്കൗണ്ടിലേക്കാണ് എല്ലാവരും പണം അയച്ചത്. ഇയാള്‍ വ്യാജ ഓഫര്‍ ലെറ്ററുകളും നല്‍കിയതായി തട്ടിപ്പിനിരയായവര്‍ പറയുന്നു
വലിയൊരു തുക കടമുള്ളതു കൊണ്ട് നാട്ടിലേക്ക് തിരിച്ച് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇവര്‍. ചിലര്‍ സ്വന്തമായി ജോലി കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. ഇതിൽ ഏറ്റവും സങ്കടകരമായ കാര്യം ഇത്തരം തട്ടിപ്പിൽ പെടുന്നവർ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ ആണെന്നതാണ് . കൃത്യമായ വിസയും ഓഫർ ലെറ്ററും ഇല്ലാതെ വിദേശത്ത് ജോലികൾക്കായി പോകരുതെന്ന് പ്രവാസി മലയാളി ഉൾപ്പടെ ഉള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും വാർത്തകൾ വരുന്നതാണ് എന്നിട്ടും ഇത്തരം തട്ടിപ്പുകൾ ഇപ്പോഴും നടക്കുന്നു...
ഭക്ഷണം പോലുമില്ലാതെ ഷാർജ റോളയിൽ താമസിക്കുന്നവർക്ക് ആകെ ആശ്വാസം സാമൂഹിക പ്രവർത്തകരാണ്. ഷാർജയിലെ സാമൂഹ്യ പ്രവർത്തകനായ നൗഷാദ് ഖാൻ പറയുന്നത് ഇത്തരം നിരവധി കേസുകൾ ഇവർക്ക് മുൻപിൽ എത്താറുണ്ട് എന്നാണു. വിവരവും വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാർ ഇങ്ങനെ ചതിവ് പറ്റി മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്നത് കാണുമ്പോൾ ദേഷ്യവും സങ്കടവും വരും എന്നാണു അദ്ദേഹം പറയുന്നത്
ഇനിയും കൂടുതൽ പേർ ഗൾഫിലേക്ക് ഇയാളുടെ കീഴിൽ വാരാറുണ്ടെന്നാണ് ഇപ്പോൾ റോളയിൽ കഴിയുന്ന മലയാളികൾ പറയുന്നത്
ഒരുമിച്ചായിരുന്നില്ല ഇവരെ ഇങ്ങോട്ട് എത്തിച്ചത്. പല സമയങ്ങളിലായി ആണ് എത്തിച്ചത്. വന്നവർ എല്ലാവരും ഒരുമാസത്തെ വിസിറ്റ് വിസയിൽ ആണ് എത്തിച്ചത്. എന്നാൽ ഇപ്പോൾ എല്ലാവരുടേയും വിസയുടെ കാലാവധി കഴിയാൻ ആയി. 65,000 മുതൽ 1.25 ലക്ഷം രൂപ വരെ നൽകിയാണ് പലരും യുഎഇലേക്ക് എത്തിയിരിക്കുന്നത്. അക്കൗണ്ടന്‍റ്, ഓഫീസ് ജോലി തുടങ്ങിയ തസ്തികയിലാണ് ജോലി വാഗ്ദാനം ലഭിച്ചാണ് ഇവർ എത്തിയിരിക്കുന്നത്. പലർക്കും ഓഫർ ലെറ്റർ വരെ നൽകാം എന്ന് പറഞ്ഞിട്ടുണ്ട്. പലരും മുംബൈ വഴിയാണ് ഗൾഫിലേക്ക് പോയത്. ചിലർ ദിവസങ്ങളോളം മുംബൈയിൽ താമസിച്ചാണ് ഗൾഫിലേക്ക് പോയത്.
ഇപ്പോൾ വിസിറ്റ് വിസയിൽ ആണ് പോകുന്നതെങ്കിലും ദുബായിൽ എത്തി കഴിഞ്ഞ് എംപ്ലോയ്മെന്‍റ് വിസയിലേക്ക് മാറ്റി തരാം എന്നായിരുന്നു ഇവരുടെ വാഗ്ദാനം. പിന്നീട് ദുബായിൽ എത്തിയപ്പോൾ ആണ് ഇങ്ങനെ ഒരു കമ്പനി ഇല്ലെന്ന് മനസിലായതും ചതിയിൽപ്പെട്ടെന്നും അറിയുന്നതും.
ഗൾഫിൽ എത്തിയപ്പോൾ സനീർ എല്ലാ ദിവസവും ഇവരുടെ അടുത്ത് എത്തുമായിരുന്നു. ജോലി ഉടൻ ശരിയാകും എന്ന് പറഞ്ഞ് പോകും. പിന്നീട് ഇതേ കുറിച്ച് മിണ്ടാതെയായി. പാകിസ്താനികൾക്കൊപ്പവും ബംഗാൾ സ്വദേശികൾക്കൊപ്പവും ആണ് പലരും താമസിച്ചിരുന്നത്.
ഇവിടെ ഭക്ഷണം കിട്ടാതെയായപ്പോൾ മറ്റൊരു ഇടത്തേക്ക് മാറ്റി. പലരും കടം വാങ്ങിയാണ് വിസക്കായുള്ള പണം നൽകിയത്. അതുകൊണ്ട് തന്നെ പെട്ടെന്ന് നാട്ടിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ്. പലരും സ്വന്തമായി ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്. നിരവധി സാമൂഹിക പ്രവർത്തകർ ഇവർക്ക് സഹായത്തിനായി എത്തിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളായി ഗൾഫിലേക്ക് വരാൻ പോകുന്നവർ ശ്രദ്ധിക്കണമെന്ന് ചതിയിൽപ്പെട്ടവരോടൊപ്പം ഷാർജ അനന്തപുരി അസോസിയേഷനിലെ നൗഷാദ് ഖാനും പറയുന്നു
https://www.facebook.com/Malayalivartha






















