ഹലോ.. ഹെര്‍നാന്‍ നിങ്ങളുടെ കഥ എന്നിലേക്ക് എത്തിയിട്ടുണ്ട്!! എന്നെ പിന്തുടര്‍ന്ന് താങ്കള്‍ ചെയ്യുന്ന വലിയ കാര്യങ്ങള്‍ക്ക് നന്ദി, മെസ്സിയുടെ ഹൃദയം കവര്‍ന്ന് 100 വയസുകാരനായ ഫാന്‍; വിഡിയോ സന്ദേശമയച്ച് നന്ദി പറഞ്ഞ് താരം, വൈറലായി വീഡിയോ...
കായികതാരങ്ങൾക്ക് നിരവധി ആരാധകരുണ്ട്..... ഇതിൽ ലോകത്ത് ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള കായിക താരങ്ങളിലൊരാളാണ് അര്‍ജന്‍റീനയുടെ ഇതിഹാസ ഫുട്ബാളര്‍ ലയണല്‍ മെസ്സി. മെസ്സിയോടുള്ള സ്നേഹം വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പല ഫാന്‍സും സോഷ്യൽമീഡിയയയിൽ വൈറലാകാറുണ്ട്.
അതോടൊപ്പം ആരാധകരോടുള്ള മെസ്സിയുടെ സ്നേഹപൂര്‍വ്വമായ പെരുമാറ്റവും പ്രചരിക്കാറുണ്ട്. എന്നാല്‍, അര്‍ജന്‍റീനയിലുള്ള ഒരു മെസ്സി ആരാധകന്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് തീര്‍ത്തും കൗതുകകരമായ കാര്യങ്ങള്‍ ചെയ്തുകൊണ്ടാണ്.
100 വയസുകാരനായ ഡോണ്‍ ഹെര്‍നാനാണ് മെസ്സിയുടേയും അദ്ദേഹത്തിെന്റ ആരാധകരുടേയും ഹൃദയം കവര്‍ന്നിരിക്കുന്നത്. തന്റെ ഇഷ്ട ഫുട്ബാള്‍ താരമായ മെസ്സി ക്ലബ്ബ് മത്സരങ്ങളിലും രാജ്യത്തിന് വേണ്ടിയും അടിക്കുന്ന ഒാരോ ഗോളുകളും വര്‍ഷങ്ങളായി ഹെര്‍നാന്‍ മുത്തച്ഛന്‍ നോട്ട്ബുക്കില്‍ രേഖപ്പെടുത്തിവെക്കാറുണ്ട്.
ഏതെങ്കിലും മത്സരം കാണാന്‍ സാധിക്കാതെ വന്നാല്‍, പേരമകന്‍ ജൂലിയന്‍ മാസ്ട്രാന്ജലോയെ വിളിച്ച് കൃത്യമായി കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി അത് എഴുതിവെക്കും. -ഇതാണ് ഹെര്നാെന്റ രീതി. 34കാരനായ മെസ്സി അദ്ദേഹത്തിെന്റ കരിയര്‍ തുടങ്ങിയതുമുതല്‍ അടിച്ച ഗോളുകളെല്ലാം ഇൗ 100 വയസുകാരന്‍ ഒന്നുപോലും വിടാതെ എഴുതി സൂക്ഷിച്ചിട്ടുണ്ട്.
പേരമകന്‍ ജൂലിയന്‍ മുത്തച്ഛെന്റ മെസ്സി ആരാധന ടിക്ടോക്കിലൂടെ സമീപകാലത്ത് പുറത്തുവിട്ടതോടെ ഹെര്‍നാന്‍ അര്‍ജന്‍റീനയിലെ സെന്‍സേഷനായി മാറി. ഇന്‍റര്‍നെറ്റില്‍ ഒരു വിരല്‍തുമ്ബില്‍ മെസ്സിയെ കുറിച്ചുള്ള സകല വിവരങ്ങളും എല്ലാവര്‍ക്കും ലഭ്യമാണെന്നിരിക്കെ, ഹെര്നാെന്റ 'ഒാള്‍ഡ് സ്കൂള്‍' രീതി ഫുട്ബാള്‍ പ്രേമികള്‍ക്കാകെ കൗതുകമായി. അവര്‍ അത് വൈറലാക്കുകയും ചെയ്തു.
ഒടുവില്‍ മെസ്സിയും ടിക്ടോക് വിഡിയോയിലൂടെ അതറിഞ്ഞു. കോപ്പ അമേരിക്ക വിജയാഘോഷത്തിലുള്ള താരം തെന്റ ഏറ്റവും വലിയ ഫാനിന് വിഡിയോ സന്ദേശമയക്കുകയും ചെയ്തു.
''ഹലോ.. ഹെര്‍നാന്‍ നിങ്ങളുടെ കഥ എന്നിലേക്ക് എത്തിയിട്ടുണ്ട്.. എന്റെ എല്ലാ ഗോളുകളും താങ്കള്‍ രേഖപ്പെടുത്തിവെക്കുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് അങ്ങേയറ്റം ആശ്ചര്യം തോന്നി. അതിനാണ് താങ്കളെ ഞാന്‍ ആലിംഗനെ ചെയ്യുന്നത്. എന്നെ പിന്തുടര്‍ന്ന് താങ്കള്‍ ചെയ്യുന്ന വലിയ കാര്യങ്ങള്‍ക്ക് നന്ദി- എന്നായിരുന്നു മെസ്സിയുടെ വാക്കുകൾ.
https://www.facebook.com/Malayalivartha