Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?

ഐ.പി.എല്ലിന് പെരിയ വിസില്‍ പോട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്; പകരം വീട്ടാനുള്ളതെന്ന് ചെന്നൈയും റായഡുവും; ധോണിക്ക് ഇരട്ട റെക്കോര്‍ഡ് നേട്ടം സമ്മാനിച്ച് ആദ്യ മത്സരം; ഉദ്ഘാടന മത്സരങ്ങളിലെ തോല്‍വി എന്ന ചരിത്രം കാത്തുസൂക്ഷിച്ച് മുംബൈ ഇന്ത്യന്‍സ്

20 SEPTEMBER 2020 01:45 PM IST
മലയാളി വാര്‍ത്ത

ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയത്തിന്റെ വിസിലടി മുഴക്കിക്കൊണ്ട് ഐ.പി.എല്ല് പൂരത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതിന് ഉദ്ഘാടന മത്സരത്തില്‍ എണ്ണി പകരംവീട്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഷെയ്ഖ് സയീദ് സ്‌റ്റേഡിയത്തിലെ സൂപ്പര്‍ ക്ലാസിക്കോയില്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെതിരെ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. മുംബൈ മുന്നോട്ടുവച്ച 163 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.2 ഓവറില്‍ മറികടന്നു. അമ്പാട്ടി റാഡുയുവിന്റെയും(71) ഫാഫ് ഡുപ്ലസിയുടേയും(58*) അര്‍ധ സെഞ്ചുറികളാണ് ചെന്നൈക്ക് ജയമൊരുക്കിയത്.

അമ്പാട്ടി റായുഡുവിനെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുക്കാതിരുന്നതില്‍ സിലക്ടര്‍മാര്‍ക്ക് ഇതിലും നല്ല മറുപടി നല്‍കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ഉജ്വല ഇന്നിങ്‌സിലൂടെ (71) ചെന്നെ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലെത്തിച്ചതു മുപ്പത്തിനാലുകാരനായ റായുഡുവാണ്. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസി (പുറത്താകാതെ, 44 പന്തുകളില്‍ 58) മികച്ച പിന്തുണ നല്‍കിയതോടെ ചെന്നൈയുടെ ജയം 5 വിക്കറ്റിന്. സ്‌കോര്‍: മുംബൈ 20 ഓവറില്‍ 9ന് 162. ചെന്നൈ:19.2 ഓവറില്‍ 5ന് 166. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ ഒരു റണ്‍സിനു തങ്ങളെ മറികടന്ന മുംബൈയോടു ചെന്നൈയുടെ മധുര പ്രതികാരം.

സൗരഭ് തിവാരിയുടെയും (42) ക്വിന്റന്‍ ഡി കോക്കിന്റെയും (33) ഇന്നിങ്‌സുകളുടെ മികവില്‍ മുംബൈ ഉയര്‍ത്തിയ ലക്ഷ്യം റായുഡുവിന്റെയും ഡുപ്ലെസിയുടെയും സെഞ്ചുറി കൂട്ടുകെട്ടിലൂടെ ചെന്നൈ സ്വന്തമാക്കുകയായിരുന്നു. ഓപ്പണര്‍മാരായ മുരളി വിജയ് (1), ഷെയ്ന്‍ വാട്‌സണ്‍ (4) എന്നിവര്‍ പെട്ടെന്നു പുറത്തായ ശേഷമായിരുന്നു മൂന്നാം വിക്കറ്റില്‍ ഇരുവരുടെയും 115 റണ്‍സ്. സാം കറനെ പ്രമോട്ട് ചെയ്തിറക്കിയ ചെന്നൈ ക്യാപ്റ്റന്‍ ധോണിയുടെ തന്ത്രവും ഫലിച്ചു. 6 പന്തില്‍ 18 റണ്‍സാണു കറന്‍ നേടിയത്. ധോണി (0) ഡുപ്ലെസിക്കൊപ്പം വിജയത്തിനു കൂട്ടുനിന്നു. 48 പന്തില്‍ 6 ഫോറും 3 സിക്‌സുമടങ്ങുന്നതാണ് റായുഡുവിന്റെ ഇന്നിങ്‌സ്.

വയസപ്പട എന്ന കളിയാക്കലോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിലെത്തിയത്. എന്നാല്‍ ലോക റാങ്കില്‍ ഒന്നാം നിരയിലുള്ള ബാറ്റ്‌സ്മാനും ബൗണ്ടറുമുണ്ടായിട്ടും ചെന്നൈയില്‍ നിന്നും വിജയം പിടിച്ചെടുക്കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചില്ല. മികച്ച തുടക്കം കിട്ടിട്ടും 162 എന്ന സ്‌കോറില്‍ മുംബൈ ഇന്ത്യന്‍സിന്റെ കളി അവസാനിച്ചതില്‍ ധോണി എന്ന ക്യാപ്റ്റന്റെ മികവ് വ്യക്തമായിരുന്നു. അതുപോലെ തന്നെ ഇരുത്തം വന്ന കളിക്കാരുടെ മികവ് തന്നെയാണ് ആദ്യ വിക്കറ്റുകള്‍ കുറഞ്ഞ സ്‌കോറില്‍ നഷ്ടപ്പെടുത്തിട്ടും ചെന്നൈയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചത്. റായിഡു ഒരു ഭാഗത്ത് ആഞ്ഞടിച്ച് സ്‌കോര്‍ മുന്നോട്ട് പോയപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ പരമാവധി സ്‌ട്രൈക്ക് റായിഡുവിന് നല്‍കാന്‍ ഡുപ്ലെസിയും ശ്രദ്ധിച്ചു. ഈ സെഞ്ചറി കൂട്ടുക്കെട്ട് ചെന്നൈയെ വിജയത്തില്‍ എത്തിച്ചു.

അതെ സമയം ഇന്നത്തെ മത്സരത്തില്‍ ധോണിക്ക് ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ താരം എം എസ് ധോണിയാണ്. ഇതുവരെ 132 പേരെയാണ് ധോണി പുറത്താക്കിയത്. ഇത് റെക്കോര്‍ഡാണ്. ധോണിയുടെ 38 സ്റ്റംപിംഗും റെക്കോര്‍ഡ് ബുക്കിലുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ 150 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലെത്താന്‍ ധോണിക്കുള്ള സുവര്‍ണാവസരമാണ് ഈ സീസണ്‍. പറക്കും ക്യാച്ചുകളും മിന്നും സ്റ്റംപിംഗുകളുമായി അരങ്ങുതകര്‍ക്കുന്ന തല സ്‌റ്റൈലിന് 17 പേരെ പുറത്താക്കുക വലിയ കടമ്പയല്ല എന്നാണ് ആരാധകര്‍ കരുതുന്നത്. ഇന്നലെ തലയുടെ നേതൃത്വത്തില്‍ ചെന്നൈ നേടിയത് 100-ാം വിജയമാണ്. ഒരു ക്യാപ്റ്റന്റെ കീഴില്‍ ഒരു ടീം നേടുന്ന ഏറ്റവും കൂടുതല്‍ വിജയമെന്ന റിക്കോര്‍ഡും ഇന്നലെ ധോണി സ്വന്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ ഭാഗവത് എത്തും  (14 minutes ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (2 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (2 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (3 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (3 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (3 hours ago)

5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്  (4 hours ago)

അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന്  (4 hours ago)

3 ലക്ഷം പേര്‍ കൊല്ലപ്പെടും...! അതിഭീകരമായ ഭൂകമ്പം ഇനി മണിക്കൂറുകൾ മാത്രം..!  (4 hours ago)

കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്.  (4 hours ago)

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...  (4 hours ago)

നമുക്കും ബഹിരാകാശത്ത് പോകാനാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് ശുഭാംശു... നിങ്ങള്‍ ശ്രമിച്ചാല്‍ ഇതിലും ഏറെ മുന്നോട്ട് പോകാന്‍ വരുംനാളുകളില്‍ കഴിയും  (4 hours ago)

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്:  (4 hours ago)

കന്യാസ്ത്രീയാക്കാൻ പോയി പിന്നാലെ ഏഞ്ചലിന്റെ കല്യാണം ഭർത്താവിന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് അമ്മായിയമ്മ  (4 hours ago)

Malayali Vartha Recommends