Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം....ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.... പട്‌ന ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞ, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്ന് സൂചന


ബീഹാറില്‍ നിന്ന് കേരളത്തിലേക്ക്... ബീഹാര്‍ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയില്‍, അമിത് ഷാ നടത്തിയ നിർണായക ചർച്ച വിജയം, 'നി മോ' സുനാമി ആഞ്ഞടിച്ച ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെ; ബിജെപിക്ക് ഉപമുഖ്യമന്ത്രിയടക്കം 16 മന്ത്രി


ശബരിമല സ്വർണകവർച്ച.... ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ശാസ്ത്രിയ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ശബരിമലയിൽ


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... . ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , കേരളത്തിന്റെ തെക്കന്‍ തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും...

കോവിഡ് വാക്സീൻ ‍സ്വീകരിച്ച പുടിന്റെ മകൾക്ക് നേരിയ പനി ! ശരീരത്തിൽ ആന്റിബോഡി അളവ് വർധിച്ചതായി റിപ്പോർട്ട്

12 AUGUST 2020 09:30 AM IST
മലയാളി വാര്‍ത്ത

വമ്പന്മാരായ അമേരിക്കയെയും ചൈനയെയുമൊക്കെ കടത്തിവെട്ടി,​ സ്വന്തമായി വികസിപ്പിച്ച കൊവിഡ് വാക്സിൻ ജനങ്ങൾക്ക് ഉപയോഗിക്കാനായി രജിസ്റ്റർ ചെയ്ത ലോകത്തെ ആദ്യ രാജ്യമായി റഷ്യ മാറിയിരിക്കുകയാണ്. വാക്‌സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. വാക്സീൻ പരീക്ഷണത്തിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഉറപ്പാക്കണമെന്നു ലോകാരോഗ്യ സംഘടന നിർദേശിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് റഷ്യ വാക്സീന് അംഗീകാരം നൽകിയത്. പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലുള്ളവ എന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച സാധ്യതാ വാക്സീനുകളുടെ പട്ടികയിൽ റഷ്യയുടെ വാക്സീൻ ഉണ്ടായിരുന്നില്ല. എന്നിട്ടുപോലും വളരെ വേഗത്തിൽ പുറത്തിറക്കിയ സ്‌പുട്നിക് വാക്സിനെ സംബന്ധിച്ച് ആശങ്ക ഏറെയാണ്.

പുടിന്റെരണ്ടു പെൺമക്കളിൽ ആരാണു വാക്സീൻ ‍സ്വീകരിച്ചതെന്ന് ഔദ്യോഗികമായി റഷ്യ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. മൂത്തമകളും എൻഡോക്രൈനോളജിസ്റ്റുമായ മരിയ പുടിനയാണെന്നു സൂചനയുണ്ട്. രണ്ടു ഡോസ് സ്വീകരിച്ചപ്പോഴും മകൾക്ക് നേരിയ പനിയുണ്ടായതായി പുടിൻ വ്യക്തമാക്കി.എന്നാൽ
മറ്റു പ്രശ്നങ്ങളില്ലായിരുന്നുവെന്നും ശരീരത്തിൽ ആന്റിബോഡി അളവ് വർധിച്ചെന്നുമാണു പ്രസിഡന്റ പറയുന്നത്.

1957 ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം ‘സ്പുട്നിക്കി’നെ അനുസ്മരിപ്പിച്ച് ‘സ്പുട്നിക് 5’ എന്നാണു വാക്സീന്റെ പേര്. തദ്ദേശീയമായി വികസിപ്പിച്ച വാക്സീൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകുന്നതായും പരീക്ഷണ ഡോസ് സ്വീകരിച്ചവരിൽ തന്റെ ഒരു മകളുമുണ്ടെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തന്നെയാണ് ലോകത്തെ അറിയിച്ചത്. വൻതോതിലുള്ള ഉൽപാദനം ഒക്ടോബറോടെ തുടങ്ങുമെന്നാണു സൂചന.

മനുഷ്യരിലെ പരീക്ഷണത്തിന് അനുമതി നൽകി രണ്ടു മാസം തികയും മുൻപാണ് വാക്സീൻ പൊതുജനങ്ങളുടെ ഉപയോഗത്തിനു നൽകുന്നത്. മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കി ഫലം നിരീക്ഷിക്കുന്നതടക്കമുള്ള നടപടികൾ ബാക്കിയാണ്. എന്നാൽ, മുഴുവൻ നടപടിക്രമങ്ങളും പൂ‍ർത്തിയാക്കിയെന്നാണു റഷ്യ അവകാശപ്പെടുന്നത്. മോസ്കോ ഗമാലിയ ഗവേഷണ സർവകലാശാലയും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നു വികസിപ്പിച്ച വാക്സീൻ സ്വമേധയാ സ്വീകരിക്കാൻ വരും ആഴ്ചകളിൽ തന്നെ ആരോഗ്യപ്രവർത്തകർക്കും അധ്യാപകർക്കും അവസരം നൽകിയേക്കും.

വാക്സീൻ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയതു ജൂൺ 18നായിരുന്നു. 38 പേരിൽ നടന്ന ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ് രണ്ടാം ഘട്ടത്തിൽ 1000 പേർക്കു വാക്സീൻ നൽകി. ജൂലൈ 20ന് ആശുപത്രി വിട്ട വൊളന്റിയർമാരിൽ ശക്തമായ പ്രതിരോധശേഷി രൂപപ്പെട്ടെതായാണ് റഷ്യയുടെ അവകാശവാദം. തുടർന്ന് മൂന്നാം ഘട്ടത്തിനു തുടക്കമിട്ട് അന്തിമ ഫലം പരസ്യപ്പെടുത്തുന്നതിനു മുൻപാണ് വാക്സീൻ ഉപയോഗിക്കാൻ അനുമതി നൽകിയത്.

പരീക്ഷണം പൂർണമാകുന്നതു വരെ, വാക്സീന് അംഗീകാരം നൽകരുതെന്നു ലോകത്തിലെ പ്രധാന മരുന്നുത്പാദക കമ്പനികളെ പ്രതിനിധീകരിക്കുന്ന മോസ്കോയിലെ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ ട്രയൽസ് ഓർഗനൈസേഷനും റഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല പുടിൻ തന്റെ ഉറച്ച തീരുമാനവുമായി മുന്നോട്ടുപോയി.

ആദ്യം പ്രഖ്യാപിക്കുന്നതിലല്ല, സുരക്ഷിതവും ഫലപ്രദവുമായ വാക്സീൻ കണ്ടെത്തുകയെന്നതാണു പ്രധാനമെന്നായിരുന്നു യുഎസ് ആരോഗ്യ സെക്രട്ടറി അലക്സ് അസറിന്റെ പ്രതികരണം. 160 സാധ്യതാ വാക്സീനുകളാണ് നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ളത്. ഇതിൽ 27 എണ്ണത്തിനാണ് മനുഷ്യരിൽ പരീക്ഷണത്തിന് അനുമതി നൽകിയിട്ടുള്ളത്.

എന്നാൽ മികച്ച പ്രതിരോധശേഷി ഉറപ്പാക്കിയാണ് വാക്സീൻ ലഭ്യമാക്കുന്നതെന്നാണു റഷ്യയുടെ വാദം. ഇതു സംബന്ധിച്ച ആശങ്കകളെല്ലാം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അപ്പാടെ തള്ളിക്കളയുകയും ചെയ്തു. ഫലപ്രദവും സുരക്ഷിതവുമായ വാക്സീൻ നല്ല പ്രതിരോധശേഷി നൽകുമെന്നും എല്ലാ നടപടിക്രമവും പാലിച്ചതായും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക്  (59 minutes ago)

കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി  (1 hour ago)

യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

എഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ അംഗീകരിക്കപ്പെടുന്ന നല്ല കാലമാണിത്  (2 hours ago)

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ..അനുകൂലമായ ഒരു ദിനമാണിത്.  (2 hours ago)

കടുത്ത ജോലി സമ്മർദമുണ്ടെന്ന്‌ ആത്മഹത്യാക്കുറിപ്പെഴുതി വച്ച്‌ ട്രെയിനിന് മുന്നിൽ ചാടി ...  (2 hours ago)

സെൻസെക്‌സ് 84,600ന് മുകളിലാണ് വ്യാപാരം  (3 hours ago)

ഭീകര പ്രവർത്തനം വളർത്താൻ പാകിസ്ഥാന് ഇന്ത്യയിൽ സർവകലാശാലയോ? ഇടിച്ചുനിരത്താൻ മോദി ബുൾഡോസറുകൾ റെഡി  (3 hours ago)

ക്ഷേത്ര ദർശനത്തിന് ശേഷം അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ ...  (3 hours ago)

സൗദിയിൽ തീഗോളമായി ബസ് 42 പേർ വെന്ത് മരിച്ചു മരിച്ചവരിൽ 11 കുട്ടികൾ ഒരാൾ രക്ഷപ്പെട്ടു...!  (3 hours ago)

പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് നൈജീരിയ പുറത്ത്  (3 hours ago)

ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ടനിര  (4 hours ago)

റാത്തറിനെ വളഞ്ഞ് കാശ്മീരി സ്ത്രീകൾ കുഞ്ഞുങ്ങളെ പെറ്റു പെരുക്കാൻ ഉകാസയുടെ മുന്നറിയിപ്പ് ഡയറിയിൽ തെളിവ്  (4 hours ago)

പന്ത്രണ്ട് വിളക്ക് ഉത്സവത്തിനു ഇന്ന് തുടക്കമായി  (4 hours ago)

ഉകാസയുടെ നെഞ്ചത്ത് റീത്ത് അൽ-ഫലാഹ് ഇടിച്ച് നിരത്തും OPERATION 'D-6' ATTACK ചുട്ടെരിച്ച് NIA കാലൻ ഡോ. ഷഹീന് മൂന്നാംമുറ..!  (4 hours ago)

Malayali Vartha Recommends