Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും... അഭിമുഖത്തില്‍ മൈക്ക് ഹസന്‍ രണ്ടാമതും ടോം മൂഡി മൂന്നാമതുമെത്തി; ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനം രവിശാസ്ത്രിക്ക് തുണയായി; അഭിമുഖത്തില്‍ മികച്ച മാര്‍ക്ക് നേടിയാണ് രവിശാസ്ത്രി ഒന്നാമതെത്തിയത്

16 AUGUST 2019 08:59 PM IST
മലയാളി വാര്‍ത്ത

കപില്‍ ദേവിന്റെ മനസ് പോലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും. പരിശീലകനായുള്ള അഭിമുഖത്തിനൊടുവില്‍ കപില്‍ ദേവ് അടങ്ങിയ സെലക്ഷന്‍ സമിതിയാണ് ശാസ്ത്രി തുടരുമെന്ന് പ്രഖ്യാപിച്ചത്. അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയത് രവി ശാസ്ത്രിയാണെന്നും കപില്‍ ദേവ് വ്യക്തമാക്കി. അഭിമുഖത്തില്‍ മൈക്ക് ഹസന്‍ രണ്ടാമതും ടോം മൂഡി മൂന്നാമതുമെത്തി.

ഇന്ന് നടന്ന അഭിമുഖത്തിനൊടുവില്‍ മുംബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കപില്‍ ദേവ് പ്രഖ്യാപനം നടത്തിയത്. മുന്‍ നായകന്‍ കപില്‍ ദേവ് അധ്യക്ഷനായ ഉപദേശക സമിതിയാണു കോച്ചിനെ തെരഞ്ഞെടുത്തത്. കപില്‍ ദേവിനെ കൂടാതെ സമിതി അംഗങ്ങളായ അംശുമാന്‍ ഗെയ്ക്വാദ്, വനിതാ ക്രിക്കറ്റ് ടീം മുന്‍ നായികയും കോച്ചുമായ ശാന്താ രാമസ്വാമി എന്നിവരാണ് അഭിമുഖം നടത്തിയത്. രവി ശാസ്ത്രി ഉള്‍പ്പെടെ ആറു പേരുടെ അന്തിമ പട്ടിക ബി.സി.സി.ഐയുടെ ഇടക്കാല സമിതി പുറത്തുവിട്ടിരുന്നു.

2019 ലോകകപ്പോടെ രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചിരുന്നുവെങ്കിലും വിന്‍ഡീസ് പര്യടനത്തിനൂടെ ശാസ്ത്രിക്ക് കാലാവധി നീട്ടി നല്‍കുകയായിരുന്നു. 2017 ലാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി നിയമിതനായത്. 2015 ലോകകപ്പില്‍ ടീം ഡയറക്ടറായി പ്രവര്‍ത്തിച്ചുള്ള പരിചയവും മുഖ്യ പരിശീകനാകാന്‍ ശാസ്ത്രിയെ തുണച്ചു. ശാസ്ത്രിയുടെ കാലയളവില്‍ ഇന്ത്യന്‍ ടീം ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിരുന്നു. ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും സെമിയില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട് പുറത്താകുകയായിരുന്നു. 
രവി ശാസ്ത്രി, ടോം മൂഡി, മൈക്ക് ഹെസന്‍, ഫില്‍ സിമ്മണ്‍സ്, ലാല്‍ചന്ദ് രാജ്പുത്, റോബിന്‍ സിങ് എന്നിവരാണു പട്ടികയിലുണ്ടായിരുന്നത്. ശാസ്ത്രി ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റിന്‍ഡീസ് പര്യടനത്തിലാണ്. ഹെസന്‍, രാജ്പുത്, റോബിന്‍ സിങ് എന്നിവര്‍ നേരിട്ട് അഭിമുഖത്തിനെത്തും. ടോം മൂഡിയും സിമ്മണ്‍സും വീഡിയോ കോണ്‍ഫെറന്‍സിലൂടെ അഭിമുഖത്തില്‍ പങ്കെടുക്കും. 

ഓസ്‌ട്രേലിയന്‍ താരമായിരുന്ന മൂഡിക്കു രാജ്യാന്തര ടീമുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുണ്ട്. ശ്രീലങ്കയെയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സ് ഇലവനെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും അദ്ദേഹം പരിശീലിപ്പിച്ചു. ന്യൂസിലന്‍ഡ്, പഞ്ചാബ് കിങ്‌സ് ഇലവന്‍ എന്നിവരുടെ പരിശീലനകനായ ശേഷമാണു ഹെസനെത്തുന്നത്. ന്യൂസിലന്‍ഡിനെ ആറു വര്‍ഷം പരിശീലിപ്പിക്കാനായി. 2015 ലോകകപ്പില്‍ ന്യൂസിലന്‍ഡ് റണ്ണര്‍ അപ്പായത് അദ്ദേഹത്തിന്റെ മികവിലാണ്. ഇംഗ്ലണ്ടിനെതിരേ 2018 ല്‍ ടെസ്റ്റ് പരമ്പര നേടിയതും ഹെസന്റെ നേട്ടമാണ്. ബംഗ്ലാദേശ് ടീമിന്റെ കോച്ച് സ്ഥാനത്തേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. ബംഗ്ലാദേശ് സ്റ്റീവ് റോഡ്‌സിന്റെ പിന്‍ഗാമിയെ തേടിക്കൊണ്ടിരിക്കുകയാണ്. വെസ്റ്റിന്‍ഡീസിന്റെ മുന്‍ ഓപ്പണര്‍ ഫില്‍ സിമ്മണ്‍സ് കഴിഞ്ഞ ജൂണ്‍ വരെ അഫ്ഗാനിസ്ഥാന്‍ ടീം കോച്ചായിരുന്നു. 

വിന്‍ഡീസ് 2016 ലെ ട്വന്റി20 ലോകകപ്പ് നേടിയതു സിമ്മണ്‍സിന്റെ പരിശീലന മികവിലാണ്. ഏറെ നാള്‍ അയര്‍ലന്‍ഡ് ടീമിനെയും പരിശീലിപ്പിച്ചു. നായകന്‍ വിരാട് കോഹ്ലി ശാസ്ത്രിക്കു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശാസ്ത്രിയെ നിലനിര്‍ത്തിയാല്‍ ഒപ്പമുള്ളവര്‍ക്കും മാറ്റമുണ്ടാകില്ലെന്നാണു സുചന. സഞ്ജയ് ബാംഗര്‍ (ബാറ്റിങ് കോച്ച്), ഭാരത് അരുണ്‍ (ബൗളിങ് കോച്ച്), ആര്‍. ശ്രീധര്‍ (ഫീല്‍ഡിങ് കോച്ച്) എന്നിവരാണു ശാസ്ത്രിയുടെ സഹായികള്‍. എല്ലാവരുടെയും കരാര്‍ കാലാവധി 45 ദിവസം നീട്ടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജോണ്ടി റോഡ്‌സ് എത്തിയാല്‍ ആര്‍. ശ്രീധറിന്റെ സ്ഥാനം തെറിക്കും. സഞ്ജയ് ബാംഗറിനൊപ്പം മത്സരിക്കാന്‍ മുന്‍ താരങ്ങളായ പ്രവീണ്‍ ആംറെ, വിക്രം റാത്തോഡ്, ജെ. അരുണ്‍ കുമാര്‍ എന്നിവരുണ്ട്. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കോച്ചായ ആംറെ നിലവില്‍ യു.എസ്. ടീമിന്റെ ബാറ്റിങ് കണ്‍ള്‍ട്ടന്റാണ്. 2016 ല്‍ ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു റാത്തോഡ്. ഹിമാചല്‍ പ്രദേശ്, പുതുച്ചേരി ടീമുകളുടെ കോച്ചായിരുന്നു അരുണ്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (12 minutes ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (12 minutes ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (24 minutes ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (30 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (37 minutes ago)

ആഘോഷവുമായി രാജ്യം  (44 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (48 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (1 hour ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (1 hour ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (8 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (8 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends