Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും... അഭിമുഖത്തില്‍ മൈക്ക് ഹസന്‍ രണ്ടാമതും ടോം മൂഡി മൂന്നാമതുമെത്തി; ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനം രവിശാസ്ത്രിക്ക് തുണയായി; അഭിമുഖത്തില്‍ മികച്ച മാര്‍ക്ക് നേടിയാണ് രവിശാസ്ത്രി ഒന്നാമതെത്തിയത്

16 AUGUST 2019 08:59 PM IST
മലയാളി വാര്‍ത്ത

കപില്‍ ദേവിന്റെ മനസ് പോലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും. പരിശീലകനായുള്ള അഭിമുഖത്തിനൊടുവില്‍ കപില്‍ ദേവ് അടങ്ങിയ സെലക്ഷന്‍ സമിതിയാണ് ശാസ്ത്രി തുടരുമെന്ന് പ്രഖ്യാപിച്ചത്. അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയത് രവി ശാസ്ത്രിയാണെന്നും കപില്‍ ദേവ് വ്യക്തമാക്കി. അഭിമുഖത്തില്‍ മൈക്ക് ഹസന്‍ രണ്ടാമതും ടോം മൂഡി മൂന്നാമതുമെത്തി.

ഇന്ന് നടന്ന അഭിമുഖത്തിനൊടുവില്‍ മുംബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കപില്‍ ദേവ് പ്രഖ്യാപനം നടത്തിയത്. മുന്‍ നായകന്‍ കപില്‍ ദേവ് അധ്യക്ഷനായ ഉപദേശക സമിതിയാണു കോച്ചിനെ തെരഞ്ഞെടുത്തത്. കപില്‍ ദേവിനെ കൂടാതെ സമിതി അംഗങ്ങളായ അംശുമാന്‍ ഗെയ്ക്വാദ്, വനിതാ ക്രിക്കറ്റ് ടീം മുന്‍ നായികയും കോച്ചുമായ ശാന്താ രാമസ്വാമി എന്നിവരാണ് അഭിമുഖം നടത്തിയത്. രവി ശാസ്ത്രി ഉള്‍പ്പെടെ ആറു പേരുടെ അന്തിമ പട്ടിക ബി.സി.സി.ഐയുടെ ഇടക്കാല സമിതി പുറത്തുവിട്ടിരുന്നു.

2019 ലോകകപ്പോടെ രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചിരുന്നുവെങ്കിലും വിന്‍ഡീസ് പര്യടനത്തിനൂടെ ശാസ്ത്രിക്ക് കാലാവധി നീട്ടി നല്‍കുകയായിരുന്നു. 2017 ലാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി നിയമിതനായത്. 2015 ലോകകപ്പില്‍ ടീം ഡയറക്ടറായി പ്രവര്‍ത്തിച്ചുള്ള പരിചയവും മുഖ്യ പരിശീകനാകാന്‍ ശാസ്ത്രിയെ തുണച്ചു. ശാസ്ത്രിയുടെ കാലയളവില്‍ ഇന്ത്യന്‍ ടീം ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിരുന്നു. ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും സെമിയില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട് പുറത്താകുകയായിരുന്നു. 
രവി ശാസ്ത്രി, ടോം മൂഡി, മൈക്ക് ഹെസന്‍, ഫില്‍ സിമ്മണ്‍സ്, ലാല്‍ചന്ദ് രാജ്പുത്, റോബിന്‍ സിങ് എന്നിവരാണു പട്ടികയിലുണ്ടായിരുന്നത്. ശാസ്ത്രി ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റിന്‍ഡീസ് പര്യടനത്തിലാണ്. ഹെസന്‍, രാജ്പുത്, റോബിന്‍ സിങ് എന്നിവര്‍ നേരിട്ട് അഭിമുഖത്തിനെത്തും. ടോം മൂഡിയും സിമ്മണ്‍സും വീഡിയോ കോണ്‍ഫെറന്‍സിലൂടെ അഭിമുഖത്തില്‍ പങ്കെടുക്കും. 

ഓസ്‌ട്രേലിയന്‍ താരമായിരുന്ന മൂഡിക്കു രാജ്യാന്തര ടീമുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുണ്ട്. ശ്രീലങ്കയെയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സ് ഇലവനെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും അദ്ദേഹം പരിശീലിപ്പിച്ചു. ന്യൂസിലന്‍ഡ്, പഞ്ചാബ് കിങ്‌സ് ഇലവന്‍ എന്നിവരുടെ പരിശീലനകനായ ശേഷമാണു ഹെസനെത്തുന്നത്. ന്യൂസിലന്‍ഡിനെ ആറു വര്‍ഷം പരിശീലിപ്പിക്കാനായി. 2015 ലോകകപ്പില്‍ ന്യൂസിലന്‍ഡ് റണ്ണര്‍ അപ്പായത് അദ്ദേഹത്തിന്റെ മികവിലാണ്. ഇംഗ്ലണ്ടിനെതിരേ 2018 ല്‍ ടെസ്റ്റ് പരമ്പര നേടിയതും ഹെസന്റെ നേട്ടമാണ്. ബംഗ്ലാദേശ് ടീമിന്റെ കോച്ച് സ്ഥാനത്തേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. ബംഗ്ലാദേശ് സ്റ്റീവ് റോഡ്‌സിന്റെ പിന്‍ഗാമിയെ തേടിക്കൊണ്ടിരിക്കുകയാണ്. വെസ്റ്റിന്‍ഡീസിന്റെ മുന്‍ ഓപ്പണര്‍ ഫില്‍ സിമ്മണ്‍സ് കഴിഞ്ഞ ജൂണ്‍ വരെ അഫ്ഗാനിസ്ഥാന്‍ ടീം കോച്ചായിരുന്നു. 

വിന്‍ഡീസ് 2016 ലെ ട്വന്റി20 ലോകകപ്പ് നേടിയതു സിമ്മണ്‍സിന്റെ പരിശീലന മികവിലാണ്. ഏറെ നാള്‍ അയര്‍ലന്‍ഡ് ടീമിനെയും പരിശീലിപ്പിച്ചു. നായകന്‍ വിരാട് കോഹ്ലി ശാസ്ത്രിക്കു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശാസ്ത്രിയെ നിലനിര്‍ത്തിയാല്‍ ഒപ്പമുള്ളവര്‍ക്കും മാറ്റമുണ്ടാകില്ലെന്നാണു സുചന. സഞ്ജയ് ബാംഗര്‍ (ബാറ്റിങ് കോച്ച്), ഭാരത് അരുണ്‍ (ബൗളിങ് കോച്ച്), ആര്‍. ശ്രീധര്‍ (ഫീല്‍ഡിങ് കോച്ച്) എന്നിവരാണു ശാസ്ത്രിയുടെ സഹായികള്‍. എല്ലാവരുടെയും കരാര്‍ കാലാവധി 45 ദിവസം നീട്ടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജോണ്ടി റോഡ്‌സ് എത്തിയാല്‍ ആര്‍. ശ്രീധറിന്റെ സ്ഥാനം തെറിക്കും. സഞ്ജയ് ബാംഗറിനൊപ്പം മത്സരിക്കാന്‍ മുന്‍ താരങ്ങളായ പ്രവീണ്‍ ആംറെ, വിക്രം റാത്തോഡ്, ജെ. അരുണ്‍ കുമാര്‍ എന്നിവരുണ്ട്. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കോച്ചായ ആംറെ നിലവില്‍ യു.എസ്. ടീമിന്റെ ബാറ്റിങ് കണ്‍ള്‍ട്ടന്റാണ്. 2016 ല്‍ ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു റാത്തോഡ്. ഹിമാചല്‍ പ്രദേശ്, പുതുച്ചേരി ടീമുകളുടെ കോച്ചായിരുന്നു അരുണ്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (2 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (2 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (3 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (3 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (3 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (4 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (7 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (7 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (7 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (7 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (8 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (9 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (9 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (9 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (10 hours ago)

Malayali Vartha Recommends