ചിലർക്കൊക്കെ ആ മനസാണ്! അങ്ങനെ കാണരുത്.. എന്ത് കുറ്റം കണ്ടുപിടിക്കുമെന്നാലോചിച്ച് സിനിമ കാണരുത്.. രണ്ടാം വരവിൽ അത് മനസിലാക്കി! ആദ്യമായി മഞ്ജു അത് തുറന്ന് പറയുന്നു...
മലയാളത്തിന്റെ പ്രിയനടിയാണ് മഞ്ജു വാര്യര്‍. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും മഞ്ജുവിന് നിറയെ ആരാധകരാണ് ഉള്ളത്. ആരാധകരുടെ കണ്ണിലുണ്ണിയായിരുന്ന സമയത്താണ് വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്നും ഇടവേള എടുത്ത് മഞ്ജു പോയത്. എന്നാല്‍ ഇപ്പോള്‍ ഒരു ശക്തമായ തിരിച്ചുവരവു നടത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇപ്പോഴിതാ മലയാള സിനിമയിലെ ഡീഗ്രേഡിങ്ങിനെക്കുറിച്ച് വെട്ടി തുറന്ന് പറയുകയാണ് നടി മഞ്ജു വാര്യര്‍. സിനിമ ആസ്വദിക്കാനുള്ള മനസ്സ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് നഷ്ടമായിരിക്കുകയാണെന്ന് താരം പറഞ്ഞു. സിനിമ അവസാനിക്കും മുമ്പ് റിവ്യൂ എഴുതുന്നവരും എന്ത് ഫേസ്ബുക്കില്‍ എഴുതാം എന്ന ചിന്തയോടെ സിനിമ കാണുന്നവരും നമ്മുക്കിടയിലുണ്ടെന്ന് മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.'
മേരി ആവാസ് സുനോ വലിയ ചിന്തകളൊന്നുമില്ലാതെ ശൂന്യമായ മനസ്സോടെ കാണണമെന്നാണ് എനിക്ക് പറയാനുള്ളത്. മുന്‍വിധിയോടെ എന്താ കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച് സിനിമ കാണരുത്. എങ്കില്‍ മാത്രമേ നമുക്ക് സിനിമ പുതുമയോടെ കാണാന്‍ കഴിയൂ. എല്ലാ സിനിമകളും അങ്ങനെ കാണണം എന്നാണ് എന്റെ അഭിപ്രായം. പണ്ടൊക്കെ അങ്ങനെയായിരുന്നു. ആ ഒരു സുഖം വീണ്ടും ആള്‍ക്കാര്‍ക്ക് ഉണ്ടാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു' എന്നും മഞ്ജു വാര്യര്‍ പറഞ്ഞു. റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. അതേസമയം, മഞ്ജു വാര്യര്‍ക്കൊപ്പം ജയസൂര്യയും പ്രധാന കഥാപാത്രമായെത്തിയ ചിത്രം മേരി ആവാസ് സുനോ പ്രദര്‍ശനം തുടരുകയാണ്. റേഡിയോ ജോക്കി ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.
ഡോക്ടറായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ശിവദയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മേരി ആവാസ് സുനോ'. ജി പ്രജേഷ് സെന്‍ ആണ് സംവിധാനം. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് നിര്‍മ്മാണം. 'ക്യാപ്റ്റന്‍', 'വെള്ളം' എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'മേരി ആവാസ് സുനോ' എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
https://www.facebook.com/Malayalivartha