Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്; ഒമിക്രോൺ സ്ഥിരീകരിച്ച ഏഴ് ആഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തതത് 52 രാജ്യങ്ങളിൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയായി പുതിയ വകഭേദം, അമേരിക്ക, റഷ്യ, യുക്രൈന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവര്‍ ബോത്സ്വാന, എസ്വാതിനി, നമീബിയ, മൊസാംബിക്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി

07 DECEMBER 2021 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

ഒമിക്രോണ്‍ കേസുകള്‍ ലോകമാകെ വന്‍ തോതില്‍ വര്‍ധിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ലഭ്യമാകുന്നത്. പല രാഷ്ട്രങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയായി വരുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നുണ്ട്. 23 പേർക്ക് ഇതിനോടകം തന്നെ വൈറസ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരുന്ന സാഹചര്യത്തിൽ മൂന്നാം തരംഗത്തിന്റെ ഭീതിയും അധികൃതർ വ്യക്തമാക്കുന്നു. ഇതുകൂടാതെ ഡെല്‍റ്റ വേരിയന്റ് കേസുകള്‍ കുറയുകയും അതോടൊപ്പം ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയും ചെയ്യുന്നതാണ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് അടക്കം ഭീഷണിയായി മാറുന്നത്.

അതോടൊപ്പം തന്നെ ബ്രിട്ടനില്‍ വന്‍ വര്‍ധനവാണ് ഒമിക്രോണ്‍ കേസുകളില്‍ ഉണ്ടായിരിക്കുന്നത്. 246 കേസുകളാണ് ഇതുവരെ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ള ആദ്യ ഇരുപത് രാജ്യങ്ങളില്‍ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്. ഒമൈക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയില്‍ 228 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൂടാതെ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. എന്നാല്‍ നൂറില്‍ താഴെ കേസുകളാണ് മൂന്നാം സ്ഥാനത്തുള്ള രാജ്യം തൊട്ടുള്ളത്. അമേരിക്കയില്‍ നാല്‍പ്പത് കേസുകളും ഇന്ത്യയില്‍ 21 കേസുകളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനോടകം പല രാജ്യങ്ങളും അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും അതിര്‍ത്തി അടച്ചിട്ട അവസ്ഥയിലാണ് എന്ന് പറയാം. ചില രാജ്യങ്ങള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ശേഷമാണ് അന്താരാഷ്ട്ര യാത്രകള്‍ റദ്ദാക്കിയത്. കൂടാതെ അമേരിക്ക, റഷ്യ, യുക്രൈന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവര്‍ ബോത്സ്വാന, എസ്വാതിനി, നമീബിയ, മൊസാംബിക്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഒമിക്രോണ്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയിട്ട് ഏഴ് ആഴ്ച്ചകളായി ആഗോള തലത്തില്‍ തന്നെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു എന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. ഒക്ടോബര്‍ 17ന് റെക്കോര്‍ഡ് ചെയ്ത കണക്കുപ്രകാരം നിത്യേന 4.09 ലക്ഷം കേസുകള്‍ എന്നതായിരുന്നു. ഡിസംബര്‍ അഞ്ചിന് ഇത് ഞെട്ടിപ്പിക്കുന്ന വിധത്തിലാണ് വര്‍ധിച്ചിരിക്കുന്നത്. 6.21 ലക്ഷമായിട്ടാണ് നിത്യേനയുള്ള കേസുകള്‍ വര്‍ധിച്ചത്. ഒമിക്രോണ്‍ കേസുകള്‍ 52 രാജ്യങ്ങളിലായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ മൊത്തം 982 കേസുകളാണ് ഈ രാജ്യങ്ങളിലെല്ലാം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വളരെ ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് ഇരുപത് കേസിന് മുകളിലേക്ക് ഇന്ത്യയിലും ഒമൈക്രോണ്‍ എത്തിയിരിക്കുന്നത് എന്നതും ആശങ്കപെടുത്തുന്നു.

ഒമിക്രോണ്‍ ഇതുവരെ അപകടകാരിയാണെന്ന് ഒരു വിദഗ്ധരും ഇതുവരെ പറഞ്ഞിട്ടില്ല. അതിവേഗത്തില്‍ വ്യാപിക്കാന്‍ ഈ വകഭേദത്തിന് സാധിക്കുന്നതാണ്. അതാണ് ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നതും. റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ എയര്‍ലൈന്‍സിനെ വിവരമറിയിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. ഇവര്‍ ഇന്ത്യയിലെത്തുമ്പോള്‍ തന്നെ ടെസ്റ്റ് നടത്തണം. നെഗറ്റീവ് ആകുന്നത് വരെ ക്വാറന്റീനില്‍ ഇരിക്കേണ്ടതാണ്. ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ പോസിറ്റീവായാല്‍ കൃത്യമായി പാലിക്കണം. ഇപ്പോഴുള്ള പ്രതിരോധ നടപടികള്‍ തന്നെ ഒമിക്രോണിന്റെ കാര്യത്തിലും മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യകതമാക്കുന്നത്. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുന്നത് കൂടുതല്‍ ഗുണം ചെയ്‌തേക്കുമെന്നും അധികൃതര ചൂണ്ടിക്കാണിക്കുന്നു.

 

അതേസമയം എല്ലാ രാജ്യങ്ങളിലും ആരോഗ്യ മേഖലയോട് സജ്ജമായിരിക്കാനാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. ലോകരാജ്യങ്ങളിലെ 21 ശതമാനത്തോളം അതിര്‍ത്തികള്‍ ഇപ്പോള്‍ അടഞ്ഞ് കിടക്കുകയാണ്. ഇത് അന്താരാഷ്ട്ര ടൂറിസത്തെയും ബാധിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തോളമായി ഇതില്‍ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞ് കിടക്കുകയാണ്. പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എത്തണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അത്തരം കേന്ദ്രങ്ങളില്‍ നാലിലൊന്ന് ഭാഗവും അടഞ്ഞ് കിടക്കുകയാണ്. ഡൊമിനിക്കല്‍ റിപബ്ലിക്ക്, കൊളംബിയ, കോസ്റ്ററിക്ക, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമേ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടുള്ളൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (1 minute ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (7 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (37 minutes ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (50 minutes ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (59 minutes ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (4 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (4 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (6 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (6 hours ago)

Malayali Vartha Recommends