Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്; ഒമിക്രോൺ സ്ഥിരീകരിച്ച ഏഴ് ആഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തതത് 52 രാജ്യങ്ങളിൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയായി പുതിയ വകഭേദം, അമേരിക്ക, റഷ്യ, യുക്രൈന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവര്‍ ബോത്സ്വാന, എസ്വാതിനി, നമീബിയ, മൊസാംബിക്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി

07 DECEMBER 2021 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു..13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്...

ഹോർമുസ് തുറന്നു..ശത്രുക്കളുടെ കപ്പലുകൾക്കൊഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നു..ട്രംപിന്റെ ഭീഷണിക്കും മറുപടി..അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ..ജീവനോടെ മുക്കും..

ഒമിക്രോണ്‍ കേസുകള്‍ ലോകമാകെ വന്‍ തോതില്‍ വര്‍ധിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ലഭ്യമാകുന്നത്. പല രാഷ്ട്രങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയായി വരുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നുണ്ട്. 23 പേർക്ക് ഇതിനോടകം തന്നെ വൈറസ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരുന്ന സാഹചര്യത്തിൽ മൂന്നാം തരംഗത്തിന്റെ ഭീതിയും അധികൃതർ വ്യക്തമാക്കുന്നു. ഇതുകൂടാതെ ഡെല്‍റ്റ വേരിയന്റ് കേസുകള്‍ കുറയുകയും അതോടൊപ്പം ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയും ചെയ്യുന്നതാണ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് അടക്കം ഭീഷണിയായി മാറുന്നത്.

അതോടൊപ്പം തന്നെ ബ്രിട്ടനില്‍ വന്‍ വര്‍ധനവാണ് ഒമിക്രോണ്‍ കേസുകളില്‍ ഉണ്ടായിരിക്കുന്നത്. 246 കേസുകളാണ് ഇതുവരെ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ള ആദ്യ ഇരുപത് രാജ്യങ്ങളില്‍ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്. ഒമൈക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയില്‍ 228 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൂടാതെ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. എന്നാല്‍ നൂറില്‍ താഴെ കേസുകളാണ് മൂന്നാം സ്ഥാനത്തുള്ള രാജ്യം തൊട്ടുള്ളത്. അമേരിക്കയില്‍ നാല്‍പ്പത് കേസുകളും ഇന്ത്യയില്‍ 21 കേസുകളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനോടകം പല രാജ്യങ്ങളും അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും അതിര്‍ത്തി അടച്ചിട്ട അവസ്ഥയിലാണ് എന്ന് പറയാം. ചില രാജ്യങ്ങള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ശേഷമാണ് അന്താരാഷ്ട്ര യാത്രകള്‍ റദ്ദാക്കിയത്. കൂടാതെ അമേരിക്ക, റഷ്യ, യുക്രൈന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവര്‍ ബോത്സ്വാന, എസ്വാതിനി, നമീബിയ, മൊസാംബിക്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഒമിക്രോണ്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയിട്ട് ഏഴ് ആഴ്ച്ചകളായി ആഗോള തലത്തില്‍ തന്നെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു എന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. ഒക്ടോബര്‍ 17ന് റെക്കോര്‍ഡ് ചെയ്ത കണക്കുപ്രകാരം നിത്യേന 4.09 ലക്ഷം കേസുകള്‍ എന്നതായിരുന്നു. ഡിസംബര്‍ അഞ്ചിന് ഇത് ഞെട്ടിപ്പിക്കുന്ന വിധത്തിലാണ് വര്‍ധിച്ചിരിക്കുന്നത്. 6.21 ലക്ഷമായിട്ടാണ് നിത്യേനയുള്ള കേസുകള്‍ വര്‍ധിച്ചത്. ഒമിക്രോണ്‍ കേസുകള്‍ 52 രാജ്യങ്ങളിലായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ മൊത്തം 982 കേസുകളാണ് ഈ രാജ്യങ്ങളിലെല്ലാം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വളരെ ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് ഇരുപത് കേസിന് മുകളിലേക്ക് ഇന്ത്യയിലും ഒമൈക്രോണ്‍ എത്തിയിരിക്കുന്നത് എന്നതും ആശങ്കപെടുത്തുന്നു.

ഒമിക്രോണ്‍ ഇതുവരെ അപകടകാരിയാണെന്ന് ഒരു വിദഗ്ധരും ഇതുവരെ പറഞ്ഞിട്ടില്ല. അതിവേഗത്തില്‍ വ്യാപിക്കാന്‍ ഈ വകഭേദത്തിന് സാധിക്കുന്നതാണ്. അതാണ് ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നതും. റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ എയര്‍ലൈന്‍സിനെ വിവരമറിയിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. ഇവര്‍ ഇന്ത്യയിലെത്തുമ്പോള്‍ തന്നെ ടെസ്റ്റ് നടത്തണം. നെഗറ്റീവ് ആകുന്നത് വരെ ക്വാറന്റീനില്‍ ഇരിക്കേണ്ടതാണ്. ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ പോസിറ്റീവായാല്‍ കൃത്യമായി പാലിക്കണം. ഇപ്പോഴുള്ള പ്രതിരോധ നടപടികള്‍ തന്നെ ഒമിക്രോണിന്റെ കാര്യത്തിലും മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യകതമാക്കുന്നത്. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുന്നത് കൂടുതല്‍ ഗുണം ചെയ്‌തേക്കുമെന്നും അധികൃതര ചൂണ്ടിക്കാണിക്കുന്നു.

 

അതേസമയം എല്ലാ രാജ്യങ്ങളിലും ആരോഗ്യ മേഖലയോട് സജ്ജമായിരിക്കാനാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. ലോകരാജ്യങ്ങളിലെ 21 ശതമാനത്തോളം അതിര്‍ത്തികള്‍ ഇപ്പോള്‍ അടഞ്ഞ് കിടക്കുകയാണ്. ഇത് അന്താരാഷ്ട്ര ടൂറിസത്തെയും ബാധിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തോളമായി ഇതില്‍ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞ് കിടക്കുകയാണ്. പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എത്തണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അത്തരം കേന്ദ്രങ്ങളില്‍ നാലിലൊന്ന് ഭാഗവും അടഞ്ഞ് കിടക്കുകയാണ്. ഡൊമിനിക്കല്‍ റിപബ്ലിക്ക്, കൊളംബിയ, കോസ്റ്ററിക്ക, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമേ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടുള്ളൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (4 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (5 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (5 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (5 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (6 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (6 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (6 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (7 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (8 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (8 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (8 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (8 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (9 hours ago)

Malayali Vartha Recommends