Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും... അഭിമുഖത്തില്‍ മൈക്ക് ഹസന്‍ രണ്ടാമതും ടോം മൂഡി മൂന്നാമതുമെത്തി; ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനം രവിശാസ്ത്രിക്ക് തുണയായി; അഭിമുഖത്തില്‍ മികച്ച മാര്‍ക്ക് നേടിയാണ് രവിശാസ്ത്രി ഒന്നാമതെത്തിയത്

16 AUGUST 2019 08:59 PM IST
മലയാളി വാര്‍ത്ത

കപില്‍ ദേവിന്റെ മനസ് പോലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും. പരിശീലകനായുള്ള അഭിമുഖത്തിനൊടുവില്‍ കപില്‍ ദേവ് അടങ്ങിയ സെലക്ഷന്‍ സമിതിയാണ് ശാസ്ത്രി തുടരുമെന്ന് പ്രഖ്യാപിച്ചത്. അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയത് രവി ശാസ്ത്രിയാണെന്നും കപില്‍ ദേവ് വ്യക്തമാക്കി. അഭിമുഖത്തില്‍ മൈക്ക് ഹസന്‍ രണ്ടാമതും ടോം മൂഡി മൂന്നാമതുമെത്തി.

ഇന്ന് നടന്ന അഭിമുഖത്തിനൊടുവില്‍ മുംബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കപില്‍ ദേവ് പ്രഖ്യാപനം നടത്തിയത്. മുന്‍ നായകന്‍ കപില്‍ ദേവ് അധ്യക്ഷനായ ഉപദേശക സമിതിയാണു കോച്ചിനെ തെരഞ്ഞെടുത്തത്. കപില്‍ ദേവിനെ കൂടാതെ സമിതി അംഗങ്ങളായ അംശുമാന്‍ ഗെയ്ക്വാദ്, വനിതാ ക്രിക്കറ്റ് ടീം മുന്‍ നായികയും കോച്ചുമായ ശാന്താ രാമസ്വാമി എന്നിവരാണ് അഭിമുഖം നടത്തിയത്. രവി ശാസ്ത്രി ഉള്‍പ്പെടെ ആറു പേരുടെ അന്തിമ പട്ടിക ബി.സി.സി.ഐയുടെ ഇടക്കാല സമിതി പുറത്തുവിട്ടിരുന്നു.

2019 ലോകകപ്പോടെ രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചിരുന്നുവെങ്കിലും വിന്‍ഡീസ് പര്യടനത്തിനൂടെ ശാസ്ത്രിക്ക് കാലാവധി നീട്ടി നല്‍കുകയായിരുന്നു. 2017 ലാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി നിയമിതനായത്. 2015 ലോകകപ്പില്‍ ടീം ഡയറക്ടറായി പ്രവര്‍ത്തിച്ചുള്ള പരിചയവും മുഖ്യ പരിശീകനാകാന്‍ ശാസ്ത്രിയെ തുണച്ചു. ശാസ്ത്രിയുടെ കാലയളവില്‍ ഇന്ത്യന്‍ ടീം ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിരുന്നു. ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും സെമിയില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട് പുറത്താകുകയായിരുന്നു. 
രവി ശാസ്ത്രി, ടോം മൂഡി, മൈക്ക് ഹെസന്‍, ഫില്‍ സിമ്മണ്‍സ്, ലാല്‍ചന്ദ് രാജ്പുത്, റോബിന്‍ സിങ് എന്നിവരാണു പട്ടികയിലുണ്ടായിരുന്നത്. ശാസ്ത്രി ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റിന്‍ഡീസ് പര്യടനത്തിലാണ്. ഹെസന്‍, രാജ്പുത്, റോബിന്‍ സിങ് എന്നിവര്‍ നേരിട്ട് അഭിമുഖത്തിനെത്തും. ടോം മൂഡിയും സിമ്മണ്‍സും വീഡിയോ കോണ്‍ഫെറന്‍സിലൂടെ അഭിമുഖത്തില്‍ പങ്കെടുക്കും. 

ഓസ്‌ട്രേലിയന്‍ താരമായിരുന്ന മൂഡിക്കു രാജ്യാന്തര ടീമുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുണ്ട്. ശ്രീലങ്കയെയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സ് ഇലവനെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും അദ്ദേഹം പരിശീലിപ്പിച്ചു. ന്യൂസിലന്‍ഡ്, പഞ്ചാബ് കിങ്‌സ് ഇലവന്‍ എന്നിവരുടെ പരിശീലനകനായ ശേഷമാണു ഹെസനെത്തുന്നത്. ന്യൂസിലന്‍ഡിനെ ആറു വര്‍ഷം പരിശീലിപ്പിക്കാനായി. 2015 ലോകകപ്പില്‍ ന്യൂസിലന്‍ഡ് റണ്ണര്‍ അപ്പായത് അദ്ദേഹത്തിന്റെ മികവിലാണ്. ഇംഗ്ലണ്ടിനെതിരേ 2018 ല്‍ ടെസ്റ്റ് പരമ്പര നേടിയതും ഹെസന്റെ നേട്ടമാണ്. ബംഗ്ലാദേശ് ടീമിന്റെ കോച്ച് സ്ഥാനത്തേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. ബംഗ്ലാദേശ് സ്റ്റീവ് റോഡ്‌സിന്റെ പിന്‍ഗാമിയെ തേടിക്കൊണ്ടിരിക്കുകയാണ്. വെസ്റ്റിന്‍ഡീസിന്റെ മുന്‍ ഓപ്പണര്‍ ഫില്‍ സിമ്മണ്‍സ് കഴിഞ്ഞ ജൂണ്‍ വരെ അഫ്ഗാനിസ്ഥാന്‍ ടീം കോച്ചായിരുന്നു. 

വിന്‍ഡീസ് 2016 ലെ ട്വന്റി20 ലോകകപ്പ് നേടിയതു സിമ്മണ്‍സിന്റെ പരിശീലന മികവിലാണ്. ഏറെ നാള്‍ അയര്‍ലന്‍ഡ് ടീമിനെയും പരിശീലിപ്പിച്ചു. നായകന്‍ വിരാട് കോഹ്ലി ശാസ്ത്രിക്കു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശാസ്ത്രിയെ നിലനിര്‍ത്തിയാല്‍ ഒപ്പമുള്ളവര്‍ക്കും മാറ്റമുണ്ടാകില്ലെന്നാണു സുചന. സഞ്ജയ് ബാംഗര്‍ (ബാറ്റിങ് കോച്ച്), ഭാരത് അരുണ്‍ (ബൗളിങ് കോച്ച്), ആര്‍. ശ്രീധര്‍ (ഫീല്‍ഡിങ് കോച്ച്) എന്നിവരാണു ശാസ്ത്രിയുടെ സഹായികള്‍. എല്ലാവരുടെയും കരാര്‍ കാലാവധി 45 ദിവസം നീട്ടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജോണ്ടി റോഡ്‌സ് എത്തിയാല്‍ ആര്‍. ശ്രീധറിന്റെ സ്ഥാനം തെറിക്കും. സഞ്ജയ് ബാംഗറിനൊപ്പം മത്സരിക്കാന്‍ മുന്‍ താരങ്ങളായ പ്രവീണ്‍ ആംറെ, വിക്രം റാത്തോഡ്, ജെ. അരുണ്‍ കുമാര്‍ എന്നിവരുണ്ട്. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കോച്ചായ ആംറെ നിലവില്‍ യു.എസ്. ടീമിന്റെ ബാറ്റിങ് കണ്‍ള്‍ട്ടന്റാണ്. 2016 ല്‍ ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു റാത്തോഡ്. ഹിമാചല്‍ പ്രദേശ്, പുതുച്ചേരി ടീമുകളുടെ കോച്ചായിരുന്നു അരുണ്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (7 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends