സൗദിയിൽ ഇത് നടക്കില്ല...! പരിശോധന ശക്തമാക്കി, വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ അടിയന്തര നടപടികളുമായി അധികൃതര്‍, വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന, ഒരാഴ്ചക്കിടെ പതിനെട്ടായിരത്തിലധികം ഫീല്‍ഡ് പരിശോധനകള്‍ സംഘടിപ്പിച്ചതായി വാണിജ്യ മന്ത്രാലയം

രാജ്യത്ത് വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ അടിയന്തര നടപടികളുമായി അധികൃതര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് സൗദി. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനകള്‍ നടത്തിവരികയാണ് സൗദി വാണിജ്യ മന്ത്രാലയം. വിപണിയിലെ വിലക്കയറ്റം തടയുന്നതിന്‍റെ ഭാഗമായി ഒരാഴ്ചക്കിടെ പതിനെട്ടായിരത്തിലധികം ഫീല്‍ഡ് പരിശോധനകള്‍ സംഘടിപ്പിച്ചതായി സൗദി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി.
മാര്‍ക്കറ്റുകള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ 29000 കേന്ദ്രങ്ങളില്‍ ഇതിനകം പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു. സാധനങ്ങള്‍ക്ക് അനുവദിച്ച വിലയില്‍ കൂടുതല്‍ തുക ഈടാക്കുന്നവരെയും സാധനങ്ങള്‍ പൂഴ്ത്തി വച്ച് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
അടിസ്ഥാന ഉല്‍പന്നങ്ങളുടേതുള്‍പ്പെടെയുള്ളവയുടെ വിലയില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് പരിശോധനിലൂടെ വാണിജ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. വില നിയന്ത്രണത്തിനും നിരീക്ഷണങ്ങള്‍ക്കുമായി രൂപീകരിച്ച പ്രത്യേക സംഘമാണ് പരിശോധന നടത്തി വരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 18,000 ല്‍ അധികം ഫീല്‍ഡ് പരിശോധനകള്‍ ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ചു ഇത് വഴി 32000 ലധികം ഉല്‍പന്നങ്ങളുടെ വില പരിശോധന പൂര്‍ത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട 278 ഉല്‍പ്പന്നങ്ങളുടെ വിലകളാണ് പരിശോധനാ സംഘം പരിശോധിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധനകളെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വില വര്‍ധനവ് കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം അവശ്യ വസ്തുക്കളുടെ കരുതല്‍ ശേഖരം ആവശ്യത്തിന് ഉണ്ടെന്ന കാര്യം ഉറപ്പുവരുത്തുന്നതിനു കൂടിയാണ് പരിശോധനകള്‍.
ഇലക്ട്രോണിക് ഡിറ്റക്ഷന്‍ സംവിധാനമുപയോഗിച്ച് വിലയിലെ കൃത്യത ഉറപ്പ് വരുത്തിയാണ് പരിശോധന നടത്തിയത്. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതാണ് പരിശോധന. നിര്‍ദ്ദേശം മറികടന്ന് വിലവര്‍ധിപ്പിച്ച സ്ഥാപനങ്ങളില്‍ നിന്ന് വിശദീകരണം തേടുകയും തുടര്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. ഏതെങ്കിലും രീതിയിലുള്ള നിയമ ലംഘനങ്ങള്‍ വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നു ഉണ്ടാവുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം താമസിയാതെ 1900 എന്ന ഏകീകൃത നമ്പറിലേക്ക് വിളിച്ച് അറിയക്കണമെന്നും മന്ത്രാലയം ഓര്‍മപ്പെടുത്തി.
അല്ലെങ്കില്‍ ബലാഗ് തിജാരീ ഒപ്ലിക്കേഷന്‍ വഴി ഇക്കാര്യം അറിയിക്കാന്‍ അവസരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വ്യാപാര നിയമങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.രാജ്യത്ത് താമസിക്കുന്ന സാധരണക്കാരായ പ്രവാസി കുടുംബങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന രീതിയിലായിരുന്നു സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വിലവർധനവുണ്ടായത്.
ഇത് കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികളേയും ബാധിക്കുമെന്നത് ഒരു സംശയവുമില്ലാത്ത കാര്യമാണ്. തദ്ദേശീയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും വില വർധിച്ചതോടെ രാജ്യത്ത് ജീവിത ചിലവും ഗണ്യമായി വർധിച്ചു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
https://www.facebook.com/Malayalivartha























