Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

ഐ.പി.എല്ലിന് പെരിയ വിസില്‍ പോട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്; പകരം വീട്ടാനുള്ളതെന്ന് ചെന്നൈയും റായഡുവും; ധോണിക്ക് ഇരട്ട റെക്കോര്‍ഡ് നേട്ടം സമ്മാനിച്ച് ആദ്യ മത്സരം; ഉദ്ഘാടന മത്സരങ്ങളിലെ തോല്‍വി എന്ന ചരിത്രം കാത്തുസൂക്ഷിച്ച് മുംബൈ ഇന്ത്യന്‍സ്

20 SEPTEMBER 2020 01:45 PM IST
മലയാളി വാര്‍ത്ത

ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയത്തിന്റെ വിസിലടി മുഴക്കിക്കൊണ്ട് ഐ.പി.എല്ല് പൂരത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതിന് ഉദ്ഘാടന മത്സരത്തില്‍ എണ്ണി പകരംവീട്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഷെയ്ഖ് സയീദ് സ്‌റ്റേഡിയത്തിലെ സൂപ്പര്‍ ക്ലാസിക്കോയില്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെതിരെ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. മുംബൈ മുന്നോട്ടുവച്ച 163 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.2 ഓവറില്‍ മറികടന്നു. അമ്പാട്ടി റാഡുയുവിന്റെയും(71) ഫാഫ് ഡുപ്ലസിയുടേയും(58*) അര്‍ധ സെഞ്ചുറികളാണ് ചെന്നൈക്ക് ജയമൊരുക്കിയത്.

അമ്പാട്ടി റായുഡുവിനെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുക്കാതിരുന്നതില്‍ സിലക്ടര്‍മാര്‍ക്ക് ഇതിലും നല്ല മറുപടി നല്‍കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ഉജ്വല ഇന്നിങ്‌സിലൂടെ (71) ചെന്നെ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലെത്തിച്ചതു മുപ്പത്തിനാലുകാരനായ റായുഡുവാണ്. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസി (പുറത്താകാതെ, 44 പന്തുകളില്‍ 58) മികച്ച പിന്തുണ നല്‍കിയതോടെ ചെന്നൈയുടെ ജയം 5 വിക്കറ്റിന്. സ്‌കോര്‍: മുംബൈ 20 ഓവറില്‍ 9ന് 162. ചെന്നൈ:19.2 ഓവറില്‍ 5ന് 166. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ ഒരു റണ്‍സിനു തങ്ങളെ മറികടന്ന മുംബൈയോടു ചെന്നൈയുടെ മധുര പ്രതികാരം.

സൗരഭ് തിവാരിയുടെയും (42) ക്വിന്റന്‍ ഡി കോക്കിന്റെയും (33) ഇന്നിങ്‌സുകളുടെ മികവില്‍ മുംബൈ ഉയര്‍ത്തിയ ലക്ഷ്യം റായുഡുവിന്റെയും ഡുപ്ലെസിയുടെയും സെഞ്ചുറി കൂട്ടുകെട്ടിലൂടെ ചെന്നൈ സ്വന്തമാക്കുകയായിരുന്നു. ഓപ്പണര്‍മാരായ മുരളി വിജയ് (1), ഷെയ്ന്‍ വാട്‌സണ്‍ (4) എന്നിവര്‍ പെട്ടെന്നു പുറത്തായ ശേഷമായിരുന്നു മൂന്നാം വിക്കറ്റില്‍ ഇരുവരുടെയും 115 റണ്‍സ്. സാം കറനെ പ്രമോട്ട് ചെയ്തിറക്കിയ ചെന്നൈ ക്യാപ്റ്റന്‍ ധോണിയുടെ തന്ത്രവും ഫലിച്ചു. 6 പന്തില്‍ 18 റണ്‍സാണു കറന്‍ നേടിയത്. ധോണി (0) ഡുപ്ലെസിക്കൊപ്പം വിജയത്തിനു കൂട്ടുനിന്നു. 48 പന്തില്‍ 6 ഫോറും 3 സിക്‌സുമടങ്ങുന്നതാണ് റായുഡുവിന്റെ ഇന്നിങ്‌സ്.

വയസപ്പട എന്ന കളിയാക്കലോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിലെത്തിയത്. എന്നാല്‍ ലോക റാങ്കില്‍ ഒന്നാം നിരയിലുള്ള ബാറ്റ്‌സ്മാനും ബൗണ്ടറുമുണ്ടായിട്ടും ചെന്നൈയില്‍ നിന്നും വിജയം പിടിച്ചെടുക്കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചില്ല. മികച്ച തുടക്കം കിട്ടിട്ടും 162 എന്ന സ്‌കോറില്‍ മുംബൈ ഇന്ത്യന്‍സിന്റെ കളി അവസാനിച്ചതില്‍ ധോണി എന്ന ക്യാപ്റ്റന്റെ മികവ് വ്യക്തമായിരുന്നു. അതുപോലെ തന്നെ ഇരുത്തം വന്ന കളിക്കാരുടെ മികവ് തന്നെയാണ് ആദ്യ വിക്കറ്റുകള്‍ കുറഞ്ഞ സ്‌കോറില്‍ നഷ്ടപ്പെടുത്തിട്ടും ചെന്നൈയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചത്. റായിഡു ഒരു ഭാഗത്ത് ആഞ്ഞടിച്ച് സ്‌കോര്‍ മുന്നോട്ട് പോയപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ പരമാവധി സ്‌ട്രൈക്ക് റായിഡുവിന് നല്‍കാന്‍ ഡുപ്ലെസിയും ശ്രദ്ധിച്ചു. ഈ സെഞ്ചറി കൂട്ടുക്കെട്ട് ചെന്നൈയെ വിജയത്തില്‍ എത്തിച്ചു.

അതെ സമയം ഇന്നത്തെ മത്സരത്തില്‍ ധോണിക്ക് ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ താരം എം എസ് ധോണിയാണ്. ഇതുവരെ 132 പേരെയാണ് ധോണി പുറത്താക്കിയത്. ഇത് റെക്കോര്‍ഡാണ്. ധോണിയുടെ 38 സ്റ്റംപിംഗും റെക്കോര്‍ഡ് ബുക്കിലുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ 150 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലെത്താന്‍ ധോണിക്കുള്ള സുവര്‍ണാവസരമാണ് ഈ സീസണ്‍. പറക്കും ക്യാച്ചുകളും മിന്നും സ്റ്റംപിംഗുകളുമായി അരങ്ങുതകര്‍ക്കുന്ന തല സ്‌റ്റൈലിന് 17 പേരെ പുറത്താക്കുക വലിയ കടമ്പയല്ല എന്നാണ് ആരാധകര്‍ കരുതുന്നത്. ഇന്നലെ തലയുടെ നേതൃത്വത്തില്‍ ചെന്നൈ നേടിയത് 100-ാം വിജയമാണ്. ഒരു ക്യാപ്റ്റന്റെ കീഴില്‍ ഒരു ടീം നേടുന്ന ഏറ്റവും കൂടുതല്‍ വിജയമെന്ന റിക്കോര്‍ഡും ഇന്നലെ ധോണി സ്വന്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലി സംബന്ധമായ കാര്യങ്ങളുടെ ഭാഗമായി പോറ്റിയെ അറിയുമായിരുന്നെന്നും  (11 minutes ago)

139.80 അടിയായിരുന്ന ജലനിരപ്പ് വൈകുന്നേരം  (20 minutes ago)

ബന്ധു ജനങ്ങളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങൾ  (34 minutes ago)

ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ  (40 minutes ago)

നിലവിലെ സാഹചര്യം ദോഷം  (58 minutes ago)

ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (1 hour ago)

സൂര്യദേവന്റെ അപൂർവ ശില്പം  (1 hour ago)

പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (1 hour ago)

ട്രംപിന് നിരാശയെന്ന് കാരണം  (1 hour ago)

വയോധികയുടെ കാലിൽ കൂടി ബസിന്റെ ചക്രം കയറി....  (1 hour ago)

ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

താനൊരു തൊഴിലാളി മാത്രം  (1 hour ago)

വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി  (2 hours ago)

മലയാളി യുവതി മരിച്ചു  (2 hours ago)

സെന്യാര്‍ ചുഴലിക്കാറ്റ് രണ്ടുദിവസം കനത്തമഴ  (2 hours ago)

Malayali Vartha Recommends