Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്‍...


വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്...സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി..


55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...


ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..

അനന്തപത്മനാഭന്റെ നേട്ടം കേരളത്തിന്റെയും; ഐ.സി.സി പനാലില്‍ എത്തുന്ന നാലമത്തെ മലയാളി അമ്പയര്‍; ഭാഗ്യം തുണച്ചിരുന്നെങ്കില്‍ ഇന്ത്യക്കുവേണ്ടി കളിക്കേണ്ടിയിരുന്ന ആദ്യ മലയാളി താരം; നിര്‍ഭാഗ്യവും ക്രിക്കറ്റിലെ രാഷ്ട്രീയവും അവസരം തട്ടിത്തെറിപ്പിച്ചു; കേരളത്തിന്റെ സ്വന്തം അനില്‍ കുംബ്ലെ

11 AUGUST 2020 04:17 PM IST
മലയാളി വാര്‍ത്ത

ഭാഗ്യം തുണച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ രാജ്യത്തിന് വേണ്ടി കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരമാകുമായിരുന്ന അനന്തപത്മനാഭന്‍. എന്നിരുന്നാലും വര്‍ഷങ്ങള്‍ക്ക് ശേഷം അദേഹം മറ്റൊരു നേട്ടം കൈവരിച്ചു. ഐ.സി.സിയുടെ അന്താരാഷ്ട്ര അമ്പയര്‍മാരുടെ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാലമത്തെ മലയാളിയായിരിക്കുകയാണ് അദ്ദേഹം. അമ്പയര്‍മാരുടെ പാനലിലേക്ക് ഇന്ത്യയില്‍ നിന്ന് നാല് അമ്പയര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതില്‍ ഒരു പേര് അനന്തപത്മനാഭന്റേതാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അമ്പയറുടെ വേഷത്തിലേക്ക് റോള്‍ മാറിയ അനന്തപത്മനാഭന്‍ ഒരു സ്വപ്‌നസാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണിപ്പോള്‍. ഇന്ത്യന്‍ ജഴ്‌സിയില്‍ ഒരു അന്താരാഷ്ട്ര മത്സരം എന്നത് സ്വപ്‌നമായി അവശേഷിച്ചെങ്കിലും അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള അവസരമാണ് ഇപ്പോള്‍ മലയാളി അമ്പയര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

1998 മാര്‍ച്ചില്‍ ജംഷഡ്പുരിലെ കീനന്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യ എ ടീമും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാകില്ല. അന്ന് ഓസീസിന്റെ സൂപ്പര്‍ താരങ്ങളായ സ്റ്റീവ് വോ, ഡാരെന്‍ ലേമാന്‍, റിക്കി പോണ്ടിങ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയത് മലയാളി ലെഗ് സ്പിന്നറായിരുന്നു അനന്തപത്മനാഭനായിരുന്നു. അതു മാത്രമല്ല, പാകിസ്താനെതിരേ കൊച്ചിയില്‍ പുറത്താക്കിയത് അഞ്ചു ബാറ്റ്‌സ്മാന്‍മാരെ. 1997-98ല്‍ നടന്ന ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യന്‍ സീനിയേഴ്‌സ് ടീമിന്റെ അഞ്ചു താരങ്ങള്‍ മലയാളി ലെഗ് സ്പിന്നര്‍ക്ക്മുന്നില്‍ വീണു. എന്നിട്ടും അനന്തപത്മനാഭന് ഇന്ത്യന്‍ ജഴ്‌സി അണിയാനുള്ള ഭാഗ്യമുണ്ടായില്ല. ചലഞ്ചര്‍ ട്രോഫിയിലെ പ്രകടനം കണ്ട് കേരളാ താരം ഇന്ത്യക്കായി അരങ്ങേറുമെന്ന് ഓരോ മലയാളിയും പ്രതീക്ഷിച്ചു. എന്നാല്‍ മുംബൈക്കാരനായ സായ്രാജ് ബഹുതുലെ അനന്തപത്മനാഭനെ മറികടന്ന് ഇന്ത്യന്‍ ടീമിലെത്തി. മെച്ചപ്പെട്ട ബാറ്റ്‌സ്മാനെന്ന ആനുകൂല്യത്തില്‍ ബഹുതുലെ മലയാളി താരത്തെ പിന്നിലാക്കുകയായിരുന്നെന്ന് മുഖ്യ സെലക്ടറായിരുന്ന രമാകാന്ത് ദേശായ് പിന്നീട് വെളിപ്പെടുത്തി. എന്നാല്‍ ഇതിലൊന്നും ഒരിക്കലും പരിഭവം കാണിച്ചില്ല ഈ മലയാളി താരം.

അനില്‍ കുംബ്ലെ എന്ന ഇതിഹാസ സ്പിന്നര്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായതും ഇന്ത്യന്‍ ടീമിലേക്കുള്ള അനന്തപത്മനാഭന്റെ വഴിയിലെ തടസ്സമായിരുന്നു. കുംബ്ലെയും അനന്തപത്മനാഭനും ഒരേ സമയത്ത് കളി തുടങ്ങിയവരാണ്. ഒരിന്നിങ്‌സില്‍ പത്തു വിക്കറ്റ് നേടി കുംബ്ലെ ചരിത്രമെഴുതിയതോടെ മലയാളി താരം എന്നെന്നേക്കുമായി തഴയപ്പെട്ടു. പക്ഷേ അതില്‍ കുംബ്ലെയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം മികച്ച രീതിയില്‍ കളിച്ചതിനാലാണ് അവസരങ്ങള്‍ ലഭിച്ചതെന്നും അനന്തപത്മനാഭന്‍ പറയുന്നു. നിര്‍ഭാഗ്യവും ക്രിക്കറ്റിലെ രാഷ്ട്രീയവുമാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി ഇല്ലാതാക്കിയതെന്ന് കളിക്കുന്ന കാലം മുതല്‍ ഇപ്പോഴും കേള്‍ക്കുന്ന കാര്യമാണെന്നും എന്നാല്‍ തനിക്ക് അങ്ങനെ ഒരിക്കല്‍പോലും തോന്നിയിട്ടില്ലെന്നും അനന്തപത്മനാഭന്‍ ചൂണ്ടിക്കാട്ടുന്നു. 'നമുക്കുള്ളതാണെങ്കില്‍ അതു നമുക്കുതന്നെ കിട്ടും എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ക്രിക്കറ്റ് താരമെന്ന നിലയില്‍ അന്താരാഷ്ട്ര മത്സരം കളിക്കാനായില്ലെങ്കിലും അമ്പയര്‍ എന്ന നിലയില്‍ ഞാന്‍ ഒരു അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കാന്‍ പോകുകയാണ്. അതിന്റെ ത്രില്ലില്ലാണ് ഇപ്പോഴുള്ളത്. ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്.'

അമ്പയറിങ് തുടങ്ങിയിട്ട് 14 വര്‍ഷമായെന്നും ഇങ്ങനെയൊരു സന്തോഷവാര്‍ത്ത പ്രതീക്ഷിച്ചിരുന്നതായും അനന്തപത്മനാഭന്‍ പറയുന്നു. '14 വര്‍ഷമായി അമ്പയറാണ്. ഇത്രയും വര്‍ഷങ്ങളില്‍ അമ്പയറിങ് നന്നായിട്ടു തന്നെയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ഈ സന്തോഷവാര്‍ത്ത പ്രതീക്ഷിച്ചിരുന്നതാണ്. ബി.സി.സി.ഐയ്ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുണ്ട്. നിതിന്‍ മേനോന്‍ എലൈറ്റ് പാനലിലേക്ക് പോയപ്പോള്‍ അന്താരാഷ്ട്ര അമ്പയര്‍മാരുടെ പാനലില്‍ ഒഴിവു വന്നു. ആ ഒഴിവിലേക്ക് എന്നെ പരിഗണിച്ചതില്‍ അഭിമാനമുണ്ട്.' അനന്തപത്മനാഭന്‍ പറയുന്നു. അമ്പയറിങ്ങില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനോട് അനന്തപത്മനാഭന് എതിര്‍പ്പൊന്നുമില്ല. ഒരു മത്സരത്തിലും നമ്മുടെ തെറ്റുകൊണ്ട് ഒരു ടീം തോല്‍ക്കാന്‍ പാടില്ല എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ സാങ്കേതിക വിദ്യയിലൂടെ പരിഹരിക്കാം. ഒരിക്കലും തെറ്റു സംഭവിക്കില്ല എന്ന് അമ്പയര്‍ക്ക് ആശ്വസിക്കാം.

ഐ.സി.സിയുടെ രാജ്യാന്തര അമ്പയര്‍മാരുടെ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മലയാളിയാണ് അനന്തപത്മനാഭന്‍. ഇതിനു മുമ്പ് തിരുവനന്തപുരത്ത് നിന്നുള്ള ജോസ് കുരിശിങ്കില്‍, കോഴിക്കോട്ടുകാരനായ കെ.എന്‍ രാഘവന്‍, എറണാകുളം സ്വദേശിയായ എസ് ദണ്ഡപാണി എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്. ഏറെക്കാലം കേരള ടീമിന്റെ ബൗളിങ് ആക്രമണത്തിന്റെ നട്ടെല്ലായിരുന്ന താരം 344 ഫസ്റ്റ് ക്ലാസ് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ബാറ്റിങ്ങിലും മികവ് തെളിയിച്ച മലയാളി താരത്തിന്റെ അക്കൗണ്ടില്‍ ഒരു ഇരട്ട സെഞ്ചുറിയുമുണ്ട്. ഒപ്പം കേരളത്തിനായി രഞ്ജിയില്‍ 2000 റണ്‍സും 200 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും അനന്തപത്മനാഭന് സ്വന്തം.

തിരുവനന്തപുരം സ്വദേശിയായ അനന്തപത്മനാഭന്‍ ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും അംപയറായിട്ടുണ്ട്. ഇതുവരെ 61 ട്വന്റി20 മത്സങ്ങള്‍ നിയന്ത്രിച്ചു. 58 ഫസ്റ്റ് ക്ലാസ്, 27 ലിസ്റ്റ് എ മത്സരങ്ങളിലും അംപയറായി. 2005-06 സീസണില്‍ ദേശീയ ജൂനിയര്‍ സെലക്ഷന്‍ സമിതി അംഗവുമായി. 2007ല്‍ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ലെവല്‍-2 കോച്ചിങ് പരീക്ഷയും പാസായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് ഉത്തരവ് ഇറങ്ങി  (2 minutes ago)

വൈദേകം റിസോര്‍ട്ട് വിവാദം: പാര്‍ട്ടി നേതൃത്വത്തോടുള്ള അമര്‍ഷം പ്രകടമാക്കി ഇ.പി ജയരാജന്‍  (2 hours ago)

ഞാന്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാല്‍ മതി  (2 hours ago)

പ്രധാനമന്ത്രി ഇന്ത്യന്‍ വനിതാ ലോകകപ്പ് ടീമിനെ ആദരിക്കും  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹെഡ് മാസ്റ്റര്‍ അറസ്റ്റില്‍  (2 hours ago)

റാപ്പര്‍ വേടന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി കോടതി: വിദേശ ഷോകളില്‍ പങ്കെടുക്കാന്‍ റാപ്പര്‍ വേടന് ഹൈക്കോടതി അനുമതി നല്‍കി  (3 hours ago)

ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍; സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാര്‍ഗരേഖ പുറത്തിറക്കി  (3 hours ago)

എംഎല്‍എയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

വലിയ ദുരന്തത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടെങ്കിലും അതോടെ എന്റെ ജീവിതം ദുരിതത്തിലായി  (4 hours ago)

നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ നിലവിൽവന്നു...  (4 hours ago)

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...  (4 hours ago)

പാകിസ്ഥാന്‍ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുവെന്ന് ആരോപിച്ച് ട്രംപ്  (5 hours ago)

കേരളത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭം ഒരു ആഗോള മാതൃക: ശ്രീലങ്കന്‍ ടൂറിസം വിദഗ്ധ...  (5 hours ago)

മനുഷ്യരുടെ ബ്രെയിന്‍ മാപ്പിംഗ് ഐഐടിഎം പുറത്തിറക്കും: ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായകം: ആര്‍ജിസിബി ആതിഥേയത്വം വഹിച്ച ഐഎഎന്‍ സമ്മേളനം സമാപിച്ചു...  (5 hours ago)

ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു: ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍; സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാര്‍ഗരേഖ പുറത്തിറക്കി...  (5 hours ago)

Malayali Vartha Recommends