പ്രവാസികൾക്കുള്ള ആ മുന്നറിയിപ്പ് എത്തി...! നിർണായക മുന്നറിയിപ്പ്, വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഉയര്‍ന്ന പിഴത്തുക ഈടാക്കുകയും ചെയ്യുന്ന ഗതാഗത നിയമലംഘനങ്ങള്‍ വ്യക്തമാക്കി അബൂദബി പൊലീസ്...

ട്രാഫിക്ക് നിയമങ്ങളുമായി ബന്ധപ്പെട്ട് എല്ലാ മുന്നറിയിപ്പുകളും വളരെ കൃത്യമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അബുദബി പൊലീസ് വളരെ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ഇത് പ്രവാസികൾക്കും വളരെയേറെ ഉപകാരപ്രദമാണ്. കാരണം മുന്നറിയിപ്പുകളിലൂടെ പുതിയ ട്രാഫിക്ക് നിയമങ്ങളും അത്തരത്തിൽ വരുന്ന പിഴകളിൽ നിന്നും പ്രവാസികൾ ഒഴിവാകാനും സാധിക്കുന്നു.
ഇപ്പോൾ ഡ്രൈവർമാർക്ക് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഉയര്‍ന്ന പിഴത്തുക ഈടാക്കുകയും ചെയ്യുന്ന ഗതാഗത നിയമലംഘനങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അബൂദബി പൊലീസ്.50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കുന്നതും അടക്കമുള്ള നിയമലംഘനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം....
അമിതവേഗതയില്‍ സഞ്ചരിച്ച് അപകടമുണ്ടാക്കുക: 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
റോഡിലെ അനധികൃത റേസിങ്: 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും
സാധുവായ നമ്ബര്‍ പ്ലേറ്റില്ലാതെ വാഹനമോടിക്കല്‍: പരമാവധി 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും
പൊലീസ് വാഹനങ്ങള്‍ കേടുപാടുവരുത്തല്‍: 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും
റെഡ് സിഗ്‌നല്‍ മറികടക്കല്‍: 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും
റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രികര്‍ക്ക് മുന്‍ഗണന കൊടുക്കാതിരിക്കുക: 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
പൊടുന്നനെയുള്ള വെട്ടിത്തിരിക്കല്‍: 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
മുന്നിലെ വാഹനത്തില്‍നിന്ന് അകലം പാലിക്കാതെ വാഹനമോടിക്കുക: 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
10 വയസ്സില്‍ താഴെയുള്ള കുട്ടികളെ കാറിന്‍റെ മുന്‍ സീറ്റില്‍ ഇരുത്തുക: 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
7000 ദിര്‍ഹമില്‍ കൂടുതല്‍ ഗതാഗത നിയമലംഘന പിഴകളുള്ള ഡ്രൈവര്‍ ഈ തുക അടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും
അനുമതിയില്ലാതെ അനാവശ്യമായി വാഹനത്തിന്‍റെ എന്‍ജിനിലോ ഷാസിയിലോ മാറ്റം വരുത്തല്‍: 10,000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും.
2019 ല്‍ ഗതാഗത നിയമലംഘനങ്ങളെ തുടര്‍ന്ന് 894 അപകടങ്ങളുണ്ടാവുകയും 66 പേര്‍ മരിക്കുകയും ചെയ്തിരുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് പൊലീസ് പറയുന്നു. എന്തായാലും പിഴ ഈടാക്കൽ സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുകയാണ് അബുദബി പൊലീസ്. ഇത് പ്രവാസികൾക്കും വലിയൊരു മുന്നറിയിപ്പാണ്.
https://www.facebook.com/Malayalivartha























