Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

പപ്പയുടെ തിരക്കുകള്‍ക്കിടയില്‍ കിട്ടുന്ന ഒഴിവ് സമയങ്ങളിലാണ് യാത്ര പോയിട്ടുള്ളത്: ഇനി ഒരു അവസരമുണ്ടെങ്കിൽ പപ്പയെയും കൂട്ടി അവിടേയ്ക്ക് പോകണം- ശ്രീലക്ഷ്മി

07 DECEMBER 2022 03:50 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയ ഹാസ്യ താരരാജാവ് ജഗതിശ്രീകുമാറിന്റെ മകളും മുന്‍ ബിഗ് ബോസ് താരവും നർത്തകിയും കൂടെയാണ് നടി ശ്രീലക്ഷ്മി. 2019ല്‍ പൈലറ്റായ ജിജിനുമൊത്ത് വിവാഹം കഴിഞ്ഞതോടെ മനോഹരമായ ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണ് ശ്രീലക്ഷ്മി. ഇരുവര്‍ക്കും കൂട്ടായി അര്‍ഹാം ജിജിന്‍ എന്ന കുഞ്ഞു മകന്റെ വരവോടെ പ്രിയമേറിയ യാത്രകള്‍ക്ക് താൽകാലിക ഇടവേള നല്‍കിയിരിക്കുകയാണ് ഇരുവരും. വിവാഹത്തിന് മുന്‍പ് ഒരുപാട് യാത്രകള്‍ നടത്താന്‍ സാധിച്ചെങ്കിലും വിവാഹത്തിന് ശേഷം കാര്യമായി നടന്നിട്ടില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ് താരം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ... യാത്രകളെ ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ് ശ്രീലക്ഷ്മിയും ഭര്‍ത്താവ് ജിജിനും. ജിജിന് യാത്രകളോടുളള ഇഷ്ടം തന്നെ അപേക്ഷിച്ച് ഒരു പടികൂടി ഉയരുമെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. യാത്രകള്‍ മാത്രമല്ല ഇരുവരും ഒരേപോലെ ഭക്ഷണപ്രിയരുമാണ്. വിവാഹത്തിനു മുന്‍പ് ഒരുപാട് സ്ഥലങ്ങളില്‍ യാത്രചെയ്യാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ വിവാഹശേഷം കോവിഡ് മൂലം യാത്രകളെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഇപ്പോള്‍ എല്ലാം പഴയ സാഹചര്യത്തിലേക്ക് വരുന്നു. അപ്പോഴാണ് കുഞ്ഞിന്റ വരവ്. ഇനി കുഞ്ഞുമായി പോകാൻ കഴിയുന്ന സൗകര്യപ്രദമായ യാത്രകള്‍ തുടങ്ങണമെന്ന ആഗ്രഹത്തിലാണ്.

അച്ഛൻ ജഗതി ശ്രീകുമാറിനൊപ്പം നടത്തിയ യാത്രകളെ കുറിച്ചും ശ്രീലക്ഷ്മി വാചാലയായി. വിമാനത്തില്‍ കയറണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. കൂട്ടുകാരൊക്കെ വിമാനത്തില്‍ കയറിയ കഥ പറയുമ്പോഴും വിമാനം പറക്കുന്നത് കാണുമ്പോഴും വലിയ സ്വപ്‌നമായിരുന്നു. എന്നാല്‍ അമ്മയും പപ്പയും വളരെ സ്ട്രിക്ട് ആയത് കൊണ്ട് യാത്ര കാര്യമായി നടന്നിട്ടില്ല.

ക്ലാസ് ഒഴിവാക്കിയുള്ള യാത്രയോട് ഇരുവര്‍ക്കും താല്‍പര്യമില്ലായിരുന്നു. പപ്പയുടെ തിരക്കുകള്‍ക്കിടയില്‍ കിട്ടുന്ന ഒഴിവ് സമയത്ത് മിക്കപ്പോഴും വെക്കേഷന്‍ സമയങ്ങളിലാണ് യാത്ര പോയിട്ടുള്ളത്. ചെന്നൈയിലേക്ക് നടത്തിയ യാത്രാണ് ഇപ്പോഴും മനസില്‍ ചേര്‍ത്ത് വെക്കുന്നത്. അന്നാണ് ആദ്യമായി വിമാനത്തില്‍ കയറിയത്. പപ്പയുടെയും അമ്മയുടെയും കൂടെ ഏറ്റവും അടിച്ച് പൊളിച്ച ദിവസമാണത്. മുംബൈയിലേക്ക് പോയ മറ്റൊരു യാത്രയാണ് പപ്പയോടൊപ്പം നടത്തിയതില്‍ പ്രിയപ്പെട്ടത്.

സ്ട്രീറ്റില്‍ നിന്നുള്ള ഭക്ഷണം ഇഷ്ടപ്പെടുന്ന ആളല്ലെങ്കിലും അന്ന് തനിക്ക് വേണ്ടി പാനിപൂരിയും വടാപാവുമൊക്കെ വാങ്ങി തന്നിരുന്നു. ഇനിയൊരു അവസരമുണ്ടെങ്കില്‍ പപ്പയെയും കൂട്ടി ഹവായ് ദ്വീപുകളിലേക്ക് പോകണമെന്നതാണ് തന്റെ ആഗ്രഹമെന്നും ശ്രീലക്ഷ്മി പറഞ്ഞു. പിന്നെ അമ്മയ്ക്ക് ഇഷ്ടമുള്ളത് സിംഗപൂരാണ്. അവിടേക്ക് പല തവണ പോയിട്ടുണ്ടെങ്കിലും ഇനിയും പോവണമെന്നാണ് ആഗ്രഹമെന്ന് താരം വ്യക്തമാക്കുന്നു. നടന്‍ ജഗതി ശ്രീകുമാറിന്റെ രണ്ടാം ഭാര്യയിലുള്ള മകളാണെങ്കിലും പരസ്യമായി ശ്രീലക്ഷ്മിയെ അംഗീകരിച്ചില്ലെന്ന വാര്‍ത്തകളൊക്കെ അക്കാലത്ത് വൈറലായിരുന്നു.

 

ജഗതിയ്ക്ക് അപകടമുണ്ടായതിന് ശേഷമാണ് ശ്രീലക്ഷ്മി പപ്പയെ കാണാന്‍ പൊതുവേദിയില്‍ എത്തുന്നത്. ഇതിന് ശേഷമാണ് സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിച്ചത്. ജഗതി ശ്രീകുമാറിന്റെയും കലാ ശ്രീകുമാറിന്റെയും മകളാണ് ശ്രീലക്ഷ്മി. നടിയായും അവതാരികയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുള്ള ശ്രീലക്ഷ്മി ബിഗ് ബോസ് മലയാളത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശ്രീലക്ഷ്മി ഭരതനാട്യം നര്‍ത്തകി കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (2 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (2 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (4 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (4 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (5 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (6 hours ago)

Malayali Vartha Recommends