തികച്ചും യാദൃച്ഛികമായി ബീച്ചിൽ നിന്ന്കാലങ്ങൾക്ക് മുൻപ് ഒരാൾ മറ്റാർക്കോ അയച്ച ഒരു കത്ത് കുപ്പിയിൽ ഭദ്രമായി അടച്ച നിലയിൽ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യും? അതും തീർത്തും അപരിചിതമായ ഒരു ഭാഷയിലാണ് ആ കത്ത് എഴുതിയിരിക്കുന്നതെങ്കിലോ?ഒരു പക്ഷെ അതൊരു പ്രണയ ലേഖനമാകാം ..അല്ലെങ്കിൽ അതൊരു സഹായാഭ്യത്ഥനയാകാം..അതുമല്ലെങ്കിൽ ഏതോ കടൽക്കൊള്ളക്കാരുടെ കയ്യിൽ നിന്ന് വീണു പോയ നിധിയെ കുറിച്ചുള്ള വിവരമാകാം...എങ്ങനെയും ആ കത്ത് വായിക്കണം എന്നാകും പിന്നെ ആഗ്രഹം
തികച്ചും യാദൃച്ഛികമായി ബീച്ചിൽ നിന്ന് കാലങ്ങൾക്ക് മുൻപ് ഒരാൾ മറ്റാർക്കോ അയച്ച ഒരു കത്ത് കുപ്പിയിൽ ഭദ്രമായി അടച്ച നിലയിൽ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യും? അതും തീർത്തും അപരിചിതമായ ഒരു ഭാഷയിലാണ് ആ കത്ത് എഴുതിയിരിക്കുന്നതെങ്കിലോ?ഒരു പക്ഷെ അതൊരു പ്രണയ ലേഖനമാകാം ..അല്ലെങ്കിൽ അതൊരു സഹായാഭ്യത്ഥനയാകാം..അതുമല്ലെങ്കിൽ ഏതോ കടൽക്കൊള്ളക്കാരുടെ കയ്യിൽ നിന്ന് വീണു പോയ നിധിയെ കുറിച്ചുള്ള വിവരമാകാം...എങ്ങനെയും ആ കത്ത് വായിക്കണം എന്നാകും പിന്നെ ആഗ്രഹം ..50 വർഷം മുൻപ് എഴുതി കുപ്പിയ്ക്കുള്ളിലടച്ച് കടലിലൊഴുക്കിയ ആ കത്തിൽ എഴുതിയിരുന്നത് ഇതാണ്
അവിചാരിതമായി അത്തരത്തിലൊരു കത്ത് കൈയില്‍ കിട്ടിയ ടെയ്‌ലര്‍ ഇവാനോവ് ആ കത്തെഴുതിയ ആളെ തേടി പിടിച്ചു ... 50 കൊല്ലം മുമ്പ് ആ കത്തെഴുതിയത് ക്യാപ്റ്റന്‍ അനാറ്റലി ബോട്‌സാനെന്‍കോ ആയിരുന്നു...അദ്ദേഹത്തിനിപ്പോൾ 86 വയസ്സുണ്ട്
കുട്ടികളുമൊത്ത് അവധിദിനമാഘോഷിക്കാന്‍ ഓഗസ്റ്റ് അഞ്ചിന് അലാസ്കയിലെ ഒരു ബീച്ചിലെത്തിയതായിരുന്നു ടെയ്‌ലര്‍ ഇവാനോവ്. ക്യാമ്പ് ഫയറിനായി വിറക് ശേഖരിക്കുന്നതിനിടെയാണ് കുപ്പിയിൽ ഭദ്രമായി അടച്ച രീതിയിൽ ഒരു കടലാസ്സ് ചുരുൾ അദ്ദേഹത്തിന് കിട്ടിയത് ...
ഉള്ളില്‍ വെള്ളം കയറാത്ത വിധത്തില്‍ കോര്‍ക്ക് കൊണ്ടടച്ച കുപ്പിക്കുള്ളിലാക്കി സന്ദേശങ്ങള്‍ കൈമാറുന്ന പതിവ് പണ്ട് നാവികര്‍ക്കിടയില്‍ പതിവായിരുന്നു......അത്തരത്തിൽ എന്തെങ്കിലും സന്ദേശമായിരിക്കും അതെന്നു ടെയ്‌ലർ ഊഹിച്ചു ...
ടെയ്‌ലറിന്റെ എട്ടുവയസുകാരിയായ മകൾ നിധിശേഖരത്തിലേക്കുള്ള മാര്‍ഗം രേഖപ്പെടുത്തിയ കടല്‍ക്കൊള്ളക്കാരുടെ കുപ്പിയാണോ അതെന്നു ചോദിച്ചതോടെ എല്ലാവര്ക്കും കത്തിലെ ഉള്ളടക്കം എന്തെന്നറിയാൻ ആകാംക്ഷയായി..
ടെയ്‌ലര്‍ കോര്‍ക്ക് വലിച്ചൂരി കടലാസ് കഷണം പുറത്തെടുത്തു. നീലമഷിപ്പേനയിലെഴുതിയ കത്ത് റഷ്യന്‍ ഭാഷയിലേതാണെന്ന് ടെയ്‌ലറിന് മനസിലായി. പക്ഷെ ഭാഷ പഠിച്ചിട്ടില്ലാത്തതിനാൽ കത്തിലെ ഉള്ളടക്കം എന്തെന്ന് പിടികിട്ടിയില്ല ...വീട്ടില്‍ മടങ്ങിയെത്തിയ ടെയ്‌ലര്‍ കുപ്പിയുടേയും കത്തിന്റേയും ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കത്ത് വായിക്കാനറിയാവുന്ന സുഹൃത്തുക്കള്‍ സഹായിക്കണമെന്ന അഭ്യർത്ഥയായിരുന്നു ടെയ്‌ലറിന്റെ പോസ്റ്റിൽ
രാവിലെ ഉറക്കമുണർന്ന അയാളെ കാത്തിരുന്നത് കത്തിന്റെ തര്‍ജമയും അതെഴുതിയ ആളെ കുറിച്ചുള്ള വിവരവുമാണ്. അഞ്ഞൂറിലേറെ പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു
റഷ്യന്‍ കപ്പലായ വിആര്‍എക്‌സ്എഫില്‍ നിന്നുള്ള ആശംസ ആയിരുന്നു കത്തില്‍ കാത്തു എഴുതിയത് കപ്പലിന്റെ ക്യാപ്റ്റൻ ആയിരുന്ന അനാറ്റലി ബോട്‌സാനെന്‍കോ..
1969 ജൂണ്‍ 20 നാണ് കത്തെഴുതിയിരിക്കുന്നത്. കത്ത് ലഭിക്കുന്ന ആള്‍ക്കും വ്‌ളാഡിവൊസ്റ്റോക്-43 ബിആര്‍എക്‌സ്എഫ് സുലാക് കപ്പല്‍ ക്രൂവിനും ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നിട്ടുള്ള ആശംസയായിരുന്നു കത്തിന്റെ ഉള്ളടക്കം... കത്ത് കിട്ടുന്ന ആള്‍ സന്ദേശം വ്‌ളാഡിവൊസ്റ്റോക്-43 ബിആര്‍എക്‌സ്എഫ് കപ്പല്‍ സംഘത്തെ അറിയിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും സന്ദേശത്തിലുണ്ട്. പക്ഷെ ആ സന്ദേശം ഒരാളുടെ കയ്യിലെത്താൻ 50 വർഷമെടുത്തു എന്ന് മാത്രം
ഫെയ്‌സ്ബുക്കിലൂടെ കത്തിന്റെ ചിത്രം കണ്ടതോടെ തന്റെ കൈയക്ഷരമാണെന്ന് 86 കാരനായ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ ബോട്‌സാനെന്‍കോ തിരിച്ചറിഞ്ഞു. കത്തുമായി ക്യാപ്റ്റനെ സന്ദര്‍ശിക്കണമെന്നാണ് ടെയ്‌ലറിന്റെ ആഗ്രഹം. കത്തില്‍ ക്യാപ്റ്റന്‍ കുറിച്ചത് പോലെ അദ്ദേഹത്തിനും ആയുരാരോഗ്യസൗഖ്യം നേരുന്നതായി ടെയ്‌ലർ മാധ്യമങ്ങളോട് പറഞ്ഞു
https://www.facebook.com/Malayalivartha