Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ ഒളിവിലായിട്ട് ഇന്നേക്ക് 10-ാം ദിവസമാകുന്നു.... രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും....


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...


രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...


ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്‍: രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷക സഹായത്തിന്; രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖർ: കീഴടങ്ങും മുമ്പ് രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘത്തിന്റെ നീക്കം...

ഐ.പി.എല്ലിന് പെരിയ വിസില്‍ പോട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്; പകരം വീട്ടാനുള്ളതെന്ന് ചെന്നൈയും റായഡുവും; ധോണിക്ക് ഇരട്ട റെക്കോര്‍ഡ് നേട്ടം സമ്മാനിച്ച് ആദ്യ മത്സരം; ഉദ്ഘാടന മത്സരങ്ങളിലെ തോല്‍വി എന്ന ചരിത്രം കാത്തുസൂക്ഷിച്ച് മുംബൈ ഇന്ത്യന്‍സ്

20 SEPTEMBER 2020 01:45 PM IST
മലയാളി വാര്‍ത്ത

ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയത്തിന്റെ വിസിലടി മുഴക്കിക്കൊണ്ട് ഐ.പി.എല്ല് പൂരത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതിന് ഉദ്ഘാടന മത്സരത്തില്‍ എണ്ണി പകരംവീട്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഷെയ്ഖ് സയീദ് സ്‌റ്റേഡിയത്തിലെ സൂപ്പര്‍ ക്ലാസിക്കോയില്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെതിരെ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. മുംബൈ മുന്നോട്ടുവച്ച 163 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.2 ഓവറില്‍ മറികടന്നു. അമ്പാട്ടി റാഡുയുവിന്റെയും(71) ഫാഫ് ഡുപ്ലസിയുടേയും(58*) അര്‍ധ സെഞ്ചുറികളാണ് ചെന്നൈക്ക് ജയമൊരുക്കിയത്.

അമ്പാട്ടി റായുഡുവിനെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുക്കാതിരുന്നതില്‍ സിലക്ടര്‍മാര്‍ക്ക് ഇതിലും നല്ല മറുപടി നല്‍കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ഉജ്വല ഇന്നിങ്‌സിലൂടെ (71) ചെന്നെ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലെത്തിച്ചതു മുപ്പത്തിനാലുകാരനായ റായുഡുവാണ്. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസി (പുറത്താകാതെ, 44 പന്തുകളില്‍ 58) മികച്ച പിന്തുണ നല്‍കിയതോടെ ചെന്നൈയുടെ ജയം 5 വിക്കറ്റിന്. സ്‌കോര്‍: മുംബൈ 20 ഓവറില്‍ 9ന് 162. ചെന്നൈ:19.2 ഓവറില്‍ 5ന് 166. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ ഒരു റണ്‍സിനു തങ്ങളെ മറികടന്ന മുംബൈയോടു ചെന്നൈയുടെ മധുര പ്രതികാരം.

സൗരഭ് തിവാരിയുടെയും (42) ക്വിന്റന്‍ ഡി കോക്കിന്റെയും (33) ഇന്നിങ്‌സുകളുടെ മികവില്‍ മുംബൈ ഉയര്‍ത്തിയ ലക്ഷ്യം റായുഡുവിന്റെയും ഡുപ്ലെസിയുടെയും സെഞ്ചുറി കൂട്ടുകെട്ടിലൂടെ ചെന്നൈ സ്വന്തമാക്കുകയായിരുന്നു. ഓപ്പണര്‍മാരായ മുരളി വിജയ് (1), ഷെയ്ന്‍ വാട്‌സണ്‍ (4) എന്നിവര്‍ പെട്ടെന്നു പുറത്തായ ശേഷമായിരുന്നു മൂന്നാം വിക്കറ്റില്‍ ഇരുവരുടെയും 115 റണ്‍സ്. സാം കറനെ പ്രമോട്ട് ചെയ്തിറക്കിയ ചെന്നൈ ക്യാപ്റ്റന്‍ ധോണിയുടെ തന്ത്രവും ഫലിച്ചു. 6 പന്തില്‍ 18 റണ്‍സാണു കറന്‍ നേടിയത്. ധോണി (0) ഡുപ്ലെസിക്കൊപ്പം വിജയത്തിനു കൂട്ടുനിന്നു. 48 പന്തില്‍ 6 ഫോറും 3 സിക്‌സുമടങ്ങുന്നതാണ് റായുഡുവിന്റെ ഇന്നിങ്‌സ്.

വയസപ്പട എന്ന കളിയാക്കലോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിലെത്തിയത്. എന്നാല്‍ ലോക റാങ്കില്‍ ഒന്നാം നിരയിലുള്ള ബാറ്റ്‌സ്മാനും ബൗണ്ടറുമുണ്ടായിട്ടും ചെന്നൈയില്‍ നിന്നും വിജയം പിടിച്ചെടുക്കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചില്ല. മികച്ച തുടക്കം കിട്ടിട്ടും 162 എന്ന സ്‌കോറില്‍ മുംബൈ ഇന്ത്യന്‍സിന്റെ കളി അവസാനിച്ചതില്‍ ധോണി എന്ന ക്യാപ്റ്റന്റെ മികവ് വ്യക്തമായിരുന്നു. അതുപോലെ തന്നെ ഇരുത്തം വന്ന കളിക്കാരുടെ മികവ് തന്നെയാണ് ആദ്യ വിക്കറ്റുകള്‍ കുറഞ്ഞ സ്‌കോറില്‍ നഷ്ടപ്പെടുത്തിട്ടും ചെന്നൈയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചത്. റായിഡു ഒരു ഭാഗത്ത് ആഞ്ഞടിച്ച് സ്‌കോര്‍ മുന്നോട്ട് പോയപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ പരമാവധി സ്‌ട്രൈക്ക് റായിഡുവിന് നല്‍കാന്‍ ഡുപ്ലെസിയും ശ്രദ്ധിച്ചു. ഈ സെഞ്ചറി കൂട്ടുക്കെട്ട് ചെന്നൈയെ വിജയത്തില്‍ എത്തിച്ചു.

അതെ സമയം ഇന്നത്തെ മത്സരത്തില്‍ ധോണിക്ക് ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ താരം എം എസ് ധോണിയാണ്. ഇതുവരെ 132 പേരെയാണ് ധോണി പുറത്താക്കിയത്. ഇത് റെക്കോര്‍ഡാണ്. ധോണിയുടെ 38 സ്റ്റംപിംഗും റെക്കോര്‍ഡ് ബുക്കിലുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ 150 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലെത്താന്‍ ധോണിക്കുള്ള സുവര്‍ണാവസരമാണ് ഈ സീസണ്‍. പറക്കും ക്യാച്ചുകളും മിന്നും സ്റ്റംപിംഗുകളുമായി അരങ്ങുതകര്‍ക്കുന്ന തല സ്‌റ്റൈലിന് 17 പേരെ പുറത്താക്കുക വലിയ കടമ്പയല്ല എന്നാണ് ആരാധകര്‍ കരുതുന്നത്. ഇന്നലെ തലയുടെ നേതൃത്വത്തില്‍ ചെന്നൈ നേടിയത് 100-ാം വിജയമാണ്. ഒരു ക്യാപ്റ്റന്റെ കീഴില്‍ ഒരു ടീം നേടുന്ന ഏറ്റവും കൂടുതല്‍ വിജയമെന്ന റിക്കോര്‍ഡും ഇന്നലെ ധോണി സ്വന്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് അയ്യപ്പഭക്തർ അടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം  (11 minutes ago)

. മദ്യലഹരിയിലായിരുന്ന അഞ്ചുപേർ കിണറ്റിന് ...  (33 minutes ago)

സിമോൺ ടാറ്റ അന്തരിച്ചു.  (47 minutes ago)

. തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി, ധനലാഭം എന്നിവ പ്രതീക്ഷിക്കാം.  (1 hour ago)

കേരള സദ്യ ഒന്നിടവിട്ട ദിവസങ്ങളിൽ വിളമ്പുമെന്ന്  (1 hour ago)

എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള തീയതി ഡിസംബർ 18 വരെ നീട്ടിയതായി കമ്മീഷൻ  (1 hour ago)

പാലക്കാടും തമിഴ്നാട്ടിലും കർണാടകയിലും രാഹുലിനായി ഊർജിത അന്വേഷണം നടത്തുകയാണ് പൊലീസ്....  (1 hour ago)

ചാവേറാകാൻ വനിതകൾക്ക് ട്രെയിനിങ് ; ഫീസ് 500 രൂപ... സംസാരം ഭര്‍ത്താവിനോട് മാത്രം... ഞെട്ടിക്കുന്ന വാർത്ത ‘ജെയ്ഷെ സ്ത്രീകള്‍ നമുക്കിടയിലും  (10 hours ago)

ദേശീയപാത തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍  (11 hours ago)

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു  (12 hours ago)

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല  (12 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു  (12 hours ago)

ഭാഗ്യദേവത വിളിച്ചിട്ടും ഫോൺ എടുത്തില്ല!! big ടിക്കറ്റിൽ ഇന്ത്യക്കാരന് 57 കോടിയിലേറെ സമ്മാനം ടിക്കറ്റ് എടുത്തത് സഹപ്രവർത്തകന്റെ നിർബന്ധത്തിൽ  (12 hours ago)

കോളടിച്ച് പ്രവാസികൾ ബോട്ടിം ആപ് വഴി പണം കൊയ്യാം ഒമാൻ റിയാൽ കുതിച്ചുയർന്നു .. ബഹ്റൈനും കുവൈത്തും ഒപ്പം !!  (12 hours ago)

ഷാംപൂ കുപ്പിയിൽ ഒളിപ്പിച്ചത്!! യാത്രക്കാരനെ തൂക്കിയെടുത്ത് കസ്റ്റംസ് ..ഖത്തറിലേക്ക് കടത്താൻ ശ്രമിച്ചു..തൂങ്ങി പിന്നിൽ വൻ സംഘം  (12 hours ago)

Malayali Vartha Recommends