Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്; ഒമിക്രോൺ സ്ഥിരീകരിച്ച ഏഴ് ആഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തതത് 52 രാജ്യങ്ങളിൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയായി പുതിയ വകഭേദം, അമേരിക്ക, റഷ്യ, യുക്രൈന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവര്‍ ബോത്സ്വാന, എസ്വാതിനി, നമീബിയ, മൊസാംബിക്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി

07 DECEMBER 2021 12:13 PM IST
മലയാളി വാര്‍ത്ത

ഒമിക്രോണ്‍ കേസുകള്‍ ലോകമാകെ വന്‍ തോതില്‍ വര്‍ധിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ലഭ്യമാകുന്നത്. പല രാഷ്ട്രങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയായി വരുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നുണ്ട്. 23 പേർക്ക് ഇതിനോടകം തന്നെ വൈറസ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരുന്ന സാഹചര്യത്തിൽ മൂന്നാം തരംഗത്തിന്റെ ഭീതിയും അധികൃതർ വ്യക്തമാക്കുന്നു. ഇതുകൂടാതെ ഡെല്‍റ്റ വേരിയന്റ് കേസുകള്‍ കുറയുകയും അതോടൊപ്പം ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയും ചെയ്യുന്നതാണ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് അടക്കം ഭീഷണിയായി മാറുന്നത്.

അതോടൊപ്പം തന്നെ ബ്രിട്ടനില്‍ വന്‍ വര്‍ധനവാണ് ഒമിക്രോണ്‍ കേസുകളില്‍ ഉണ്ടായിരിക്കുന്നത്. 246 കേസുകളാണ് ഇതുവരെ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ള ആദ്യ ഇരുപത് രാജ്യങ്ങളില്‍ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്. ഒമൈക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയില്‍ 228 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൂടാതെ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. എന്നാല്‍ നൂറില്‍ താഴെ കേസുകളാണ് മൂന്നാം സ്ഥാനത്തുള്ള രാജ്യം തൊട്ടുള്ളത്. അമേരിക്കയില്‍ നാല്‍പ്പത് കേസുകളും ഇന്ത്യയില്‍ 21 കേസുകളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനോടകം പല രാജ്യങ്ങളും അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും അതിര്‍ത്തി അടച്ചിട്ട അവസ്ഥയിലാണ് എന്ന് പറയാം. ചില രാജ്യങ്ങള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ശേഷമാണ് അന്താരാഷ്ട്ര യാത്രകള്‍ റദ്ദാക്കിയത്. കൂടാതെ അമേരിക്ക, റഷ്യ, യുക്രൈന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവര്‍ ബോത്സ്വാന, എസ്വാതിനി, നമീബിയ, മൊസാംബിക്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഒമിക്രോണ്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയിട്ട് ഏഴ് ആഴ്ച്ചകളായി ആഗോള തലത്തില്‍ തന്നെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു എന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. ഒക്ടോബര്‍ 17ന് റെക്കോര്‍ഡ് ചെയ്ത കണക്കുപ്രകാരം നിത്യേന 4.09 ലക്ഷം കേസുകള്‍ എന്നതായിരുന്നു. ഡിസംബര്‍ അഞ്ചിന് ഇത് ഞെട്ടിപ്പിക്കുന്ന വിധത്തിലാണ് വര്‍ധിച്ചിരിക്കുന്നത്. 6.21 ലക്ഷമായിട്ടാണ് നിത്യേനയുള്ള കേസുകള്‍ വര്‍ധിച്ചത്. ഒമിക്രോണ്‍ കേസുകള്‍ 52 രാജ്യങ്ങളിലായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ മൊത്തം 982 കേസുകളാണ് ഈ രാജ്യങ്ങളിലെല്ലാം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വളരെ ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് ഇരുപത് കേസിന് മുകളിലേക്ക് ഇന്ത്യയിലും ഒമൈക്രോണ്‍ എത്തിയിരിക്കുന്നത് എന്നതും ആശങ്കപെടുത്തുന്നു.

ഒമിക്രോണ്‍ ഇതുവരെ അപകടകാരിയാണെന്ന് ഒരു വിദഗ്ധരും ഇതുവരെ പറഞ്ഞിട്ടില്ല. അതിവേഗത്തില്‍ വ്യാപിക്കാന്‍ ഈ വകഭേദത്തിന് സാധിക്കുന്നതാണ്. അതാണ് ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നതും. റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ എയര്‍ലൈന്‍സിനെ വിവരമറിയിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. ഇവര്‍ ഇന്ത്യയിലെത്തുമ്പോള്‍ തന്നെ ടെസ്റ്റ് നടത്തണം. നെഗറ്റീവ് ആകുന്നത് വരെ ക്വാറന്റീനില്‍ ഇരിക്കേണ്ടതാണ്. ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ പോസിറ്റീവായാല്‍ കൃത്യമായി പാലിക്കണം. ഇപ്പോഴുള്ള പ്രതിരോധ നടപടികള്‍ തന്നെ ഒമിക്രോണിന്റെ കാര്യത്തിലും മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യകതമാക്കുന്നത്. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുന്നത് കൂടുതല്‍ ഗുണം ചെയ്‌തേക്കുമെന്നും അധികൃതര ചൂണ്ടിക്കാണിക്കുന്നു.

 

അതേസമയം എല്ലാ രാജ്യങ്ങളിലും ആരോഗ്യ മേഖലയോട് സജ്ജമായിരിക്കാനാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. ലോകരാജ്യങ്ങളിലെ 21 ശതമാനത്തോളം അതിര്‍ത്തികള്‍ ഇപ്പോള്‍ അടഞ്ഞ് കിടക്കുകയാണ്. ഇത് അന്താരാഷ്ട്ര ടൂറിസത്തെയും ബാധിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തോളമായി ഇതില്‍ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞ് കിടക്കുകയാണ്. പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എത്തണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അത്തരം കേന്ദ്രങ്ങളില്‍ നാലിലൊന്ന് ഭാഗവും അടഞ്ഞ് കിടക്കുകയാണ്. ഡൊമിനിക്കല്‍ റിപബ്ലിക്ക്, കൊളംബിയ, കോസ്റ്ററിക്ക, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമേ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടുള്ളൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (35 minutes ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (40 minutes ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (47 minutes ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (52 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (1 hour ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (1 hour ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (1 hour ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (1 hour ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (1 hour ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (1 hour ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (2 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (4 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (5 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (6 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (6 hours ago)

Malayali Vartha Recommends