അഫ്ഗാനിസ്ഥാനിൽ ഭക്ഷ്യക്ഷാമം മുറുകുന്നു; രാജ്യത്തിന് മുന്നറിയിപ്പുമായി യു.എന്‍, കുട്ടികളുൾപ്പെടെ പട്ടിണികിടന്ന് മരിക്കാൻ സാധ്യത
ഭക്ഷ്യക്ഷാമത്തിൽ അഫ്ഗാനിസ്ഥാന് മുന്നറിയിപ്പ് നൽകി യു.എൻ. അഫ്ഗാനില്‍ 2.3 കോടിയാളുകളാണ് കടുത്ത പട്ടിണിയില്‍ കഴിയുന്നത്. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ പകുതിയിൽ കൂടുതൽ ഇതിൽ വരും. രണ്ടുമാസം മുന്നെ 1.4 കോടി ആളുകളായിരുന്നു പട്ടിണിയില്‍ കഴിഞ്ഞിരുന്നത്. താലിബാന്‍ അധികാരമേറ്റെടുത്തതോടെ ദുരിതം ഇരട്ടി ആക്കുകയായിരുന്നു.
കുട്ടികളുള്‍പ്പെടെ പട്ടിണികിടന്നു മരിക്കും. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും അധികൃതര്‍ ചൂണ്ടി കാണിക്കുകയും ചെയ്തു. 2.3 കോടി ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ചുരുങ്ങിയത് 22 കോടി ഡോളറിന്റെ സഹായം ആണ് യു.എന്‍ ഭക്ഷ്യ ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്. താലിബാന്‍ ഭരണം പിടിച്ചെടുക്കുന്നതിനുമുന്നെ കാലാവസ്ഥവ്യതിയാനം മൂലം രാജ്യം ഭക്ഷ്യക്ഷാമം നേരിട്ടിരുന്നു.
https://www.facebook.com/Malayalivartha