Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ന്യൂനമർദ്ദത്തിനൊപ്പം എംജിഒ സാന്നിധ്യം: ഈ ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കേന്ദ്രം ...


തടവുകാരുടെ തമ്മില്‍ തല്ലില്‍ ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്ക്...


കോടനാടിന്റെ നാടൻ പെരുമ...! തല ഉയർത്തി നിന്ന ആനക്കേരളത്തിന്റെ ഓമനച്ചന്തം; അരനൂറ്റാണ്ടായി കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ ഗജരാജ സൗന്ദര്യം; ഈരാറ്റുപേട്ട അയ്യപ്പൻ വിടവാങ്ങുമ്പോൾ ഓർമ്മയിൽ വിതുമ്പി ആനപ്രേമികൾ


പാകിസ്താനിൽ കനത്ത മഴ.. 657 പേർ കൊല്ലപ്പെട്ടു, 929 പേർക്ക് പരിക്കേറ്റു.. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഏകദേശം 20 മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്..


സി പി എം ലംഘിച്ചത് വിദേശനാണ്യവിനിമയ ചട്ടം...ചട്ടം ലംഘിച്ചെന്ന് പ്രഥമദ്യഷ്ട്യാ വെളിവാക്കുന്നതാണ് സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം... വി മുഹമ്മദ് ഷർഷാദ് സിപിഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്താണ് കറങ്ങി തിരിഞ്ഞ് ഹൈക്കോടതിയിലെത്തിയത്...

കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന ഐഎംടി എന്ന രോഗം: 13കാരന്റെ കുടലില്‍ നിന്ന് അപൂര്‍വ മുഴ നീക്കം ചെയ്തു

13 JULY 2023 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍... സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കുടലിലെ അപൂര്‍വ മുഴയ്ക്ക് ചികിത്സ തേടിയെത്തിയ വിവിന്‍ (യഥാര്‍ത്ഥ പേരല്ല) എന്ന കാസര്‍കോട് സ്വദേശിയായ 13 കാരന്‍ മംഗളുരുവിലെ കെ എം സി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ ഇടപെടല്‍ മൂലം ജീവിതത്തിലേക്ക് മടങ്ങിവന്നു. ഇന്‍ഫ്ളമേറ്ററി മയോഫൈബ്രോബ്ലാസ്റ്റിക് ട്യൂമര്‍ (ഐഎംടി) എന്ന അസുഖം വിവിന് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ശസ്ത്രക്രിയക്കു വിധേയനാക്കുകയും ചെയ്യുകയായിരുന്നു. കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന അപൂര്‍വമായ രോഗമാണ് ഐഎംടി.

ഏറ്റവും മികച്ച ചികിത്സ തേടുന്നതിനായി വിവിന്റെ മാതാപിതാക്കള്‍ ആരംഭിച്ച യാത്ര മംഗളൂരുവിലെ കെഎംസി ആശുപത്രിയിലാണ് അവസാനിച്ചത്. വിവിന്റെ അവസ്ഥ വിലയിരുത്താന്‍ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക സംഘം വിദഗ്ധ പരിശോധനകളും തുടര്‍ന്ന് ശസ്ത്രക്രിയയും നിര്‍ദേശിക്കുകയായിരുന്നു. മാതാപിതാക്കള്‍ അതിന് സമ്മതിച്ചതോടെ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു.

ശരീര ഭാരം കുറയുന്നത് അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിംങില്‍ കുടലിലെ മുഴ കണ്ടെത്തി. തുടര്‍ന്നാണ് ചികിത്സ തേടിയുള്ള വിവിന്റെ യാത്ര ആരംഭിക്കുന്നത്. ഏറ്റവും മികച്ച ചികിത്സയ്ക്കാണ് വിവിന്റെ മാതാപിതാക്കള്‍ കാസര്‍കോട് നിന്ന് മംഗളൂരു കെഎംസി ആശുപത്രിയില്‍ എത്തിയത്.

ഇവിടുത്തെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം വിവിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കോണ്‍ട്രാസ്റ്റ് എന്‍ഹാന്‍സ്ഡ് കംപ്യൂട്ടഡ് ടോമോഗ്രഫി (സിഇസിടി) സ്‌കാനിംങ് നടത്തിയപ്പോള്‍ ആമാശയത്തിനും പ്ലീഹയ്ക്കും ഇടയിലായി 7x8 സെന്റീമീറ്റര്‍ വലുപ്പമുള്ള മുഴ കണ്ടെത്തി. ലിംഫോമയോ ആമാശയ ക്യാന്‍സറോ ആകാനുള്ള സാധ്യത പരിഗണിച്ച് കൂടുതല്‍ പരിശോധന നടത്തി. രോഗത്തിന്റെ വ്യാപ്തി കൂടി മനസിലാക്കുന്നതിനായി പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി (പിഇടി) സ്‌കാന്‍ നടത്തി മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ചു.

തുടര്‍ന്ന് കൃത്യമായ രോഗ നിര്‍ണയവും ഏറ്റവും മികച്ച ചികിത്സയും ഉറപ്പു വരുത്തുന്നതിനായി ശസ്ത്രക്രിയാ വിദഗ്ദ്ധന്‍, ശിശുരോഗ വിദഗ്ദ്ധന്‍, രക്താര്‍ബുദ വിദഗ്ദ്ധന്‍, റേഡിയോളജിസ്റ്റ്, പാത്തോളജിസ്റ്റ് തുടങ്ങിയവര്‍ അടങ്ങിയ സംഘത്തെ നിയോഗിച്ചു. ഇവര്‍ നടത്തിയ പരിശോധനകളിലും വിലയിരുത്തലിലുമാണ് ഇന്‍ഫ്ളമേറ്ററി മയോഫൈബ്രോബ്ലാസ്റ്റിക് ട്യൂമര്‍ (ഐഎംടി) സ്ഥിരീകരിച്ചത്. ആമാശയത്തിനും പ്ലീഹക്കും ഇടയിലായി രൂപപ്പെട്ട 7x8 സെ.മീ. വലുപ്പമുള്ള മുഴ ലാപ്രോസ്‌കോപ്പി വഴിയാണ് നീക്കം ചെയ്തത്. തുടര്‍ന്ന്, അതിവേഗം സുഖം പ്രാപിച്ച വിവിന്‍ രണ്ടാം ദിവസം ആശുപത്രി വിട്ടു.

വിവിധ വിഭാഗം ഡോക്ടര്‍മാരുടെ കൂട്ടായ സേവനത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നതാണ് വിവിന്റെ രോഗാവസ്ഥയും ചികിത്സയുമെന്ന് കെഎംസി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. വിദ്യ ഭട്ട് പറഞ്ഞു. ഡോക്ടര്‍മാരുടെ കൂട്ടായ ശ്രമത്തിലൂടെ കൃത്യമായ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കാനാകും എന്നതിന് ഉദാഹരണമാണിത്. മകന്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനുള്ള വിവിന്റെ രക്ഷിതാക്കളുടെ നിശ്ചയദാര്‍ഢ്യവും പ്രചോദനം നല്‍കുന്നതാണ്.

അവരുടെ നിലപാട് ഈ ചികിത്സയില്‍ നിര്‍ണായകമായിരുന്നു. രോഗം തിരിച്ചു വരാനുള്ള സാധ്യത കണക്കിലെടുത്ത് കൃത്യമായ തുടര്‍ പരിശോധനകളും ചികിത്സയും നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കൃത്യ സമയത്ത് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയിലെത്തി എന്നതും വിവിന്റെ രോഗം കൃത്യമായി നിര്‍ണയിക്കുന്നതിലും ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുന്നതിലും ചികിത്സയ്ക്ക് മികച്ച ഫലപ്രാപ്തി ലഭിക്കുന്നതിലും നിര്‍ണായകമായെന്നും ഡോ. വിദ്യ ഭട്ട് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീഷണിപ്പെടുത്തിയെന്നും മക്കളെ മോശക്കാരാക്കാന്‍ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പ്  (5 hours ago)

രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനം ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്  (5 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി പ്രത്യേക ഒ.പി കൗണ്ടര്‍  (5 hours ago)

കാല്‍വഴുതി 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് രണ്ടരവയസുകാരി  (5 hours ago)

നിമിഷപ്രിയയുടെ മോചനത്തിനായി പണപ്പിരിവ് നടത്തുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (6 hours ago)

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു  (6 hours ago)

കടയ്ക്കലില്‍ സിപിഎംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം  (6 hours ago)

വിഷമദ്യ ദുരന്തത്തില്‍ ചികിത്സയിലുള്ളവരെ നാട്ടിലേക്ക് അയക്കുമെന്ന് കുവൈത്ത്  (6 hours ago)

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അയല്‍വാസി വളര്‍ത്തുന്ന നായയുടെ കടിയേറ്റ് 48കാരന് ദാരുണാന്ത്യം  (7 hours ago)

അമ്മയ്‌ക്കൊപ്പം ചികിത്സക്കെത്തിയ 16 കാരിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍  (7 hours ago)

മോഷ്ടിച്ച സ്‌കൂട്ടറുമായെത്തി വയോധികയുടെ മാലയും പൊട്ടിച്ച് കടന്നു  (8 hours ago)

കൊലപാതക ഭീഷണി നേരിടുന്നെന്ന് വനിതാ എംപി  (9 hours ago)

മനുഷ്യക്കടത്ത് പ്രതിരോധിക്കുന്നത് സംബന്ധിച്ച് ഏകദിന സെമിനാര്‍  (9 hours ago)

റോഡ് നിര്‍മ്മാണത്തിന് റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്‌മെന്റ് സാങ്കേതികവിദ്യയും പരീക്ഷിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്  (9 hours ago)

Malayali Vartha Recommends