അനുരാഗ് കശ്യപിന്റെയും തപ്‌സിയുടെയും വികാസ് ബാലിന്റെയും വീടുകളിൽ ആദായനികുതി വകുപ്പ്; മൂവരുടെയും ഇരുപതോളം കേന്ദങ്ങളിൽ മിന്നൽ റെയ്ഡ്
ബോളിവുഡ് സംവിധായകൻ വികാസ് ബാൽ, അനുരാഗ് കശ്യപ്, നടി തപ്‌സി പന്നു എന്നിവരുടെ വീടുകളിൽ മിന്നൽ റെയ്ഡ്. മൂവരുടെയും വീടുകളിലും ഓഫിസുകളിലുമാണ് ആദായനികുതിവകുപ്പ് പരിശോധന നടന്നുകൊണ്ടിരിക്കുന്നത്.
നികുതി വകുപ്പ് സംബന്ധിച്ച ആരോപങ്ങളെ തുടർന്നാണ് നടപടി. അനുരാഗ് കശ്യപിന്റെ നിര്‍മ്മാണ കമ്പ നിയായ ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ടാണ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയത്.റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും പുറത്ത് വന്നിട്ടില്ല.
മുംബൈയിലും പൂനൈയിലുമായി ഇരുപത് കേന്ദ്രങ്ങളിലാണ് ആദായവകുപ്പിന്റെ പരിശോധന നടത്തിയത്. കൂടാതെ ഇക്കൂട്ടത്തില്‍ ഒരു ടാലന്റ് ഏജന്‍സി, അനുരാഗ് കശ്യപിന്റെ ഉടമസ്ഥതയിലുള്ള ഫാന്റം ഫിലിംസ്, നിര്‍മ്മാതാവ് മധു മണ്‍ടേനയുടെ ഓഫീസ് എന്നിവ ഉള്‍പ്പെടുന്നതാണ്.
ചലച്ചിത്ര നിര്‍മ്മാതാവ് മധു മന്ദേന വര്‍മ്മയുടെ ടാലന്റ് മാനേജ്മെന്റ് കമ്പനിയിലും ആദായ നികുതി അധികൃതര്‍ വൈകാതെ പരിശോധനകള്‍ നടത്തുമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ.
ദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതികരിച്ചിട്ടുള്ളവരാണ്. അനുരാഗ് കശ്യപും തപ്സിയും. പ്രധാമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായെയും വിവിധ അവസരങ്ങളിൽ പേരെടുത്ത് വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ പൗരത്വ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ അനുരാഗ് കശ്യപ് ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ കര്‍ഷക സമരത്തെക്കുറിച്ചുള്ള പോപ്പ് താരം റിഹാനയുടെ ട്വീറ്റിനെ വിമര്‍ശിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറും അക്ഷയ് കുമാറും അടക്കമുള്ള സെലിബ്രിറ്റികള്‍ അഭിപ്രായം ബോളിവുഡില്‍ നിന്ന് എതിരഭിപ്രായമുയര്‍ത്തിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു തപ്‌സി പന്നു.
"ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തിന് പരിഭ്രമം ഉണ്ടാക്കിയെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കിൽ, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കിൽ, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, അല്ലാതെ മറ്റുള്ളവർ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രൊപ്പഗണ്ട അധ്യാപകര്‍ ആവുകയല്ല വേണ്ടത്",എന്ന രീതിയിലായിരുന്നു തപ്‌സി ട്വീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha