എല്ലാത്തിനേയും കടത്തിവെട്ടി ബിന്‍ സല്‍മാന്‍റെ ആ വമ്പൻ പ്രഖ്യാപനം, വ്യാവസായിക ഉല്‍പാദനം ഉയര്‍ത്തുകയെന്ന ലക്ഷ്യമിട്ട് ദേശീയ വ്യവസായിക നയം പ്രഖ്യാപിച്ചു, ഒരു ട്രില്യണ്‍ റിയാല്‍ മുതല്‍ മുടക്കില്‍ എണ്ണൂറിലധികം നിക്ഷേപ അവസരങ്ങള്‍ ഒരുക്കും...!

സൗദിയുടെ വികസനം ലക്ഷ്യമിട്ട് വമ്പൻ നീക്കങ്ങളാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തിൽ നടക്കുന്നത്. അധികാരത്തിലേറിയ പിന്നാലെ രാജ്യത്തിന്റെ വികസനവും വ്യാവസായിക ഉല്‍പാദനം കുത്തനെ കൂട്ടുക എന്ന ലക്ഷ്യത്തിലാണ് അദ്ദേഹം. ഇതെല്ലാം കണക്കിലെടുത്തുള്ള പദ്ധതികൾ തയ്യാറാക്കുന്ന തിരക്കിലുമാണ്. വ്യാവസായിക ഉല്‍പാദനം ഉയര്‍ത്തുകയെന്ന ലക്ഷ്യമിട്ട് ദേശീയ വ്യവസായിക നയം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആഭ്യന്തര ഉല്‍പാദനത്തിലും കയറ്റുമതിയിലും കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി ഒരു ട്രില്യണ്‍ റിയാല്‍ മുതല്‍ മുടക്കില്‍ എണ്ണൂറിലധികം നിക്ഷേപ അവസരങ്ങള്‍ ഒരുക്കും. സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി പ്രധാനമായും പന്ത്രണ്ട് മേഖകളില്‍ കേന്ദ്രീകരിക്കും. ഒരു ട്രില്യണ്‍ മൂലധനത്തില്‍ എണ്ണൂറിലധികം നിക്ഷേപ അവസരങ്ങള്‍ നയത്തിന്റെ ഭാഗമായി നടപ്പിലാക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വ്യവസായിക ആഭ്യന്തര ഉല്‍പാദനം മൂന്നിരട്ടിയായി വര്‍ധിക്കും. ഒപ്പം വിദേശ കയറ്റുമതി മൂല്യം 557 ബില്യണ്‍ ഡോളറിലെത്തുമെന്നും പദ്ധതി രൂപരേഖ പറയുന്നു.
പദ്ധതി വഴി പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും രാജ്യത്തെ നിക്ഷേപ മൂല്യം ഉയര്‍ത്തുന്നതിനും, നൂതന സാങ്കേതിക ഉല്‍പന്നങ്ങളുടെ കയറ്റുമതി ആറിരട്ടിയായി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. സൗദി ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വ്യവസായിക നയം പ്രഖ്യാപിച്ചത്.ആഗോള വിതരണ ശൃംഖല സുരക്ഷിതമാക്കുക, ലോകത്തിലേക്ക് ഹൈടെക് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി ആഗോളതലത്തിലെ പ്രമുഖ വ്യാവസായിക ശക്തിയായി മാറ്റിയെടുക്കുക എന്നതാണ് സൗദി ലക്ഷ്യം വയ്ക്കുന്നത്.
മാത്രമല്ല, രാജ്യത്തെ 12 നഗരങ്ങളില്‍ വന്‍ വികസനം സാധ്യമാക്കുന്ന 'സൗദി ഡൗണ്‍ടൗണ്‍ കമ്പനി'മുഹമ്മദ് ബിന്‍ സല്‍മാൻ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യമേഖലക്ക് പുതിയ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും തദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതികള്‍ സഹായകമാകും.സ്വകാര്യമേഖലയിലേക്ക് അവസരങ്ങള്‍ എത്തുമ്പോൾ അത് പ്രവാസികൾക്കാണ് കൂടുതൽ പ്രയോജനപ്പെടുക.
മദീന, അല്‍ ഖോബാര്‍, അല്‍ അഹ്‌സ, ബുറൈദ, നജ്‌റാന്‍, ജിസാന്‍, ഹാഇല്‍, അല്‍ബാഹ, അറാര്‍, താഇഫ്, ദൗമത്തുല്‍ ജന്‍ദല്‍, തബൂക്ക് എന്നിവിടങ്ങളില്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം ചതുരശ്ര മീറ്ററില്‍ നഗര വികസനം നടപ്പാക്കുകയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യം.
സ്വകാര്യ മേഖലക്കും നിക്ഷേപകര്‍ക്കും പങ്കാളിത്തം നല്‍കി ചില്ലറ വ്യാപാര സമുച്ചയങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, പാര്‍പ്പിട പദ്ധതികള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് എസ്.ഡി.സി നേതൃത്വം നല്‍കും. സൗദിയുടെ വൈവിധ്യമാര്‍ന്ന പ്രാദേശിക സംസ്കാരങ്ങളില്‍നിന്നും പരമ്ബരാഗത വാസ്തു രീതികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാകും നഗര വികസനം നടപ്പാക്കുക.
വ്യാപാര, നിക്ഷേപ അവസരങ്ങളൊരുക്കി സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിക്കൊണ്ടുള്ള നഗര വികസനം. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ഒരു കോടിയിലേറെ ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശങ്ങള്‍ വിവിധ നഗരങ്ങളിലെ പദ്ധതികള്‍ക്കായി കമ്പനി വികസിപ്പിക്കും.
https://www.facebook.com/Malayalivartha























