Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ഐ.പി.എല്ലിന് പെരിയ വിസില്‍ പോട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്; പകരം വീട്ടാനുള്ളതെന്ന് ചെന്നൈയും റായഡുവും; ധോണിക്ക് ഇരട്ട റെക്കോര്‍ഡ് നേട്ടം സമ്മാനിച്ച് ആദ്യ മത്സരം; ഉദ്ഘാടന മത്സരങ്ങളിലെ തോല്‍വി എന്ന ചരിത്രം കാത്തുസൂക്ഷിച്ച് മുംബൈ ഇന്ത്യന്‍സ്

20 SEPTEMBER 2020 01:45 PM IST
മലയാളി വാര്‍ത്ത

ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയത്തിന്റെ വിസിലടി മുഴക്കിക്കൊണ്ട് ഐ.പി.എല്ല് പൂരത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതിന് ഉദ്ഘാടന മത്സരത്തില്‍ എണ്ണി പകരംവീട്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഷെയ്ഖ് സയീദ് സ്‌റ്റേഡിയത്തിലെ സൂപ്പര്‍ ക്ലാസിക്കോയില്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെതിരെ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. മുംബൈ മുന്നോട്ടുവച്ച 163 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.2 ഓവറില്‍ മറികടന്നു. അമ്പാട്ടി റാഡുയുവിന്റെയും(71) ഫാഫ് ഡുപ്ലസിയുടേയും(58*) അര്‍ധ സെഞ്ചുറികളാണ് ചെന്നൈക്ക് ജയമൊരുക്കിയത്.

അമ്പാട്ടി റായുഡുവിനെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുക്കാതിരുന്നതില്‍ സിലക്ടര്‍മാര്‍ക്ക് ഇതിലും നല്ല മറുപടി നല്‍കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ഉജ്വല ഇന്നിങ്‌സിലൂടെ (71) ചെന്നെ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലെത്തിച്ചതു മുപ്പത്തിനാലുകാരനായ റായുഡുവാണ്. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസി (പുറത്താകാതെ, 44 പന്തുകളില്‍ 58) മികച്ച പിന്തുണ നല്‍കിയതോടെ ചെന്നൈയുടെ ജയം 5 വിക്കറ്റിന്. സ്‌കോര്‍: മുംബൈ 20 ഓവറില്‍ 9ന് 162. ചെന്നൈ:19.2 ഓവറില്‍ 5ന് 166. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ ഒരു റണ്‍സിനു തങ്ങളെ മറികടന്ന മുംബൈയോടു ചെന്നൈയുടെ മധുര പ്രതികാരം.

സൗരഭ് തിവാരിയുടെയും (42) ക്വിന്റന്‍ ഡി കോക്കിന്റെയും (33) ഇന്നിങ്‌സുകളുടെ മികവില്‍ മുംബൈ ഉയര്‍ത്തിയ ലക്ഷ്യം റായുഡുവിന്റെയും ഡുപ്ലെസിയുടെയും സെഞ്ചുറി കൂട്ടുകെട്ടിലൂടെ ചെന്നൈ സ്വന്തമാക്കുകയായിരുന്നു. ഓപ്പണര്‍മാരായ മുരളി വിജയ് (1), ഷെയ്ന്‍ വാട്‌സണ്‍ (4) എന്നിവര്‍ പെട്ടെന്നു പുറത്തായ ശേഷമായിരുന്നു മൂന്നാം വിക്കറ്റില്‍ ഇരുവരുടെയും 115 റണ്‍സ്. സാം കറനെ പ്രമോട്ട് ചെയ്തിറക്കിയ ചെന്നൈ ക്യാപ്റ്റന്‍ ധോണിയുടെ തന്ത്രവും ഫലിച്ചു. 6 പന്തില്‍ 18 റണ്‍സാണു കറന്‍ നേടിയത്. ധോണി (0) ഡുപ്ലെസിക്കൊപ്പം വിജയത്തിനു കൂട്ടുനിന്നു. 48 പന്തില്‍ 6 ഫോറും 3 സിക്‌സുമടങ്ങുന്നതാണ് റായുഡുവിന്റെ ഇന്നിങ്‌സ്.

വയസപ്പട എന്ന കളിയാക്കലോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിലെത്തിയത്. എന്നാല്‍ ലോക റാങ്കില്‍ ഒന്നാം നിരയിലുള്ള ബാറ്റ്‌സ്മാനും ബൗണ്ടറുമുണ്ടായിട്ടും ചെന്നൈയില്‍ നിന്നും വിജയം പിടിച്ചെടുക്കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചില്ല. മികച്ച തുടക്കം കിട്ടിട്ടും 162 എന്ന സ്‌കോറില്‍ മുംബൈ ഇന്ത്യന്‍സിന്റെ കളി അവസാനിച്ചതില്‍ ധോണി എന്ന ക്യാപ്റ്റന്റെ മികവ് വ്യക്തമായിരുന്നു. അതുപോലെ തന്നെ ഇരുത്തം വന്ന കളിക്കാരുടെ മികവ് തന്നെയാണ് ആദ്യ വിക്കറ്റുകള്‍ കുറഞ്ഞ സ്‌കോറില്‍ നഷ്ടപ്പെടുത്തിട്ടും ചെന്നൈയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചത്. റായിഡു ഒരു ഭാഗത്ത് ആഞ്ഞടിച്ച് സ്‌കോര്‍ മുന്നോട്ട് പോയപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ പരമാവധി സ്‌ട്രൈക്ക് റായിഡുവിന് നല്‍കാന്‍ ഡുപ്ലെസിയും ശ്രദ്ധിച്ചു. ഈ സെഞ്ചറി കൂട്ടുക്കെട്ട് ചെന്നൈയെ വിജയത്തില്‍ എത്തിച്ചു.

അതെ സമയം ഇന്നത്തെ മത്സരത്തില്‍ ധോണിക്ക് ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ താരം എം എസ് ധോണിയാണ്. ഇതുവരെ 132 പേരെയാണ് ധോണി പുറത്താക്കിയത്. ഇത് റെക്കോര്‍ഡാണ്. ധോണിയുടെ 38 സ്റ്റംപിംഗും റെക്കോര്‍ഡ് ബുക്കിലുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ 150 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലെത്താന്‍ ധോണിക്കുള്ള സുവര്‍ണാവസരമാണ് ഈ സീസണ്‍. പറക്കും ക്യാച്ചുകളും മിന്നും സ്റ്റംപിംഗുകളുമായി അരങ്ങുതകര്‍ക്കുന്ന തല സ്‌റ്റൈലിന് 17 പേരെ പുറത്താക്കുക വലിയ കടമ്പയല്ല എന്നാണ് ആരാധകര്‍ കരുതുന്നത്. ഇന്നലെ തലയുടെ നേതൃത്വത്തില്‍ ചെന്നൈ നേടിയത് 100-ാം വിജയമാണ്. ഒരു ക്യാപ്റ്റന്റെ കീഴില്‍ ഒരു ടീം നേടുന്ന ഏറ്റവും കൂടുതല്‍ വിജയമെന്ന റിക്കോര്‍ഡും ഇന്നലെ ധോണി സ്വന്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (1 hour ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (3 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (3 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (3 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (3 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (4 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (4 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (5 hours ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (6 hours ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (7 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (7 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (7 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (8 hours ago)

Malayali Vartha Recommends