Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

അനന്തപത്മനാഭന്റെ നേട്ടം കേരളത്തിന്റെയും; ഐ.സി.സി പനാലില്‍ എത്തുന്ന നാലമത്തെ മലയാളി അമ്പയര്‍; ഭാഗ്യം തുണച്ചിരുന്നെങ്കില്‍ ഇന്ത്യക്കുവേണ്ടി കളിക്കേണ്ടിയിരുന്ന ആദ്യ മലയാളി താരം; നിര്‍ഭാഗ്യവും ക്രിക്കറ്റിലെ രാഷ്ട്രീയവും അവസരം തട്ടിത്തെറിപ്പിച്ചു; കേരളത്തിന്റെ സ്വന്തം അനില്‍ കുംബ്ലെ

11 AUGUST 2020 04:17 PM IST
മലയാളി വാര്‍ത്ത

ഭാഗ്യം തുണച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ രാജ്യത്തിന് വേണ്ടി കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരമാകുമായിരുന്ന അനന്തപത്മനാഭന്‍. എന്നിരുന്നാലും വര്‍ഷങ്ങള്‍ക്ക് ശേഷം അദേഹം മറ്റൊരു നേട്ടം കൈവരിച്ചു. ഐ.സി.സിയുടെ അന്താരാഷ്ട്ര അമ്പയര്‍മാരുടെ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാലമത്തെ മലയാളിയായിരിക്കുകയാണ് അദ്ദേഹം. അമ്പയര്‍മാരുടെ പാനലിലേക്ക് ഇന്ത്യയില്‍ നിന്ന് നാല് അമ്പയര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതില്‍ ഒരു പേര് അനന്തപത്മനാഭന്റേതാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അമ്പയറുടെ വേഷത്തിലേക്ക് റോള്‍ മാറിയ അനന്തപത്മനാഭന്‍ ഒരു സ്വപ്‌നസാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണിപ്പോള്‍. ഇന്ത്യന്‍ ജഴ്‌സിയില്‍ ഒരു അന്താരാഷ്ട്ര മത്സരം എന്നത് സ്വപ്‌നമായി അവശേഷിച്ചെങ്കിലും അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള അവസരമാണ് ഇപ്പോള്‍ മലയാളി അമ്പയര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

1998 മാര്‍ച്ചില്‍ ജംഷഡ്പുരിലെ കീനന്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യ എ ടീമും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാകില്ല. അന്ന് ഓസീസിന്റെ സൂപ്പര്‍ താരങ്ങളായ സ്റ്റീവ് വോ, ഡാരെന്‍ ലേമാന്‍, റിക്കി പോണ്ടിങ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയത് മലയാളി ലെഗ് സ്പിന്നറായിരുന്നു അനന്തപത്മനാഭനായിരുന്നു. അതു മാത്രമല്ല, പാകിസ്താനെതിരേ കൊച്ചിയില്‍ പുറത്താക്കിയത് അഞ്ചു ബാറ്റ്‌സ്മാന്‍മാരെ. 1997-98ല്‍ നടന്ന ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യന്‍ സീനിയേഴ്‌സ് ടീമിന്റെ അഞ്ചു താരങ്ങള്‍ മലയാളി ലെഗ് സ്പിന്നര്‍ക്ക്മുന്നില്‍ വീണു. എന്നിട്ടും അനന്തപത്മനാഭന് ഇന്ത്യന്‍ ജഴ്‌സി അണിയാനുള്ള ഭാഗ്യമുണ്ടായില്ല. ചലഞ്ചര്‍ ട്രോഫിയിലെ പ്രകടനം കണ്ട് കേരളാ താരം ഇന്ത്യക്കായി അരങ്ങേറുമെന്ന് ഓരോ മലയാളിയും പ്രതീക്ഷിച്ചു. എന്നാല്‍ മുംബൈക്കാരനായ സായ്രാജ് ബഹുതുലെ അനന്തപത്മനാഭനെ മറികടന്ന് ഇന്ത്യന്‍ ടീമിലെത്തി. മെച്ചപ്പെട്ട ബാറ്റ്‌സ്മാനെന്ന ആനുകൂല്യത്തില്‍ ബഹുതുലെ മലയാളി താരത്തെ പിന്നിലാക്കുകയായിരുന്നെന്ന് മുഖ്യ സെലക്ടറായിരുന്ന രമാകാന്ത് ദേശായ് പിന്നീട് വെളിപ്പെടുത്തി. എന്നാല്‍ ഇതിലൊന്നും ഒരിക്കലും പരിഭവം കാണിച്ചില്ല ഈ മലയാളി താരം.

അനില്‍ കുംബ്ലെ എന്ന ഇതിഹാസ സ്പിന്നര്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായതും ഇന്ത്യന്‍ ടീമിലേക്കുള്ള അനന്തപത്മനാഭന്റെ വഴിയിലെ തടസ്സമായിരുന്നു. കുംബ്ലെയും അനന്തപത്മനാഭനും ഒരേ സമയത്ത് കളി തുടങ്ങിയവരാണ്. ഒരിന്നിങ്‌സില്‍ പത്തു വിക്കറ്റ് നേടി കുംബ്ലെ ചരിത്രമെഴുതിയതോടെ മലയാളി താരം എന്നെന്നേക്കുമായി തഴയപ്പെട്ടു. പക്ഷേ അതില്‍ കുംബ്ലെയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം മികച്ച രീതിയില്‍ കളിച്ചതിനാലാണ് അവസരങ്ങള്‍ ലഭിച്ചതെന്നും അനന്തപത്മനാഭന്‍ പറയുന്നു. നിര്‍ഭാഗ്യവും ക്രിക്കറ്റിലെ രാഷ്ട്രീയവുമാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി ഇല്ലാതാക്കിയതെന്ന് കളിക്കുന്ന കാലം മുതല്‍ ഇപ്പോഴും കേള്‍ക്കുന്ന കാര്യമാണെന്നും എന്നാല്‍ തനിക്ക് അങ്ങനെ ഒരിക്കല്‍പോലും തോന്നിയിട്ടില്ലെന്നും അനന്തപത്മനാഭന്‍ ചൂണ്ടിക്കാട്ടുന്നു. 'നമുക്കുള്ളതാണെങ്കില്‍ അതു നമുക്കുതന്നെ കിട്ടും എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ക്രിക്കറ്റ് താരമെന്ന നിലയില്‍ അന്താരാഷ്ട്ര മത്സരം കളിക്കാനായില്ലെങ്കിലും അമ്പയര്‍ എന്ന നിലയില്‍ ഞാന്‍ ഒരു അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കാന്‍ പോകുകയാണ്. അതിന്റെ ത്രില്ലില്ലാണ് ഇപ്പോഴുള്ളത്. ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്.'

അമ്പയറിങ് തുടങ്ങിയിട്ട് 14 വര്‍ഷമായെന്നും ഇങ്ങനെയൊരു സന്തോഷവാര്‍ത്ത പ്രതീക്ഷിച്ചിരുന്നതായും അനന്തപത്മനാഭന്‍ പറയുന്നു. '14 വര്‍ഷമായി അമ്പയറാണ്. ഇത്രയും വര്‍ഷങ്ങളില്‍ അമ്പയറിങ് നന്നായിട്ടു തന്നെയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ഈ സന്തോഷവാര്‍ത്ത പ്രതീക്ഷിച്ചിരുന്നതാണ്. ബി.സി.സി.ഐയ്ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുണ്ട്. നിതിന്‍ മേനോന്‍ എലൈറ്റ് പാനലിലേക്ക് പോയപ്പോള്‍ അന്താരാഷ്ട്ര അമ്പയര്‍മാരുടെ പാനലില്‍ ഒഴിവു വന്നു. ആ ഒഴിവിലേക്ക് എന്നെ പരിഗണിച്ചതില്‍ അഭിമാനമുണ്ട്.' അനന്തപത്മനാഭന്‍ പറയുന്നു. അമ്പയറിങ്ങില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനോട് അനന്തപത്മനാഭന് എതിര്‍പ്പൊന്നുമില്ല. ഒരു മത്സരത്തിലും നമ്മുടെ തെറ്റുകൊണ്ട് ഒരു ടീം തോല്‍ക്കാന്‍ പാടില്ല എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ സാങ്കേതിക വിദ്യയിലൂടെ പരിഹരിക്കാം. ഒരിക്കലും തെറ്റു സംഭവിക്കില്ല എന്ന് അമ്പയര്‍ക്ക് ആശ്വസിക്കാം.

ഐ.സി.സിയുടെ രാജ്യാന്തര അമ്പയര്‍മാരുടെ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മലയാളിയാണ് അനന്തപത്മനാഭന്‍. ഇതിനു മുമ്പ് തിരുവനന്തപുരത്ത് നിന്നുള്ള ജോസ് കുരിശിങ്കില്‍, കോഴിക്കോട്ടുകാരനായ കെ.എന്‍ രാഘവന്‍, എറണാകുളം സ്വദേശിയായ എസ് ദണ്ഡപാണി എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്. ഏറെക്കാലം കേരള ടീമിന്റെ ബൗളിങ് ആക്രമണത്തിന്റെ നട്ടെല്ലായിരുന്ന താരം 344 ഫസ്റ്റ് ക്ലാസ് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ബാറ്റിങ്ങിലും മികവ് തെളിയിച്ച മലയാളി താരത്തിന്റെ അക്കൗണ്ടില്‍ ഒരു ഇരട്ട സെഞ്ചുറിയുമുണ്ട്. ഒപ്പം കേരളത്തിനായി രഞ്ജിയില്‍ 2000 റണ്‍സും 200 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും അനന്തപത്മനാഭന് സ്വന്തം.

തിരുവനന്തപുരം സ്വദേശിയായ അനന്തപത്മനാഭന്‍ ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും അംപയറായിട്ടുണ്ട്. ഇതുവരെ 61 ട്വന്റി20 മത്സങ്ങള്‍ നിയന്ത്രിച്ചു. 58 ഫസ്റ്റ് ക്ലാസ്, 27 ലിസ്റ്റ് എ മത്സരങ്ങളിലും അംപയറായി. 2005-06 സീസണില്‍ ദേശീയ ജൂനിയര്‍ സെലക്ഷന്‍ സമിതി അംഗവുമായി. 2007ല്‍ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ലെവല്‍-2 കോച്ചിങ് പരീക്ഷയും പാസായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഫിഡൻസ് റോയിയെ കൊന്നത്..? ഒന്നര മണിക്കൂർ E D ചോദ്യം ചെയ്യലിന് പിന്നാലെ...! സ്വന്തം റിവോൾവർ ഒളിപ്പിച്ചിരുന്നു...!  (1 minute ago)

ബന്ധങ്ങള്‍ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുമെന്ന ഭയത്താലാണ് പുതിയൊരു പ്രണയബന്ധത്തിന് മുതിരാത്തതെന്ന് ഭാഗ്യലക്ഷ്മി  (8 minutes ago)

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി ,കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രം ഫെബ്രുവരി പതിമൂന്നിന്!!  (46 minutes ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി  (53 minutes ago)

മരണം സംഭവിച്ച് നാല് മണിക്കൂറിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടിൽ "അഗ്നി പരീക്ഷ", "വിട", "നീതി"എന്ന് കുറിപ്പ്: രാജസ്ഥാനിലെ യുവ സന്യാസിനി സ്വാധി പ്രേം ബൈസയ്ക്ക് സംഭവിച്ചത് എന്തെന്നതിൽ അവ്യകത...  (1 hour ago)

കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് സംസ്ഥാന ബജറ്റ് കരുത്തേകും: കെഎസ്‌യുഎം സിഇഒ അനൂപ് അംബിക  (1 hour ago)

സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...  (1 hour ago)

നേമം മണ്ഡലം ശ്രദ്ധേയം  (1 hour ago)

DELHI സ്ത്രീധന പീഡനത്തിന്റെ മറ്റൊരു ഇര  (1 hour ago)

നവകേരള സൃഷ്ടിയില്‍ എല്ലാ കേരളീയര്‍ക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി  (2 hours ago)

Operation-Sindoor. അന്ന് പാക്കിസ്ഥാനിലെ കിരാനയെ വിറപ്പിച്ചോ?;  (2 hours ago)

ജൂസ് കൊടുത്ത് മയക്കിയശേഷം മെയില്‍ നഴ്‌സ് യുവതിയെ പീഡിപ്പിച്ചു  (2 hours ago)

50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷ  (2 hours ago)

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

NASA ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ?  (3 hours ago)

Malayali Vartha Recommends