അങ്ങനെയാണ് ചെയ്യേണ്ടത്... റോക്കറ്റാക്രമണത്തിൽ പിന്തുണച്ച് അമേരിക്ക... ശക്തമായി തിരിച്ചടിക്കണമെന്ന് ഉപദേശവും....
ഗാസയിൽ നിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രയേൽ പട്ടണമായ അഷ്കെലോണിൽ മലയാളി നഴ്സ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ ഉൾപ്പെടെ കൊല്ലപ്പെട്ടതു ഞെട്ടലോടെയാണു കേരളം കേട്ടത്.
അനേകം മലയാളികളുള്ള പ്രദേശമാണ് അഷ്കെലോൺ എന്നും അവസ്ഥ ഭീകരമാണെന്നും ആക്രമണത്തിന്റെ തൽസമയ വിഡിയോ പങ്കുവച്ച വ്ലോഗർ സനോജ് വെളിപ്പെടുത്തി. വീണ്ടും രൂക്ഷമാകുന്ന ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ മിസൈൽ–റോക്കറ്റ് ആക്രമണങ്ങളിൽ ഇരുപക്ഷത്തും നിരവധി പേർക്കാണു ജീവൻ നഷ്ടമാകുന്നത്.
മേഖലയിൽ 2019നു ശേഷം ഏറ്റവും രൂക്ഷമായ സംഘർഷമാണിതെന്നാണു റിപ്പോർട്ട്. അധിനിവേശ കിഴക്കൻ ജറുസലമിലെ അൽ അഖ്സ പള്ളി വളപ്പിൽ തിങ്കളാഴ്ച ആരംഭിച്ച സംഘർഷമാണ് ഇപ്പോൾ കൈവിട്ടത്.
എന്നാലിപ്പോൾ ഹമാസിനെതിരെ ഇസ്രയേലിന്റെ വ്യോമാക്രമണത്തെ അനുകൂലിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നാണ് ജോ ബൈഡന്റെ അവകാശവാദം.
എന്നാൽ ആക്രമണങ്ങൾ ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു കഴിഞ്ഞു. ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയെ അമേരിക്ക സമാധാന ദൂതനായി നിയമിച്ചു.
അതേസമയം, ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പതിനാറ് പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടുതിനു പിന്നാലെ കിഴക്കന്‍ ഇസ്രയേലില്‍ റോക്കറ്റ് വര്‍ഷം നടത്തി തിരിച്ചടിച്ചിരിക്കുകയാണ് ഹമാസ്.
ഗാസയിലെ ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്നോളജി തലവന്‍ ജോമ തഹ്‌ലയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പലസ്തീനില്‍ ഇതുവരെ പതിനാല് കുട്ടികളുള്‍പ്പടെ 67 പേരും ഇസ്രയേലില്‍ 7 പേരും കൊല്ലപ്പെട്ടു.
2014ന് ശേഷം ഹമാസിന് നഷ്ടമാവുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് ബാസിം ഇസ്സ. സൈബര്‍ വിഭാഗം മേധാവി കൂടിയാണ് ഇസയ്ക്കൊപ്പം കൊല്ലപ്പെട്ട ജോമ തഹ്‌ല.
ഹമാസ് സൈനിക വിഭാഗമായ ഖ്വാസം ബ്രിഗേഡ്‌സിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണം. ഗാസയിലെ ഹമാസ് ഭരണത്തിന്‍റെ ആണിക്കല്ലാണ് ഖ്വാസം ബ്രിഗേഡ്‌സ്. ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കിഴക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് വര്‍ഷം നടത്തി ഹമാസ് തിരിച്ചടിച്ചു. ഹമാസിന്‍റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ടെല്‍ അവീവ്, അഷ്കലോണ്‍, ലോദ് നഗരങ്ങള്‍ ലക്ഷ്യമിട്ടാണ് ഹമാസിന്‍റെ റോക്കറ്റ് ആക്രമണം.
സംഘര്‍ഷം ആളിപ്പടര്‍ന്നതോടെ ഇസ്രയേല്‍ പലസ്തീന്‍ അതിര്‍ത്തി നഗരങ്ങളില്‍ ജനങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടുകയാണ്. പലസ്തീനില്‍ 53 പേരും ഇസ്രയേലില്‍ 6 പേരും കൊല്ലപ്പെട്ടു. ഇസ്രയേല്‍ അധിനിവേശ നീക്കങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.
ഇരുപക്ഷവും പ്രകോപനം ഒഴിവാക്കണമെന്ന് ചൈന, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു. ഹമാസിന്‍റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഷെയ്ഖ് ജാറ മേഖലയിലെ പലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെ തുടർന്ന് ഏതാനും നാളുകളായി സംഘർഷമാണ്. അൽ അഖ്സയിൽനിന്ന് ഇസ്രയേൽ സേന പിൻവാങ്ങാൻ പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് നൽകിയ സമയം തിങ്കളാഴ്ച അവസാനിച്ചിരുന്നു.
തുടർന്നു ഹമാസ് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം നടത്തി. ഇതോടെ ഇസ്രയേൽ നടപടികൾ കടുപ്പിച്ചു. അൽ അഖ്സ പള്ളി വളപ്പിൽ നടത്തിയ കണ്ണീർവാതക, റബർ ബുള്ളറ്റ് പ്രയോഗത്തിൽ നൂറുകണക്കിനു പലസ്തീൻകാർക്കു പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.
അതേസമയം, അറബ് ലീഗ് രാജ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് ഇന്ത്യൻ നിലപാട്. സമാധാനപരമായ ചർച്ചയിലൂടെ രണ്ടു രാഷ്ട്രങ്ങൾ എന്നതാണു പ്രശ്നത്തിനുള്ള പരിഹാരമെന്നും ഇന്ത്യ കരുതുന്നു. ഇസ്രയേലുമായും പലസ്തീനുമായും ഇന്ത്യ നല്ല ബന്ധം സൂക്ഷിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പലസ്തീൻ സന്ദർശിക്കുകയും പ്രസിഡന്റുമായി ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് ഇസ്രയേലുമായുള്ള നല്ല ബന്ധമെന്നതു പലസ്തീനെ അവഗണിച്ചുകൊണ്ടല്ല എന്നതും പ്രസക്തമാണ്.
ഇസ്രയേൽ അധീന മേഖലയിലുൾപ്പെടെ പലസ്തീന്റെ പല പദ്ധതികൾക്കും ഇന്ത്യ സഹായം നൽകിയിട്ടുണ്ട്. പലസ്തീനിൽനിന്നുള്ള വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാനും മറ്റും സ്കോളർഷിപ് നൽകുന്നു.
https://www.facebook.com/Malayalivartha